Saturday, January 28, 2012

എന്‍റെ മാലാഖക്കുട്ടി

പല്ലുകളില്ലതെ ഇളം മോണകാട്ടിയെന്‍ 
ഉള്ളിലെ പൈതലായ് നീ കടന്നു വന്നു..
ചേംചുണ്ടിലൂറുന്ന നീര്‍ക്കണം ഒപ്പുംപോള്‍
വദനത്തിലാ ഗന്ധം നിറഞ്ഞിരുന്നു...
വെള്ളാരം കല്ലുകള്‍ പോലുള്ള നയനങ്ങള്‍
വെള്ളത്തിലോടുന്ന പരലുപോലെ 
മാനസ മഞ്ചലില്‍ ആടിക്കളിക്കുവാന്‍ 
താരാട്ടു പാടി ഞാന്‍ ഇളം കാതിലേക്കായ്‌


ഓര്‍മ്മതന്‍ ചെപ്പിന്റെ ഉള്ളിലൊളിപ്പിച്ച 
മാതൃ-പിതൃ വികാരങ്ങള്‍ തുളുമ്പിപ്പോയി 
തുടുത്ത നിന്‍ കവിളിലായ് ചുംബിച്ചു ഉറക്കുമ്പോള്‍
പാല്‍മണം എന്നിലെക്കുര്‍ന്നിറങ്ങി 

എത്ര നിനച്ച്ചാലും മറക്കുവാന്‍ കഴിയാതെ 
കുഞ്ഞിളം മാലഖയായ്‌ നീ ചിരിക്കെ 
ഊണും ഉറക്കവും നിന്‍ ചിരി ഓര്‍ത്തു ഞാന്‍ 
സുസ്മേര വദനനായ് നിറഞ്ഞു നിന്നു...

പാല്‍തൂവല്‍ പുഞ്ചിരി മാത്രം മതിയെന്റെ
ഓര്‍മ്മകള്‍ക്കാനന്ദം നിറച്ച്ചിടാനായ് 
ഒരു പൈതല്‍ എങ്ങനെ ആകേണംഇന്നിങ്ങനെ 
മനസ്സോ കൊതിച്ച്ചുപോയ്  ആ നിമിഷം 

എന്‍മനം കുളിര്‍പ്പിച്ച്ച്ച രമ്യമാം പൈതലേ 
സമര്‍പിക്കയായ് ഇന്നീ സ്നേഹനാളം
നാവിന്റെ തുമ്പത്ത് നിറയാത്ത വാക്കുകള്‍ 
തൂലികതുമ്പിനാല്‍ കൊരുത്തിടട്ടെ ....
----------------------------------  

Tuesday, July 26, 2011

Pain of Blessings


It’s a call… call from the wilderness.

There is no remedy available to cease the pain of death especially an unexpected end.  Mind not accepting the truth. Because her face is glitter in the darkness of my reminiscence.  In the darkness of mind, the smile is impending and I can hear the smooth voice and her smile.

Yes. She was vanished from the earth – ten years back. Then why my mind is throbbing again? I already expressed my feelings ten years back itself through a small story. But the fact is, whenever I am taking the pen to write, her facade and support is coming to my hands. Some kind of vibration passing from body through the pen and then the expression…. unlimited expression !  obviously my psyche is crack… really crack !!

A summer in Mumbai. Evening, I got a call from home, explaining the unexpected shocking news. Somebody told that it was a cardiac arrest. I didn’t asked more reason and cause or the story behind it because my mind is not accepting the fact. Her smiling face is not allowing me to accept it.

She was my neighbour. I like to call her ‘Aunty’ or some times ‘Amma’.

It was the period I had started to take the pen and paper to express my cracked thoughts. There is no support or it is better to tell nobody accepting the shabby things I am jotting down in my old notebook pages. One day, she accidentally noticed my ‘creativity’ and told me to read the lines I wrote in notebook.  Actually I thought that she is going to fire me like others. As I was reluctant to recite the bulged words, she taken the book from me and stated reading it. I was really shy to hear my own broken literature. After completion; she called me near… touched my head and told “my son… try to write more… and more… at least for me !! “  It given great impetus to take the pen.  

When I visited last to my home, I went to cemetery and in front of her tomb, I prayed… silently; one kind of thanksgiving! For giving the inspiration to move my pen in different phases.

I cant deny the truth – she is not with me. In childhood, I had spent lot of time with her. Hearing her stories and advise. In adolescence, just thinking the past, the charming face and curly hair…

Why the pain ? Pain of memory ? Is it still hunting me? I don’t know. But it is the fact; fact and reality. May be the cradle of my creativity still awaiting her lullaby.

In the darkness alongwith my pillow, I am sharing my pain, pain of heart… pain of death… pain of absence of a woman who paved the way. The bitterness, sweetness and beautifulness of pain !!  Some memories will follow us like shadow. We are keeping that memory in the safe corner of our mind. Because it is the spirit and fact to rejuvenate body and soul in out entire life.

Yes. It is again a sweet moment to write something about her. After ten years ! With a tearful mind. Eye lids are feeling more lubricants than before. Eyelash is getting more weight than before. Expressing the pain of mind is a big dilemma…. Sometimes. In the middle of my pain, I  know she is smiling… somewhere.. may be in front of me, in the darkness, in the light…..in the sky… between the stars may be in between the gap between my pen and paper.

My ‘Aunty’ again I need your blessing….

-------  end  --------

Wednesday, July 6, 2011

The Love Letter

I remember, It was a Sunday in 1995. A rainy evening…. yes, the blessing of stream coming from heaven to earth.

I am walking through the muddy pathway in the paddy fields. I can see totally tired red sun is escaping to the hills of horizon. Following the way of sun, the birds are returning to their homes by making different types of black design in the sky. It is really a great feeling to walk between paddy fields and the long and long view of greenery. The  heaven is blessing the paddy fields with the rain water…. I kept the book inside my shirt to protect it from rain and speed-up my walk to the library.

It’s a routine walk for me. I cant live without the smell of books in my village library. Most of the books are old, because the new books are vanishing from library swiftly - the members are not returning it. So it is a hard task to search good books from this  old collection. But I am lucky, because getting some reasonable books as a daily bread for common man.

Heaven is going to stop its blessing to paddy field…. The cold breeze is approaching me after kidding and kissing all the trees and paddy field….! And  injecting a great refreshment for mind and body so far.

“Uncle..!!”  I just set a break to my walk by hearing that tone of voice.. It was voice of a boy.. Where is he?? I turned back in search of that boy. Yes! he is in the vicinity of  me… he is breathing like an athlete after a long competition !! I just scratched my reminiscence…. I know this boy.. somewhere I had seen him…

“What happened?  I asked him”

“Uncle….” He want to talk something, but sound is not coming outside… His face telling that he is fearing something.

“Tell me.. what happened?? Why you are fearing? ….What’s your name?..... come-on….” He is looking pathetically to my face and inserted his right hand in his pocket…. Just removed one notebook paper and given to me….

“What is this?” I asked him with a wondering mind. That paper was little bit wet due to the blessing from heaven.

“Uncle.. this letter given by my ‘Chechi’ for you”

“for me….” I looked him and asked sharply…. “for me….? Who is your Chechi…first of all I don’t know you at all….”

After a well breath, he told about him and the originator of that letter. She is my neighbour and this boy came to their home for vacation. He explained this in short sentences and before I start my reply he ran away.

The sun is totally fall down in the horizon. I just checked my surroundings. Nobody is here…. I can see some people are walking on paddy fields in a reasonable distance. I really wondered to open that wet note book paper given by that boy. What is this? I just opened the fold.

It was a beautiful handwriting. When I start to read that letter, some kind of electricity passed through my veins! After reading two three sentences, I checked my vicinity to make sure nobody watching me !! Ohh..!!?? Yes it was a love letter…!!

I was unable to read after three sentences. Folded it again and kept it in the library book. Then resume my walk to library. The electrons passed through my vein is still making shock on my mind and body. This is first time I am getting anything like this. I know the originator of this letter. My neighbour, on and off visitor to my home, studying pre-degree in college. And especially on my way to library; we are daily meeting in between the paddy fields and exchanging an average smile. But now… yes, my mind was totally upset for some time. Like a machine, I reached the library and kept that ‘letter’ to the new book I had selected.

That night was really extraordinary for me. Different types of questions passed through my mind. In my room, amid the closed door and walls, I read that ‘letter’ numerous times. Its her expression of love towards me! But my question is how she selected me? I am a common village boy without any specialties. An average student, lean body, common family etc.…  It is sure that I don’t have any kind of quality to catch the attention of a girl. Then what is the reason she wrote this letter to me? The words in that letter burning my mind. In bed, I was unable to sleep… the strong tides of words  haunting me totally. She is offering her love to me. In the books I had read about love, different types of love… but this kind of approach I never expected! Her face blinking in front of my eyes in the darkness. I opened the door of my window. Now I can see the stars in the sky.. the cool and fresh air from outside approaching  like a thief in the dark. Shall I accept her love? This is the question caught my mind that full night. Really I was unable to find an answer…. My mind and brain are totally corrupted by seeking an answer. Then finally in the lap of night, I slept unconsciously.

It was a period which I had taken some strong decision in my life. I joined for graduation and desperately want to pass with a good mark. Planned to destroy the belief of my kith and kin that I can’t earn good mark in any exam.  Some incidents in my life given impetus to me and I decided to prove my ability with my degree. That oath taking burning in my mind every day before sleeping. But that night was different. I forgot all matters in front of the beautiful handwriting in a piece of paper.

But in the morning I wake up with an answer.

Again evening. Same time, I started my walk towards the library. Sky looks clear today. I kept the library book in my armpit and inside that book the ‘love letter’. This is the time normally we both are meeting in the way of paddy fields. There is some bold decision in my mind and in same time, my mind is ticking with some kind of fear. I don’t know why it is, but the fear was there. I never talked a girl in this condition, in this attitude. First time….. it is like a stammering.

She appeared and coming… just opposite me! My heart is again ticking, but I want tell something to her. This is the time and chance. Why I have to wait? She is just to me, with college books in her hand. As the muddy path is narrow we both have to adjust to pass the way. She is now in front of me! Our eyes are locked in between. I think she is going to make a same regular smile. There is no other reaction or reflection in her face!   Now she just passed me….. there is no point to think again.

“Excuse me…” the word just came out from my lips. Instantly, she turns around and looked sharply to my face. “This is your letter??” I showed  letter which made an electric shock in my mind. She is not talking anything. “Could you please tell… if this is not yours; then I believe that boy making me fool”

“Yes…. it’s  my handwriting. I just want to tell you something…” 

I walked two three steps towards her because I want to talk personally, silently.  I talked five minutes. Those five minutes expressed all my feeling and opinions. She is two years younger than me, I talked like a bother to her. The content was my ‘refusal’ of her ‘offer’. I told her about my planning and my oath and my bold decision not allow anything to hamper my pledge. She was silent, looking to the earth. After that five minutes speech, then I took her letter which I kept in my book and given back to her.

“This is your letter which provided lot of heat and shock in my mind…. I am very sorry to deny your love. May be you will think that I am not a ‘man’. This decision I had taken after thinking lot. If we start our love now, I really fear what will happen to my study. I have some decision in my mind – to prove the world that I have the ability to study. I like to see you as a friend or better a good neighbor. I hope you can understand what I am telling…”

She collected that letter from me and continued her walk. Before leaving she looked me with a pale face. I also continued walk to opposite direction. The sky was clear .. my mind also!

*************                 *************                 ************

Ten years later, I came for a vacation.

After my graduation, I have less interaction with my village. The annual leave are the only occasions to mingle with my place and release the nostalgia. 

Now most of the paddy fields has been converted to land and the paining memory is only remaining.

One evening, I am walking through the Panchayat road which have replaced the old paddy fields. One lady is coming opposite with her kids. They are talking something and playing together. It made some curiosity on me. When they reached to me I opened my eyes.. yes it was the owner of that ‘beautiful handwriting’ ! I think she also recognized me. We just passed smile. Again it was around five minute talks. I asked her about husband, kids, family and she also asked about my work, life etc. She smiled once again and before leaving asked one question.

“Are you married…??”

--- end ---

Thursday, March 3, 2011

അവധിക്കാലത്തിന്റെ ഓര്‍മ്മകള്‍ - ഭാഗം ഒന്ന്

കിഴക്കോട്ടു വണ്ടി കാത്തുനില്‍കുമ്പോള്‍ പടിഞ്ഞാറോട്ട് ആയിരിക്കും പോകുന്നത്. വെറുതെ കവലയില്‍ ഇറങ്ങി നിന്നാല്‍ തരുണീമണികളുടെ ജാഥ ആയിരിക്കും. ഒരു പെണ്ണുകെട്ടാന്‍ നാട്ടില്‍ മുപ്പതു ദിവസത്തെ അവധി എടുത്തു പോകുന്നവന് പോകുന്നിടത്തൊന്നും നല്ല ഒരു  പെണ്ണിനെപോലും കിട്ടില്ല. ഏതാണ്ടിതുപോലെ ആയിപ്പോയി 2010-ലെ എൻറെ ഒരു  നാട്ടില്‍പോക്കും. അപശകുനങ്ങളുടെ ഒന്നിച്ചുള്ള ഘോഷയാത്ര  ആയിപ്പോയി ആ പോക്ക്. 

നാട്ടില്‍ പോകാന്‍ ഇന്റര്‍നെറ്റില്‍ ടിക്കറ്റ് പരതുമ്പോള്‍ ആദ്യം മനസ്സില്‍ വരുന്ന അഡ്രസ്സ് ആണ് www.airindiaexpress.in. അതിലെ റേറ്റ്  നോക്കിയിട്ടേ ഇതര വിമാന കമ്പനികളുടെ വിലാസത്തിലേക്ക് പ്രവേശിക്കൂ. ഇപ്രാവശ്യവും അതുപോലെ എയര്‍ ഇന്ത്യ എക്സ്പ്രെസ്സ്, എമിരേറ്റ്സ്, ഇത്തിഹാദ് എല്ലാം നോക്കി. എയര്‍ ഇന്ത്യയും എയര്‍അറേബ്യയും ഏതാണ്ട് ഒരേ നിരക്ക്. സമയനിഷ്ഠക്കും സേവനത്തിനും എയര്‍അറേബ്യ എയര്‍ ഇന്ത്യയെക്കാള്‍ ആ സമയത്ത് മുമ്പിലാണ്, എങ്കിലും മഹാകവി "ഭാരതമെന്നു കേട്ടാല്‍ അഭിമാനപൂരിതമാകണം" എന്ന് പാടിയതിനാൽ രാജ്യസ്നേഹം തിളച്ചുപൊന്തി എയര്‍ ഇന്ത്യക്ക് തന്നെ ടിക്കറ്റ് എടുത്തു.  മംഗളൂരിൽ ഉണ്ടായ വിമാന ദുരന്തത്തിൻറെ മാറ്റൊലി അടങ്ങിയിട്ടില്ലാത്ത സമയം.  എയര്‍ ഇന്ത്യ എന്നത് "ഫിയര്‍ ഇന്ത്യ"  എന്ന് തോന്നിയെങ്കിലും സംഗതി ശുഭം ... ബുക്കിങ്ങും കഴിഞ്ഞു .. ടിക്കറ്റിന്റെ പ്രിൻറ് എടുത്ത് ഭദ്രമായി സൂക്ഷിച്ചുവച്ചു.

മാസങ്ങള്‍ കഴിഞ്ഞു. നാട്ടിലേക്ക് യാത്ര പോകേണ്ട ദിവസം ആയി. എല്ലാ പ്രവാസിയെയുംപോലെ മനസ്സില്‍ ഉത്സവമേളവുമായി അബുദാബിയില്‍ നിന്നും നാടകട്രൂപ്പുകാര്‍ ഉത്സവപറമ്പില്‍ കെട്ടുകെട്ടി പോകുന്നപോലെ വിമാനകമ്പനി അനുവദിക്കുന്ന അത്രയും ലഗ്ഗേജുമായി സഹപ്രവര്‍ത്തകന്‍ ശ്രീകുമാറിനൊപ്പം യാത്രതിരിച്ചു. അബുദാബിയില്‍ നിന്ന്  ദുബായ് ഇൻവെസ്റ്റ്മെന്റ് പാർക്ക് വഴി (DIP) ഹെഡ് ഓഫീസിലേക്ക് ... HRDയില്‍ പേപ്പറുകൾ ഒപ്പിട്ട് പാസ്പോര്‍ട്ട് വാങ്ങി  തുടർയാത്ര.

ഒരു പതിനഞ്ചുമിനിട്ട് ആയിട്ടുണ്ടാകും, കാറിന്റെ ഇടതുവശത്ത് ഒരു പാളിച്ച അനുഭവപ്പെട്ടു. എന്‍റെ സുഹ്യുത്ത് റോഡിന്‍റെ അരികിലേക്ക് കാര്‍ നിർത്തി.  പുറത്തിറങ്ങിനോക്കിയപ്പോൾ  ഞങ്ങള്‍ ഞെട്ടിപ്പോയി! മുമ്പിലെ ഒരു ടയര്‍ വെടി തീര്‍ന്നിരിക്കുന്നു...!!??

ഞങ്ങള്‍ രണ്ടും അവിശ്വസനീയതയോടെ  മുഖത്തോടു മുഖം നോക്കി.  'ഈ കാര്‍ ആദ്യമായിട്ടാണ് പണി മുടക്കുന്നത്' ശ്രീകുമാർ പറഞ്ഞു. വല്ലാത്തോരു അപശകുനം തന്നെ.. ആലോചിക്കാനൊന്നും ഇല്ല അടുത്ത കാലത്ത് പഞ്ചർ ശരിയാക്കിയെടുത്ത ഒരു ടയറുണ്ട്. ഒന്നും ആലോചിക്കാനില്ല, അതെടുത്ത് ഇടുകതന്നെ. മരുഭൂമിയിലെ റോഡ് വാഹനങ്ങള്‍ അതിവേഗം പാഞ്ഞുകൊണ്ടിരിക്കുന്നു. നട്ടുച്ച നേരത്ത് വിയര്‍പ്പില്‍ കുളിച്ചു ഞങ്ങള്‍ ജാക്കി വച്ചു വണ്ടി ഉയര്‍ത്താന്‍ തുടങ്ങി.  ജീവിതത്തില്‍ ആദ്യമായി ഞാന്‍ ചെയ്യുന്ന കാർ റിപ്പയർ. ചെറിയ കാര്‍ ആയതിനാല്‍ അടിവശം ഒന്നും കാണാനില്ല. ഒരു ഊഹത്തിന്റെ പുറത്താണ് ജാക്കിവച്ച് ഉയർത്തൽ കർമ്മം നിറവേറ്റുന്നത്. നാട്ടിലേക്ക് പോകാന്‍ ഇട്ടിരുന്ന കാല്‍ശ്രായി മരുഭൂമിയിലെ മണലില്‍ പൊതിഞ്ഞു. പെർഫ്യുമിന്റെ ഗന്ധം വിയർപ്പിൽ മുങ്ങിത്താണു.

കവിന്ന്വീഴുന്ന കുട്ടികള്‍ തറയില്‍ കിടക്കും പോലെയായിരുന്നു എൻറെ ശരീരത്തിൻറെ അവസ്ഥ. ആ കിടപ്പിൽ കാറിന്റെ നഗ്നത നോക്കും പോലെ ജാക്കി യഥാസ്ഥാനത്താണോ എന്ന് ഇടയ്ക്കിടെ ഞാൻ നോക്കുന്നുണ്ട്. ഏതാണ്ട് അരമണിക്കൂര്‍ ഞാനും സുഹ്യുത്തും പ്രയത്നിച്ച്ചപ്പോള്‍ കാര്‍ ജാക്കിയുടെ പുറത്തുകേറി നെഞ്ചും വിരിച്ചങ്ങനെനിന്നു.

സ്റെപ്പിനി എടുത്തു പുറത്തേക്കിട്ടു ഞങ്ങള്‍ അതിന്റെ പുറത്ത് ഒന്ന് ചവിട്ടി നോക്കി. ഇനി ഇത് ഒന്ന് ഫിറ്റു ചെയ്‌താല്‍ എത്രയും പെട്ടെന്ന് ശ്രീകുമാറിനു ഷാര്‍ജയിലും എനിക്ക് ദുബായ് എയര്‍പ്പോട്ടിലും എത്താം. നാട്ടില്‍ പോകാനുള്ള ഊർജ്ജം സിരകളിൽ നിറഞ്ഞുനിന്നതിനാൽ അതിവേഗം സ്റെപ്പിനി ഇട്ടു. ഒരുവിധത്തില്‍ ജാക്കി അഴിച്ചു പണി തീര്‍ത്ത സന്തോഷത്തില്‍ തിരിച്ചു കാറില്‍ കയറാന്‍ തുടങ്ങിയപ്പോള്‍ ആണ് ചങ്ക് പൊട്ടുന്ന ആ ദൃശ്യം കണ്ടത്. സ്റ്റെപ്പിനിയിൽ നിന്നും "ശൂ " എന്ന ശബ്ദത്തിൽ കാറ്റ് പുറത്തേക്ക് പോകുന്നു! ഇനി എന്തുചെയ്യും?  പൊരിവെയിലത്ത് ഞാനും സുഹൃത്തും നിന്നു വിയര്‍ത്തു.  ശ്രീകുമാര്‍ അദ്ദേഹത്തിന്റെ സുഹൃത്തുക്കളെ വിളിക്കാന്‍ തുടങ്ങി. പലരും ജോലിയുടെ തിരക്കിലാണ്. പെട്ടെന്ന് എത്താൻ പറ്റിയ ഒരു സ്ഥലത്തല്ല ഞങ്ങൾ നിൽക്കുന്നത്.  അവസാനം ഒരു കൂട്ടുകാരന്‍ വരാമെന്നേറ്റു . പാഞ്ഞു പോകുന്ന വണ്ടിക്കൊക്കെ ഞാന്‍ കൈ കാണിക്കാന്‍ തുടങ്ങി. ഒരുത്തനും നിര്‍ത്തുന്നില്ല.

സമയം നീങ്ങിക്കൊണ്ടേയിരുന്നു. ഞാന്‍ റോഡിലേക്ക് നീങ്ങിനിന്ന് കൈ ഉയര്‍ത്തി "സഹായം" ചോതിക്കുകയാണ്. ഭാഗ്യം !! മുന്നോട്ടു പോയ ഒരു പിക്കപ്പ് പുറകോട്ടു വരുന്നു! ദൈവത്തിനു നന്ദി. അതൊരു മലയാളി ആയിരുന്നു. ഇനി ഈ കാറ്റില്ലാത്ത ടയര്‍ ഊരി ഏതെങ്കിലും പെട്രോള്‍ പമ്പില്‍ കൊണ്ടു കാറ്റടിച്ചു കൊണ്ടുവന്നു ഇടണം.   മലയാളി  സുഹൃത്ത്   അദ്ദേഹത്തിന്‍റെ പിക്കപ്പിലെ കമ്പി എടുത്തുകൊണ്ടു വന്നു. ഞങ്ങളുടെ കാറിന്‍റെ ജാക്കി തിരിക്കുന്ന കമ്പി ഞങ്ങളുടെ പ്രയോഗം കാരണം വളഞ്ഞു ഒരു പരുവമായി. അങ്ങനെ മൂവര്‍ ചേര്‍ന്ന് ടയര്‍ മാറിക്കൊണ്ടിരിക്കുമ്പോള്‍ അതിവേഗം പോയ ഒരു വാഹനം പെട്ടെന്ന് ബ്രെകിട്ടു നിര്‍ത്തി. ഭഗ്യം അത് ഞങ്ങളുടെ കമ്പനി വണ്ടി ആയിരുന്നു... പരിജയക്കരനായ ഡ്രൈവര്‍ വിവരം തിരക്കി...അപ്പോളേക്കും മലയാളി സുഹൃത്ത് അദ്ദേഹത്തിന്റെ കര്‍ത്തവ്യം നിര്‍വഹിച്ചു കഴിഞ്ഞിരുന്നു...ഊരിയ ടയര്‍ പുറത്തേക്ക് ഇട്ടു ആ പാവത്താന്‍ ഒന്ന് നടു നിവര്‍ത്തി. നന്ദിയുടെ വാക്കുകള്‍ പറഞ്ഞു ഞങ്ങള്‍ അയാളെ യാത്രയാക്കി. ഇനി കമ്പനി ഡ്രൈവര്‍ പാകിസ്ഥാനിയുടെ ഊഴം. തന്‍റെ വണ്ടിയില്‍ ടയര്‍ എടുത്തിട്ടു അയാള്‍ എന്നെയും കൂട്ടി അടുത്ത പെട്രോള്‍ പമ്പിലേക്ക്‌....സുഹൃത്ത് തന്‍റെ സുഹൃത്തിന്‍റെ വരവും നോക്കി ഫോണ്‍ വിളിച്ചു നിന്നു. .

ഞങ്ങള്‍ അതിവേഗം അടുത്തുള്ള പെട്രോള്‍ പമ്പില്‍ എത്തി. എത്രയും പെട്ടെന്ന് എയര്‍പോര്‍ട്ടില്‍ എത്തേണ്ട ആവശ്യം ഡ്രൈവറും മനസ്സില്‍ ആക്കിയിരിക്കുന്നു..!! ദൈവദൂതനെ പോലെ എത്തിയ ഡ്രൈവര്‍ക്ക് ഞാന്‍ നന്ദി പറഞ്ഞു... പെട്രോള്‍ പമ്പിലെ കാറ്റടിക്കുന്ന മെഷിന്റെ മുമ്പിലെ ഇഗ്ലീഷില്‍ എഴുതി വച്ചിരിക്കുന്നത്നോക്കാതെ   കാറ്റടിക്കാന്‍ മുന്നോട്ടു നീങ്ങി...ഞാന്‍ ആ നോട്ടീസിലേക്ക്‌ നോക്കി..." Machine is out of order" ദൈവമേ...കഷ്ടകാലത്തു മൊട്ടയടിച്ചപ്പോള്‍ കല്ലുമഴപെയ്തോ? ഇനി എന്ത് ചെയ്യും??!

" അടുത്ത പെട്രോള്‍ പമ്പിലേക്കു പോകാം" ഡ്രൈവറുടെ തല പ്രവര്‍ത്തിക്കാന്‍ തുടങ്ങി. ഉടനെ തന്നെ അടുത്ത പെട്രോള്‍ പമ്പിലേക്കു ഡ്രൈവര്‍ പറന്നു. ഭാഗ്യം!! മെഷീന്‍ പ്രവര്‍ത്തനക്ഷമമാണ്. ഈശ്വരന് നന്ദി. ടയറില്‍ ആവശ്യത്തിനു കാറ്റ് കുത്തി നിറച്ചു ഞങ്ങള്‍ തിരികെ ടയര്‍ ഊരി എടുത്ത വണ്ടിക്കരികിലേക്ക്. വീണ്ടും വണ്ടി ജാക്കി വച്ച് പൊക്കല്‍... കൈ റോഡില്‍ ഉരഞ്ഞു ചോര പൊടിയാന്‍ തുടങ്ങി.. ഒരു വിധത്തില്‍ ഞങ്ങള്‍ കാറ്റ് നിറച്ച ടയര്‍ ഇട്ടു. ശ്രീകുമാറിന്റെ സുഹൃത്ത് തന്‍റെ കമ്പനി ഡ്രൈവറുമായി കൂട്ടത്തില്‍ ഉണ്ടായിരുന്നു...

അങ്ങനെ ടയര്‍ മാറി, ഞങ്ങളുടെ കമ്പനി ഡ്രൈവെരോടും ശ്രീകുമാറിന്റെ സുഹൃത്തിനോടും യാത്ര പറഞ്ഞു ഞങ്ങള്‍ മുന്നോട്ടു യാത്രയായി...ഒരു വലിയ ദൌത്യം പൂര്‍ത്തിയാക്കിയ പോലെ...ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും ഇനി ദുബായില്‍ ചെന്ന് വേണം പര്ച്ചസ് ചെയ്യാന്‍. അപ്രതീക്ഷിതമായി എത്തിയ കഷ്ടകലത്തെ ചീത്ത പറഞ്ഞു ഞങ്ങള്‍ യാത്ര തുടര്‍ന്ന്.. അങ്ങനെ മുന്നോട്ടു പോയ്ക്കൊണ്ടിരിക്കെ ഒന്ന് നിര്‍ത്തി ടയര്‍ എങ്ങനെ ഉണ്ട് എന്ന് ഒന്ന് നോക്കാന്‍ തീരുമാനിച്ചു..ഒരു മനസമാധാനത്തിന്. റോഡരികില്‍ വണ്ടി നിര്‍ത്തി. ടയറിലേക്ക് നോക്കിയ ഞങ്ങളുടെ കണ്ണ് തള്ളിപോയി!! കാറ്റു അതിവേഗത്തില്‍ പുറത്തേക്ക് പൊയ്ക്കൊണ്ടിരിക്കുന്നു. കുറച്ചു നാള്‍ മുമ്പ് പഞ്ചര്‍ ആയിട്ട് ശരിയാക്കിയ ടയര്‍ ആണ്...  ബാധകള്‍ വിട്ടൊഴിയാതെ പിടികൂടിയിരിക്കുന്നത് ഞങ്ങളെ അമ്പരപ്പിച്ചു. ഇനി അടുത്ത പെട്രോള്‍ പമ്പ് തന്നെ ശരണം. അവിടെ നിന്ന് കാറ്റടിച്ചാലും അത് എത്ര  നേരത്തേക്ക്?

ഇനി അടുത്ത പെട്രോള്‍ പമ്പ് തപ്പുക തന്നെ ശരണം.  അങ്ങനെ മുന്ന് നാല് പെട്രോള്‍ പമ്പില്‍ കയറി കാറ്റടിച്ചു , കാറ്റടിച്ചു ഒരു വിധത്തില്‍ ദുബായില്‍ എത്തി. എന്‍റെ സുഹൃത്ത് തന്‍റെ കാര്‍ ഇടണ്ട സ്ഥലത്ത് പാര്‍ക്ക് ചെയ്തു. ആകെ അവശരായ ഞങ്ങള്‍ അടുത്ത് കണ്ട ഒരു ഹോട്ടലില്‍ കയറി ഭക്ഷണം കഴിച്ചു..... വലിയൊരു ഗര്‍ത്തത്തില്‍ നിന്നും കരകയറിയ പോലെ ഞങ്ങള്‍ക്ക്  ആശ്വാസം.. എനിക്ക് ഇനി ദുബായില്‍ ദയിരയിലേക്ക് പോണം .... സുഹൃത്തിന് ഷാര്‍ജക്കും... ഞങ്ങള്‍ യാത്ര പറഞ്ഞു പിരിഞ്ഞു... വലിയൊരു ആശ്വാസം എന്‍റെ മനസ്സില്‍ ചേക്കേറി.

പക്ഷെ അത് ഇതിലും വലിയ തലവേദനകളിലേക്ക് പോകുന്നതിന്റെ ആരംഭം ആണെന്ന് ഞാന്‍ അപ്പോള്‍ ഒരിക്കലും കരുതിയില്ല...

കഥ തീരുന്നില്ല...തുടരുകയാണ്...അത് രണ്ടാം ഭാഗത്തില്‍...!!!


Saturday, December 4, 2010

The Angel Girl…

It was an accidental meeting. Quite accidental. I met a girl but I like to call her Angel… flying seraph… with white wings….smiling face…..

During my childhood, it was my great poignancy that I am missing a younger sister. When I am looking my acquaintances; I felt sadness in inner mind when watching- they are playing with their sisters.

School and college life were passed swiftly and the question of existence came to the threshold of life – searching of job. I had searched for a job and won the race of searching. But my search for a younger sister never ends…… There was lot of girls in the premises of life… friends, collogues, classmates….  but  very difficult to get my ambitious girl.

When sky and earth covered with darkness, I like to look at the blinking white spots of the sky. The stars…. Its blinking and moving towards earth. Yes! its really amazing to watch the Angels in between the stars….  with white, smooth and sweet touch to my eyes. Soothing sounds to my ears…!  Darkness and nights really making feast to my eyes and mind.

Years and years…my mind is ticking to see that Angel Girl! An Angel like my younger sister !

Finally I decided to throw my waiting for the Angel Girl…. I know it is a notorious dream of my mind unable to materialize at all !! So the frozen dream cornered in the mind finally.

*********                                               ********                                    ********           
One day, in the middle of fires and flames of work,  I am sitting in a lazy mood in a fire-rated cabin of my office. Suddenly I noticed that my brother came online. I just asked him about new project and works…. But no reply. ‘Its better to close the chat window’ I thought. But immediately the reply came from his end “I am not your brother”

Its really amazing! My brother’s Id says its not his words… Suddenly my mind gone to another chance. May be somebody hacked his id..??!!

“Then who are you” I replied immediately. She told her name. She came to my brother’s home to check something in net. But accidentally his email was open and she simply replied my words. Its simple, no hacking… hampering.

I asked something about her. She is an engineering student. I told her to come to her id. She obeyed.

My memory gone little back… ten years back. It was the busiest days of church programmes. All were busy with competitions, conventions, Christmas, New Year celebrations, Sunday school etc. In that tenure was also a Sunday school teacher and still remembering at least some faces of my students. This girl is one of my student ! Now she is in Engineering, but I felt the same rhythm of that smiling girl in mind.      

Gradually we started sharing life, work, thoughts etc. It’s a great experience in life. She is anxious to explain the life of youth in metros and temptations in life. We discussed different subjects. She is near to complete the Engineering but like to be a journalist. When I heard that, some kind of pain passed through my heart. Because it was my one and only ambition during my graduation-be a journalist. Some chances are slipped from me like cup and lip. Then that dream had frozen in the corner of mind in the cold tussles of life.

One day I asked her about our relation. She told first “we will be a good friends”
“no” I corrected nip in the bud. “you are my younger sister !!”  My mind is embraced again with the same buried concept !!

I know she never thought about this. Nobody told her like this ! But I told… because she was the same Angel Girl in my mind !!?? With smiling face and white wings….. flying though the sky, in the darkness of earth….  with  the limelight of smile.

She accepted it. With pleasure. Yes, the same smiling Sunday school student. She talked about her parents, brother, friends….  and other end myself heard everything and replied indeed.

One day I asked her to jot-down something about her. With a happy mood she accepted my idea. But it was a great puzzle and hurdle from where to start? How to end? But finally I recognized myself.. There is no beginning or end for this relation. May be upto the end of life.

As per her dream, she will complete the Engineering with a great percentage of mark then will join for journalism. Then will begin to earn money and after getting an independent stand…. the  marriage. Its life. Is it possible  her to remember me in the long and challenging  arena of Metro life?

But I can not forget her. The Angel Girl…. with blinking wings, smiling face…. flying from heaven to sky….  from sky to earth…..  from earth to my mind. Yes! in the darkness…. In between the stars and moon.

My eyes are creating the paths for drops of water… the frozen part of love in mind is melting down! This is the love for my unborn little and younger sister. The pampering touch of  brother to her dimple, the soothing sound of a sister to the life.

The Angel Girl …. The Dream… The Truth…..

Thursday, November 25, 2010

കാലത്തിന്റെ കുത്തൊഴുക്ക്...ജീവിതത്തിന്റെയും

കാലം. അതൊരു നദിപോലെയാണ് ജീവിതത്തില്‍. വര്‍ഷകാലത്ത് കൂലംകുത്തി കലങ്ങി മറിഞ്ഞും വേനല്‍ക്കാലത്ത് നഗ്നതകാട്ടിയും ഒഴുകി പോകുന്നു. ആ കുത്തൊഴുക്കില്‍ പലതും വിസ്മരിച്ചു പോവുകയും, പില്‍കാലത്ത് ഏതങ്കിലും അവസരത്തില്‍ കുത്തിഉണര്‍ത്തുകയും ചെയ്യുന്നു.

വെള്ളക്കാര്‍ ഇട്ടെറിഞ്ഞു പോയ ഭാരത്തെപോലെ ആയുരുന്നു പത്താം തരം ജയിച്ചുകഴിഞ്ഞ എന്‍റെ അവസ്ഥ. സര്‍ക്കാര്‍  സ്കൂളിലെ പത്താം ക്ലാസില്‍ നാല്പതു പേരില്‍ ജയിച്ച ഏഴുപേരില്‍  ഒരാള്‍. വിദ്യാഭ്യാസം എന്തിനെന്നോ, അതിന്‍റെ വില എന്തെന്നോ ചിന്തിച്ചിട്ടില്ലാത്ത പാമരനായ ഒരു വിദ്യാര്‍ഥി. തീര്‍ച്ചയായിട്ടും വീട്ടുകാര്‍ക്ക് വേണ്ടി നേര്‍ന്ന ഒരു വഴിപാടായി പോയിരുന്നു സ്കൂള്‍ ജീവിതം.

പതിനൊന്നാം  തരത്തിലേക്ക് കാല്‍ എടുത്തു വച്ചത് ഏറെ പ്രതീക്ഷ ഒന്നും ഇല്ലാതെ മേല്‍പറഞ്ഞ വഴിപാട്‌ തുടരാനായിട്ടു തന്നെയാണ് .  പഠിക്കന്‍ മിടുക്കരായ കുട്ടികളെ അത്ഭുതത്തോടെ നോക്കി നില്‍ക്കും ഞാന്‍ . എന്നെകൊണ്ട് സാധിക്കാത്തത് മറ്റൊരാള്‍ ചെയ്യുമ്പോള്‍ ഉള്ള ഒരു കൌതുകം.അതില്‍ ഞാന്‍ ഏറ്റവും ആരാധനയോടെ നോക്കിനിന്നത് ഒരു പെണ്‍കുട്ടിയെ ആയിരുന്നു. ഇഗ്ലീഷ് ഗ്രാമര്‍ ക്ലാസ്സില്‍ അതിവേഗം ഉത്തരം എഴുതുന്ന, അകൌണ്ടാന്സി ക്ലാസ്സില്‍ വേഗം പ്രോബ്ലം ചെയ്തു തീര്‍ക്കുന്ന, കോമ്മെര്‍സ് ക്ലാസ്സില്‍ അധ്യാപകരുടെ  ചോദ്യത്തിന് മണി മണി പോലെ ഉത്തരം പറയുന്ന ആ പെണ്‍കുട്ടി. കൂര്‍മ്മ ബുദ്ധിക്കാരി ആയിരുന്ന പെണ്‍കുട്ടി.

ജ്യോതി എന്ന ജ്യോതിര്‍മയി...

എനിക്ക് ജ്യോതി കൌതുകമായിരുന്നു. ഈ കുട്ടി എങ്ങനെ ഇത്ര മിടുക്കിയായി ഒക്കെ പഠിക്കുന്നു എന്ന് ഞാന്‍ സ്വയമേ പലവട്ടം ചോദിച്ചുപോയിട്ടുണ്ട്. ഇംഗ്ലീഷ് നേരെചൊവ്വേ കൂട്ടിവയിക്കാനറിയാത്ത ഞാന്‍ (നാലാം ക്ലാസ് മുതല്‍ പത്തുവരെ ഇംഗ്ലീഷ് ഒരു വിഷയം ആയി പഠിച്ചിരിക്കണം എന്ന വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ പരാജയം !!) മണി മണിയായി അട്യാപകരോടു ഉത്തരം പറയുന്ന ആ കുട്ടിയെ എനിക്ക് ഉള്ളില്‍ ഒത്തിരി ബഹുമാനം ആയിരുന്നു. അതിനു ആലങ്കാരികമായി ആ കുട്ടിയുടെ എളിമയും നാടന്‍ ശൈലിയില്‍ ഉള്ള വസ്ത്ര ധാരണവും (പാവാടയും ബ്ലൌസും ) പിന്നെ ചില ദിവസങ്ങളില്‍ നെറ്റിയില്‍ കാണപ്പെടുന്ന ചന്ദനക്കുറിയും...ഒക്കെ മിടുക്കിയായ ഒരു മലയാളി പെണ്‍കൊടിയുടെ ചിത്രം എന്നില്‍ വരച്ചിട്ടു.

പന്ത്രണ്ടാം ക്ലാസ്സില്‍നിന്നും അഞ്ചുപേരാണ് ജയിച്ചത്‌. അതിലൊരാള്‍ തീര്‍ച്ചയായിട്ടും ജ്യോതി ആയിരിക്കുമല്ലോ. ഈ പാമരന്റെ സ്ഥിതി വീടിനടുത്തുള്ള ശ്രീദേവി ക്ഷേത്രത്തില്‍  വെടി വഴിപാട്  നടത്തിയ സ്ഥിതിയും. എന്‍റെ ദുരവസ്ഥ അവിടെ നില്‍ക്കട്ടെ (മലര്‍ന്നു കിടന്നു തുപ്പെണ്ട ആവശ്യം ഇല്ലല്ലോ), നായികയുടെ കാര്യത്തിലേക്ക് തിരിച്ചുവരാം.

പന്ത്രണ്ടാം ക്ലാസ്സിലെ വിജയം അറിഞ്ഞ ദിവസം ആരൊക്കെ ജയിച്ചു എന്നാ കൌതുകത്തിന് സ്കൂളിലേക്ക് പോയ ഞാന്‍ അവിടെ കണ്ടത് എല്ലാവരുടെയും പ്രശംസ ഏറ്റുവാങ്ങി നില്‍ക്കുന്ന വിജയികളെയും അതില്‍ സ്വതസിദ്ധമായ എളിമയോടും  ചിരിയോടും നില്‍ക്കുന്ന ആ കുട്ടിയെ ആണ്.

അതിനു ശേഷം ജ്യോതിയെ ഞാന്‍ അപൂര്‍വ്വം ആയിട്ടെ കണ്ടിട്ടുള്ളു. ബികോമിന്  ചേര്‍ന്ന്  പഠിക്കുക്കുകയാണെന്ന് ഇടയ്ക്കു അറിഞ്ഞു. പില്‍ക്കാലത്ത് പഠിക്കാന്‍ മിടുക്കരായ കുട്ടി എന്നൊക്കെ ആരെങ്കിലും പറയുമ്പോള്‍ ആ മുഖം മനസ്സില്‍ ഓടിയെത്തുമായിരുന്നു.

വര്‍ഷങ്ങള്‍ കഴിഞ്ഞു. അതായതു ആദ്യം പറഞ്ഞ കാലത്തിന്റെ കുത്തൊഴുക്ക്. ഏന്തി വലിഞ്ഞു ഞാന്‍ പന്ത്രണ്ടാം തരാം കയറിക്കൂടി. പാമരന്റെ അലക്ഷ്യമായ യാത്ര വീണ്ടും അങ്ങനെ മുന്നോട്ടുപോകുന്നു. സഹപാടികളുടെ ഒക്കെ മുഖം അങ്ങനെ മനസ്സിന്റെ ചിത്രപ്പുരയില്‍ നിറം മങ്ങിത്തുടങ്ങി . പലരും പലവഴിക്ക് പിരിഞ്ഞു പോയി. ജീവിതത്തില്‍ നിലനില്പിനുവേണ്ടിയുള്ള പരീക്ഷണങ്ങള്‍. സഹപാഠികള്‍ ആയ പെണ്‍കുട്ടികള്‍ വിവാഹം കഴിച്ചു പല സ്ഥലങ്ങളിലേക്ക് ചേക്കേറുകയും,  ആണ്‍കുട്ടികള്‍ പല  സംസ്ഥാനങ്ങളിലേക്ക്, രാജ്യങ്ങളിലേക്ക് ഒക്കെ ജോലിക്കായി ചിന്നിചിതറുകയും  ചെയ്തു.

ഇതിനിടയില്‍ ഒരിക്കല്‍ എന്‍റെ ബിരുദാനന്തര ബിരുദത്തിന്റെ ഒന്നാം വര്ഷം ഞാന്‍ അപ്രതീക്ഷമായി നമ്മുടെ കഥാനായികയെ കണ്ടു , ഒരു ബാങ്കില്‍ വച്ച്. നാലഞ്ചു വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും ആ  കുട്ടിയില്‍ ഒരു വ്യത്യാസവും തോന്നിയില്ല. വേഷവിധാനം ഹാഫ് സാരിയിലേക്ക് മാറിയതല്ലതെ. തടിച്ച കുറെ ബുക്കുകള്‍ കയ്യില്‍പിടിച്ചു കുറെ കൂട്ടുകാരികള്‍ക്കൊപ്പം ബാങ്കില്‍ നിന്ന് പോകുന്നതിനു മുമ്പ് ജ്യോതി എന്നോട് ഒരു കാര്യം പറഞ്ഞു.
"എന്‍റെ കല്യാണമാണ്...അടുത്ത ആഴ്ച..."
തീയതിയും സമയവും ഒക്കെ പറഞ്ഞ ശേഷം, എന്നെ കല്യാണത്തിന്  ക്ഷണിക്കുകയും  ചെയ്തു, സ്വതസിതമായ ചിരിയോടെ ആ കുട്ടി  നടന്നകന്നു.

കാലം വീണ്ടും നിറഞ്ഞും, തെളിഞ്ഞും ഒഴുകികൊണ്ടിരുന്നു. ആ ഒഴുക്കില്‍  ഞാന്‍ ഗള്‍ഫിന്റെ തീരത്തേക്ക് വന്നടിഞ്ഞു. പഴയ സഹാപാടികളുമായി ഉള്ളബന്ധം ഒക്കെ ഈ കാലയളവില്‍ വേരറ്റു പോയിരുന്നു.

മാസങ്ങള്‍ക്ക് മുമ്പ്, അതായത് പന്ത്രണ്ടാംതരം കഴിഞ്ഞിട്ട് ഇരുപതു വര്‍ഷങ്ങള്‍ക്കു ശേഷം അപ്രതീക്ഷിതമായി ആ കുട്ടിയുടെ ഫോണ്‍ നമ്പര്‍ എനിക്ക് കിട്ടി.നഷ്ടമായ കുറെ ബന്ധങ്ങള്‍  തിരികെ വന്നപ്പോള്‍ അതിലൂടെ  കിട്ടിയതാണ് ആ നമ്പര്‍. പഴയബന്ധങ്ങളില്‍ മലയാലപുഴക്കാരന്‍ ബിനു ഗുജറാത്തിലെ സൂറത്തില്‍, ഊട്ടുപാറയില്‍ നിന്നുള്ള സുനു ജോര്‍ജ്ജു സുഡാനിലെ കാര്ത്തുമില്‍, ഷിജു, ഷിജുഅച്ചനായി ഇടവകപള്ളിയില്‍, ഷാജി കമ്മ്യൂണിസ്റ്റുകാരനായി പിന്നിട് ജോലിചെയ്യുന്ന ഫാക്ടറി പൂട്ടിയപ്പോള്‍ ഓട്ടോ ഡ്രൈവറായി, സുനില്‍ സിനിമാ സംവിധായകനായി .......അങ്ങനെ ബന്ധങ്ങള്‍ക്കിടയില്‍ വന്നുഭവിച്ച വ്യതിയാനങ്ങള്‍ എത്രയോ വ്യത്യസ്തം!!

ഒരു വലിയ ജിജ്ഞാസ എന്‍റെ മനസ്സില്‍ ചെക്കെരിയിട്ടുന്റയിരുന്നു ജ്യോതിയുടെ നമ്പര്‍ കിട്ടുമ്പോള്‍. ഇന്ന് ആ കുട്ടി ഏതവസ്ഥയില്‍ ആയിരിക്കും? ഏതെങ്കിലും ബാങ്കിലോ, സര്‍ക്കരുദ്യോഗതിലോ ഉയര്‍ന്ന തസ്തികയില്‍ ആയിരിക്കണം. ഒരിക്കല്‍ ക്ലാസില്‍ കോമ്മെര്‍സ് പഠിപ്പിക്കാന്‍ വന്ന അധ്യാപകന്‍ ഓരോരുതരയെയും വിളിച്ചു ജീവിതത്തില്‍ എന്താകാനാണ് ആഗ്രഹം എന്ന് ചോദിച്ചപ്പോള്‍ ആ കുട്ടി ഒരു അദ്ധ്യാപിക ആകണം എന്ന് പറഞ്ഞതോര്‍ക്കുന്നു. ഒരു പക്ഷെ ഏതെങ്കിലും സ്കൂളില്‍ കുട്ടികള്‍ക്ക് വിദ്യ ഓതി കഴിയുകയാരിക്കും ???

എന്തായാലും മനസ്സിനുള്ളിലെ കൌതുകവും ജിജ്ഞാസയും അധികം വച്ച്പൊറുപ്പിക്കാന്‍ പറ്റാതായപ്പോള്‍ ഞാനെന്‍റെ മൊബൈല്‍ എടുത്തു ... ജ്യോതിയുടെ നമ്പറിലേക്ക് വിളിച്ചു. വളരെ നേരം റിംഗ് ചെയ്തശേഷം മറുതലക്കല്‍ "ഹലോ"  എന്നാ ശബ്ദം കേട്ടു...ആദ്യം ഞാന്‍ എന്നെ പരിജയപെടുത്തി. പതിമൂന്നു വര്‍ഷങ്ങള്‍ക്കു ശേഷമെങ്കിലും അധികം മിനകെടാതെ ആ കുട്ടിയെ മനസ്സിലായില്‍. ഞാന്‍ സുഖവിവരങ്ങള്‍ ഒക്കെ അന്വേഷിച്ചു. ഞാന്‍ എന്താണ് പ്രതീഷിച്ചതെന്നും ഏത് ജോലിയിലാണ് ഇപ്പോള്‍ എന്നും അന്വേഷിച്ചു. കിട്ടിയ മറുപടി തികച്ചും അത്ഭുതപെടുത്തുന്നതയിരുന്നു!!

അധികം വൈകാതെ ഞാന്‍ നാട്ടില്‍ അവധിക്കു പോയി. ആ യാത്രയില്‍ തമ്മില്‍ കാണാം എന്ന് ഞാന്‍ ജ്യോതിക്ക് വാക്ക് കൊടുത്തിരുന്നു. കാണാം എന്ന് പറഞ്ഞത് ആ വിളിയില്‍ ഞാനറിഞ്ഞു എന്‍റെ ഭാര്യയുടെ വീടിനടുത്താണ് ആ കുട്ടിയെ വിവാഹം കഴിച്ചു അയച്ചിരിക്കുന്നത് എന്ന്.

ഒരു ചാറ്റല്‍ മഴ പെയ്യുന്ന ദിവസം. ഞാന്‍ ആ കുട്ടിയെ വിളിച്ചു വീട്ടിലേക്കു വഴി ചോദിച്ചു. ആ വഴികളിലൂടെ കേവലം ഒരു നാടന്‍ മലയാളിയായി ഞാന്‍ നടന്നു തുടങ്ങി. ഇടക്കിടെ മൊബൈലില്‍ വിളിച്ചു ഞാന്‍ അവരുടെ വീടിനടുതെത്തി. വീടിന്‍റെ മുന്നില്‍ വിക്യതികളായ രണ്ടു കുട്ടികളോടൊപ്പം ജ്യോതി നില്‍ക്കുന്നു. സ്വതസിദ്ധമായ ചിരി. സസന്തോഷം എന്നെ വീട്ടിലേക്കു ക്ഷണിച്ചു.ഞങ്ങളുടെ സംസാരം തുടങ്ങവെ നല്ലൊരു ചായ കിട്ടി. ഏകദേശം ഒരു മണിക്കൂറോളം ഞങ്ങള്‍ സംസാരിച്ചിരുന്നു. അതത്രയും പതിനൊന്നും, പന്ത്രണ്ടും ക്ലാസ്സുകളിലെ വികുതികളും അന്നത്തെ സഹപാടികളുടെ ഇന്നത്തെ വിശേഷങ്ങളും ഒക്കെ തന്നെ.

അപ്പോള്‍ ഞാന്‍ എന്റെ കൌതുകത്തോടെ, ജിജ്ഞാസയോടെയുള്ള ബാക്കിഭാഗം സംസാരിച്ചു. ജ്യോതി ഇന്ന് ഒരു നല്ല വീട്ടമ്മയായി കഴിയുന്നു !! രണ്ടു ആണ്‍കുട്ടികള്‍, പട്ടാളക്കാരനായ ഭര്‍ത്താവ്, ഭര്‍ത്താവിന്റെ ശാരീരിക സുഖം ഇല്ലാത്ത മാതാപിതാക്കള്‍....അവരെ ശുശ്രൂഷിച്ചും കുട്ടികളെ നോക്കിയും ഒക്കെ ജീവിതം മുന്നോട്ടുപോകുന്നു. അന്ന് ഫോണ്‍വിളിയില്‍ പൂണ്ട അത്ഭുതം ആ നാവില്‍ നിന്ന് തന്നെ കേട്ടപ്പോള്‍ എന്‍റെയുള്ളില്‍ നേരിയ ഒരു വേദന തോന്നി. 
"താന്‍ പഠിച്ചതും , കഷ്ടപെട്ടതും, എല്ലാത്തിലും ഒന്നാമതും ഒക്കെ പാഴായി പോയല്ലോ"
എന്‍റെ വാക്കുകള്‍ ഒക്കെ കേട്ട് ആ പാവം വെട്ടം ഒന്ന് ചിരിച്ചു. ആ ചിരിയില്‍ മൂടിക്കിടക്കുന്ന വേദന എനിക്ക് അനുഭവിക്കാനായി. ഒരു ജോലി നേടുക എന്നത് ആ കുട്ടിയുടെ ഏറ്റവും വലിയ അഭിലാഷമായിരുന്നു. 

'ഒക്കെ എന്‍റെ വിധിയാണ്....ഇപ്പോള്‍ ഈ തിരക്കിനിടെ എനിക്കതൊന്നും ചിന്തിക്കാന്‍ സമയം പോലും കിട്ടുന്നില്ല"

അതായിരുന്നു ആ കുട്ടി അവസാനം കണ്ടെത്തിയ ആശ്വാസം. 

പ്രതീക്ഷകള്‍ അതെങ്ങും എത്തുന്നില്ല....വേദനയുടെ കാഠിന്യം ഏറിയ മുരിപ്പെടുത്തലുകള്‍ക്കും ഇടയില്‍ ഒന്ന് ചിരിക്കാന്‍ കഴിയുക എന്നത് വലിയൊരു കാര്യമാണ്.....നിഷ്കളങ്കമായ ചിരി..!!

ഞാന്‍ തിരികെ നടന്നു. ജ്യോതിയും കുസൃതികളായ മക്കളും വേടൂ പുറത്തു എന്നെ യാത്ര അയക്കാന്‍ നില്‍ക്കുന്നു. ഞാന്‍ യാത്രപറയുമ്പോള്‍ അവരെ എന്‍റെ വീട്ടിലക്ക് ക്ഷണിച്ചു. അവരത് സ്വീകരിക്കുകയും ചെയ്തു...
ചാറ്റല്‍ മഴ വീണ്ടും തുടങ്ങി...കിഴക്ക് വലിയൊരു കാര്‍മേഖം ഉരുണ്ടുകൂടി. വലിയൊരു പേമാരിയെ ഗര്‍ഭത്തില്‍ ഏറിയ കാര്‍മേഘത്തിന്റെ കൂട്ടങ്ങള്‍. അവ താഴെ പതിക്കും മുമ്പെ വീട്ടില്‍ എത്തണം. എന്‍റെ യാത്ര നോക്കി പുറകില്‍ നിക്കുന്നു....ആറുകണ്ണുകള്‍ !

 " സാര്‍ എനിക്കൊരു ടീച്ചര്‍ ആകണം..." അധ്യാപകന്റെ മുന്നിലെ ആ പെണ്‍കുട്ടിയുടെ സ്വരം കാതില്‍ വന്നലച്ച്ചു കൊണ്ടേയിരുന്നു... 

**********                         ***************                             **************
വാല്‍കഷണം: കഴിഞ്ഞ ദിവസം ഒരു വര്‍ക്കര്‍ അവധിക്ക് അപേക്ഷിക്കാന്‍ എന്‍റെ മുന്നില്‍ വന്നു. എന്‍ജിനീയര്‍ ആ അവധി പാസാക്കാന്‍ പറ്റില്ല എന്ന് എന്നോട് ഇംഗ്ലീഷില്‍ ഘോര ഘോരം സംസാരിക്കുന്നു...അപ്പോള്‍ അതെ ഭാഷയില്‍ ഞങ്ങളോട് ആ ജോലിക്കരരനും ന്യായീകരിക്കാന്‍ തുടങ്ങി...ഞാന്‍ അയാളോട് എന്താണ് പഠിച്ചത് എന്ന് ചോദിച്ചു.. ബി.യെ എകനോമിക്സ് .... അതും കേരളത്തിലെ പ്രസസ്തമായ ഒരു കോളേജില്‍ നിന്ന്... പിന്നെ ആന്ദ്രയില്‍ ഇംഗ്ലീഷ് മീഡിയം കുട്ടികളെ പഠിപ്പിക്കല്‍....ഇവിടെ ഇപ്പോള്‍ ഈ മരുഭൂമിയില്‍ പ്ലംബിംഗ് ഹെല്‍പര്‍ ..... എന്താണിങ്ങനെ ഒരു അവസ്ഥയില്‍ എത്തിയത് എന്ന് ഞാന്‍ അയാളോട് ചോദിച്ചപ്പോള്‍ അതിനു പറഞ്ഞ മറുപടി ഇതായിരുന്നു...."എന്‍റെ ജീവിതത്തില്‍ എല്ലാം അബദ്ധങ്ങള്‍ ആണ്...ഞാന്‍ ഇങ്ങനെ ഒക്കെ ആയി പോയി...."

അയാളുടെ മുഖത്ത്  പക്ഷെ ഒരു തരാം നിര്‍ജീവമായ അവസ്ഥ ആയിരുന്നു....സ്മശാന മൂകത....
------ ശുഭം -------

Tuesday, October 12, 2010

സുന്ദര സ്മരണകള്‍ - സീ ബ്രീസിലെ അന്തേവാസി (ചെറുകഥ)


ഓര്‍മകള്‍ എത്ര സുന്ദരമാണ്! ഓര്‍മകള്‍ ഇല്ലാത്ത ഒരു മനസ്സ് തീര്‍ച്ചയായും നിര്‍ജീവം ആയിരിക്കും. പിന്നിട്ട പാതകള്‍ മുഴുവന്‍ മുന്നില്‍ നിന്ന് മാഞ്ഞു പോയാല്‍ അതില്‍പരം ക്രൂരമായ ഒരു വിധി എന്താണുള്ളത് ?! ദുഖകരമായ സംഭവങ്ങള്‍ പില്‍കാലത്ത് ഓര്‍മയുടെ മൂശയില്‍ ഇട്ടു വാര്‍ക്കുമ്പോള്‍ സുഖകരമായി മാറുന്നു. അനുഭവിച്ച സമയത്ത്  ദുഖകരമായിരുന്നവ ഇന്നോര്‍കുമ്പോള്‍ അവിശ്വസനീയമായ ഒരു ആനന്ദം തിരയടിച്ചുയര്‍ന്നു വരുന്നു.

1998 മാര്‍ച്ച് നാലാം തീയതി . ജീവിതത്തില്‍ രണ്ടാമതായി കിട്ടിയ ജോലിയില്‍ പ്രവേശിക്കുവാന്‍ കൊച്ചിയിലേക്ക് പത്തനംതിട്ടയില്‍  നിന്ന് വണ്ടിയില്‍ കയറുമ്പോള്‍ ആഹ്ലാദത്താല്‍ മനസ്സ് തുള്ളുകയായിരുന്നു. സ്വപ്നങ്ങള്‍ നെയ്തുകൂട്ടി ഞാന്‍ അങ്ങനെ ആ സര്‍ക്കാര്‍ വാഹനത്തില്‍ ചിന്തിച്ചിരുന്നു.

എല്ലാം പ്രതീക്ഷിച്ച പോലെ സംഭവിച്ചു. അഭിമുഖവും, ജോലി പ്രവേശനവും ഒരു ദിവസം തന്നെ. ഒരു വര്‍ഷം പ്രൊബേഷന്‍ അല്ലെങ്കില്‍ ട്രെയ്നിങ്ങ്. ആ കാലയളവില്‍ ആയിരം രൂപ മാസ പ്രതിഫലം. ഇടകൊച്ചിയിലെ ആ മറൈന്‍ എഞ്ചിനീറിംഗ് കമ്പനിയില്‍  മണവറയില്‍  കയറുന്ന മണവാട്ടിയെ പോലെ ഞാന്‍ കാലെടുത്തു വച്ചു (എനിക്ക് ആദ്യം ജോലി  കിട്ടിയത് ഇവിടെ കയറുന്നതിനു ഒരു മാസം മുമ്പാണ്. ആരുടെയോ ഭാഗ്യത്താല്‍ - അതോ നിര്‍ഭാഗ്യത്താലോ  - അത് ഒരു ദിവസം മാത്രം ഉള്ള ജോലിയായിരുന്നു. രണ്ടാമത്തെ ദിവസം തന്നെ ആ ജോലിയോട് സലാം പറഞ്ഞു ഞാന്‍ യാത്രയായി) സ്വപ്നത്താല്‍ പൂത്തുലഞ്ഞ മനസെന്ന മരം ഉന്മാദത്തിന്റെ കാറ്റിലാടി. സ്വന്തമായി ശമ്പളം വാങ്ങുന്ന സുഖവും അത് വീതം വച്ചു ചെലവ് ചെയ്യുന്ന അതി സുഖവും കേവലം ഒരു ബിരുദം മാത്രം വാലറ്റത്ത്‌ ഉള്ള  കൃശഗാത്രനായ എന്നില്‍ നിറഞ്ഞു തുളുമ്പി.

എനിക്ക് ഒരു ഭാരിച്ച ജോലിയും ഉണ്ടായിരുന്നില്ല. എല്ലാ ജോലിയും എന്റെ സീനിയര്‍ ആയിരുന്ന ആള്‍ക്ക്  കിട്ടും. അദ്ധേഹത്തിന്റെ മേശപുറത്ത്‌ നിന്ന് വീഴുന്ന അപ്പകഷണങ്ങള്‍ മാത്രമായിരുന്നു ഈ 'വരത്തന്റെ'  ജോലികള്‍. എന്തിനെന്നെ ഈ ചെറു ജോലികള്‍കായി ഇവിടെ എടുത്തു എന്ന് ഞാന്‍ അധികം ആലോച്ചു തല പുണ്ണക്കേണ്ടി വന്നില്ല, എന്‍റെ സുഹൃത്തും ഈ കമ്പനിയിലേക്ക് എന്നെ ശുപാര്‍ശ ചെയ്ത ആളുമായ കാഞ്ഞിരപള്ളിക്കാരന്‍ സജു ആ സത്യം എന്നിലേക്ക്‌ ഓതിതന്നു. എന്‍റെ സീനിയര്‍ ഉടനെ തന്നെ കമ്പനിയില്‍ നിന്ന്  പോവുകയാണ്!!  ഉടനെ  തന്നെ ആ ഭാരിച്ച ഉത്തരവാദിത്വങ്ങള്‍ മുഴുവന്‍ എന്‍റെ തലയിലേക്ക് വീഴും! കമ്പനി മാനേജുമെന്റിന്റെ നയം എത്ര തന്ത്രപരം ആയിരുന്നു എന്ന് ഞാന്‍ പില്‍കാലത്ത് ആലോചിചിടുണ്ട്. സീനിയര്‍ ആയ ഒരാള്‍ പോകുന്നു, പകരം ഒരു ട്രെയിനിയെ ഇട്ടു ആ വിടവ് നികത്തുക. സ്റ്റാഫിന് കൊടുക്കുന്ന ആനുകൂല്യങ്ങളായ ഓവര്‍ ടൈം, പ്രോവിണ്ടാന്ഫണ്ട് , ഇ. ഐ.സി , ബോണസ് തുടങ്ങി  ആനുകൂല്യങ്ങള്‍  ഒന്നും കൊടുക്കണ്ട ആവശ്യം ഇല്ല. മാനേജര്‍ക്ക് എത്ര വേണമെങ്കിലും ചീത്ത വിളിക്കാം. പാതിരാത്രി വരെ നിര്‍ബന്ധിച്ചു ജോലിക്കിരുത്താം.  അവധി ദിവസങ്ങളില്‍  വിരട്ടി ജോലിക്ക് വരുത്തിക്കാം. മാനേജുമെന്റിന്റെ പല ഗുണങ്ങളില്‍ ഒന്നായ എല്ലാ കുറ്റങ്ങളും ജോലിക്കരനില്‍ ആരോപിച്ചു അടിച്ചമര്‍ത്തി കഴിയുമ്പോള്‍ എല്ലാ ജോലിയും പേടിച്ചു ചെയ്തോളും എന്നും, അവന്‍ ഒരിക്കലും ശമ്പളം കൂട്ടി ചോദികില്ല എന്നും അഥവാ ചോദിച്ചാല്‍ തന്നെ ജോലിയിലെ കുറ്റം കുറവുകള്‍ ഒക്കെ എണ്ണം ഇട്ടു നിരത്തി ഒതുക്കി നിര്‍ത്താം എന്നുള്ള നയം!!

ഉറക്കമില്ലാത്ത രാത്രികള്‍ എന്നെ കടന്നക്രമിക്കാന്‍ തുടങ്ങി. അതിനു എരിതീയില്‍ എണ്ണ ഒഴിക്കുന്ന മാതിരി എന്റെ സീനിയര്‍ "ഞാന്‍ പോയി കഴിഞ്ഞാല്‍ കാണാം.." എന്ന് ഇടക്കിടെ പറയുന്നത് കേള്‍കുമ്പോള്‍ എങ്ങനെ സമാധാനത്തോടെ ഉറങ്ങാന്‍ പറ്റും? താന്‍ പോയി കഴിഞ്ഞാല്‍ തന്നെ ചീത്ത വിളിക്കുന്ന മാനേജരെ എന്നെ വച്ച് പാഠം പഠിപ്പിക്കാം എന്ന് അദ്ദേഹം ചിന്തിക്കുകയാണ് എന്ന് എനിക്ക് തോന്നി. അതാവാം എനിക്ക് പണി ഒന്ന് കാര്യമായി പറഞ്ഞു തരാന്‍ ഇഷ്ടന്‍ മിനകെടതിരുതിരുന്നത്!  ആദ്യം കിട്ടിയ ജോലി ഒരു ദിവസം കൊണ്ട് ഉപേക്ഷിച്ചു ഓടിയപോലെ  വാലും ചുരുട്ടി തിരികെ വീടിലേക്ക്‌ പോയാല്‍ കരിപുരണ്ട മുഖങ്ങള്‍ കാണേണ്ടിവരില്ലെ ? ചത്താലും ജോലി ഉപേക്ഷിക്കുന്ന പരിപാടി ഇല്ല! അഭിമാനം (അതും സ്വന്തം ദേശത്ത് ) എന്നൊന്ന് ഉണ്ടല്ലോ?

വിധു (അതായിരുന്നു എന്‍റെ സീനിയറിന്റെ പേര് ) പോയി. കാത്തിരുന്ന ആ വിധി ദിവസം വന്നെത്തി. ഉരുള്‍ പൊട്ടി എല്ലാം തലയിലേക്ക് നിപതിച്ച അനുഭവം..അതായിരുന്നു ആ ദിവസങ്ങളില്‍.

ജാതകതിലുള്ളത് തൂത്താല്‍ മാറുമോ? എനിക്കായി കരുതി വച്ചിരുന്നത് ഒക്കെ ഞാന്‍ തന്നെ അനുഭവിക്കണം. ഓരോ രാത്രികളും നിദ്രാവിഹീനം. അടുത്ത ദിവസം ചെയ്യേണ്ട ജോലികള്‍, മാനേജരുടെ ചീത്തവിളി, രാവിലെ കൃത്യമായി ഓഫീസില്‍ എത്തണം എന്നാല്‍ വൈകിട്ട് എത്രയും താംസിച്ചുമേ പോകാന്‍ പറ്റൂ. ശമ്പളമായ ആയിരം രൂപ മാസത്തിന്റെ പകുതിക്ക് മുമ്പേ വാങ്ങി തീര്‍ന്നിരിക്കും. ശമ്പളം കിട്ടുന്നതിനു ഒരു വ്യവസ്ഥയും ഇല്ല. കമ്പനിയില്‍ പയ്മെന്റ്റ്‌ കിട്ടുന്നത് അനുസരിച്ചിരിക്കും ജീവനക്കാരുടെ വേതനവും. ആകെ ആശ്വാസം ഇകക്കിടെ കിട്ടുന്ന അഡ്വാന്‍സ്‌ മാത്രം!

പട്ടിണിയുടെ ദിവസങ്ങള്‍ ആണ് എന്നെ കാത്തിരുന്നത്. എന്താണ് വിശപ്പ്‌ എന്ന അവസ്ഥ എന്ന് ഞാന്‍ അനുഭവിച്ചറിഞ്ഞ ദിനങ്ങള്‍. മാസത്തിന്റെ പകുതി ആകുംപോഴേക്കും  കൈയിലെ കാശൊക്കെ തീരും. പിന്നീട് ഉന്തിതള്ളാന്ണ്‌. മുകളില്‍ ആകാശം താഴെ ഭൂമി.... അതായിരുന്നു അവസ്ഥ. വൈകുന്നേരം ആകുംപോളെക്കും  വിശപ്പ്‌ ആര്‍ത്തു വിളിക്കാന്‍ തുടങ്ങും. അന്ന് മിക്ക ദിവസങ്ങളിലും വൈകുന്നെരങ്ങള്ളില്‍ പള്ളുരുത്തിവെളിയിലെ റോഡരുകില്‍ തട്ടുകടകളുടെ ആടുന്ന കാലുകള്‍ ഉള്ള ബഞ്ചില്‍ ഇരുന്നു തട്ടുദോശ, ഒമ്ല്ലെറ്റ്‌, പിന്നെ വായില്‍ വെള്ളമൂറിക്കുന്ന ഉഴുന്നുവട...ഇതായിരുന്നു (കാശുള്ള ദിവസങ്ങളിലെ) മെനു. ചില ദിവസങ്ങളില്‍  ബോണ്‍വിറ്റ ഇട്ട ഒരു ഗ്ലാസ് പാല്‍ കൂടി ഉണ്ടെങ്കില്‍ കാര്യം കുശാലായി.  എന്നാല്‍ മാസത്തിലെ തുച്ചമായ ദിവസങ്ങളിലെ ഇതൊക്കെ സാധിചിരുനുള്ളൂ  ബാക്കി ദിവസങ്ങളില്‍ ഹോട്ടലിലെ വെള്ളച്ചോറും,  വായ്ക്കു  പിടിക്കാത്ത മീന്‍കറി, സാമ്പാര്‍ ഒക്കെ കഴിച്ചു കഴിയേണ്ടി വരും. എന്നിട്ട് പാള്ളുരുത്തി വെളിയിലെ വിശാലമായ മൈതാനത് ഇരുന്നു സഹമുറിയന്മാര്‍ കമ്പനിയിലെ പ്രശ്നങ്ങളും ഒക്കെ പറഞ്ഞിരിക്കും.

സ്വന്തമായി ജോലി കിട്ടിയശേഷം വിശപ്പിന്റെ വേദന അറിഞ്ഞ ഒരു ദിവസത്തിന്റെ കഥ കൂടി പറഞ്ഞു ഈ ഓര്‍മ്മകുറിപ്പ് നിര്‍ത്തിയേക്കാം...

കൈയ്യിലെ കാശെല്ലാം തീര്‍ന്നു കീശ കാലിയായ ഒരു ദിവസം. എന്റെ സഹമുറിയന്‍ ത്രിശൂര്‍ക്കാരന്‍ ഞായറാഴ്ച ആയതിനാല്‍ വീട്ടില്‍ പോയിരിക്കുന്നു. മുറിയില്‍ ഞാന്‍ തനിയെ. കമ്പനി ഞങ്ങള്‍ ജീവനക്കാര്‍ക്ക് എടുത്തു തന്നിരിക്കുന്ന "സീ ബ്രീസ്' എന്ന കെട്ടിടത്തിലെ ഒരിക്കലും നിലക്കാത്ത കൊതുകുകളുടെ മൂളലുള്ള മുറിയില്‍ എന്റെ വയര്‍ മുരളാന്‍ തുടങ്ങി.   വിശന്നിട്ടിരിക്കാനും നിക്കാനും വയ്യ. തലേ ദിവസം പാതിരാ വരെ ജോലി ചെയ്തതിന്റെ പറഞ്ഞരിയിക്കനകാത്ത  തളര്‍ച്ച. ജോലിയുടെ ടെന്‍ഷന്‍ കാരണം ഉച്ചക്ക് ഭക്ഷണം കണക്കാണ്. സമയം എഴുമണി. ഞാന്‍ എന്റെ അലമാര, പെട്ടി, ബാഗ് ഒക്കെ അരിച്ചു പറക്കി..വിശപ്പ്‌ ശമിപിക്കാന്‍ പോന്ന വല്ല നാണയതുട്ടുകളും  ഉണ്ടോ എന്നായിരുന്നു എന്റെ പരതല്‍. ആരോടും ചോദിയ്ക്കാന്‍ അഭിമാനം അനുവദിക്കുന്നില്ല (അല്ലേല്‍ തന്നെ ആരോട് ചോദിയ്ക്കാന്‍.. എല്ലാവരും അവരവരുടെ വീടുകളില്‍ പോയിരിക്കുകയല്ലെ) അല്ല  ഉണ്ടേല്‍ തന്നെ അവര്‍  ഒക്കെയും  എന്റെ അവസ്ഥയില്‍ തന്നെ ആയിരിക്കും !! എന്തായാലും അവസാനം പെട്ടിയില്‍ നിന്നും രണ്ടു അമ്പത് പൈസാ നാണയവും പിന്നെ കഴുകാന്‍  ഇട്ടിരുന്ന പാന്റിന്റെ പോക്കറ്റില്‍ നിന്നും ഒരു അമ്പത് പൈസാ നാണയവും എന്റെ കൈകള്‍ പരത്തി കണ്ടെടുത്തു ..... ഒന്നര രൂപ അല്ല ഒന്നര ലക്ഷം രൂപയുടെ ആഹാരം കഴിക്കാന്‍ ഉള്ള ആര്‍ത്തി മുന്നിലുണ്ട്.

ഒന്നര രൂപയ്ക്കു എന്ത് കിട്ടും? തട്ടുദോശയുടെ മണം മനസിലെക്കും പിന്നെ മൂക്കിലെകും ഓടി എത്തി..വിശപ്പിന്റെ വെപ്രാളം അട്ടഹാസം മുഴക്കി അഴിഞ്ഞാടാന്‍ തുടങ്ങി.ഞാന്‍ കുപ്പിയില്‍ പിടിച്ചു വച്ചിരുന്ന പൈപ് വെള്ളം അകത്താക്കാന്‍ തുടങ്ങി. എത്രമാത്രം വെള്ളം സ്വീകരിക്കാനും ശരീരം തയ്യാറാവുന്നത് ഭാഗ്യം, കാരണം രാവിലെ മുതല്‍ കുടിക്കാന്‍ തുടങ്ങിയതാണീ ക്ലോറിന്‍ ചുവയുള്ള വെള്ളം.

 സീ ബ്രീസ് എന്ന് പേരുള്ള ഈ ലോഡ്ജു മുറിയില്‍ കടലിന്റെ ഇളം കാറ്റ് അടിക്കാറില്ല. കാരണം കടല് കാണണം എങ്കില്‍ ഇനിയും ഒത്തിരി പോകണം? നഗര തിരക്കിന്റെയും, അടുത്ത മുറികളില്‍ നിന്ന്  വമിക്കുന്ന  സിഗരട്ട് പുകയുടെയും കാറ്റ് മാത്രമെ നാസാരന്ധ്രങ്ങള്‍ക്ക്‌ പരിചിതമുള്ളൂ. പക്ഷെ ഇപ്പോള്‍ ഈ വിശപ്പിന്റെ കാറ്റാടി എങ്ങനെ നിര്‍ത്താം?

ഒന്നര രൂപ ആയി. ഇനി എന്റെ സ്ഥപരജങ്ങമ വസ്തുക്കള്‍ ഒക്കെ തപ്പിയിട്ടു കാര്യം ഇല്ല. സഹമുറിയന്റെ തൂക്കിയിട്ടിരിക്കുന്ന വസ്ത്രങ്ങളിലെ പോക്കറ്റുകളില്‍  തപ്പിയാലോ? ശ്ശെ ....അത് മോഷണം ആകില്ലേ? അതും അവന്‍ ഇല്ലാത്തപ്പോള്‍?എന്നാല്‍ തത്വചിന്തകള്‍ക്ക് പ്രാധാന്യം കൊടുക്കുന്നതല്ലയിരുന്നു വിശപ്പിന്റെ വിളി... അതിനാല്‍ ഞാന്‍ വേഗം അവന്റെ കീശകള്‍ തപ്പാന്‍ തുടങ്ങി. അവസാനം രണ്ടു ഇരുപത്തി അഞ്ചിന്റെ നാണയങ്ങള്‍ തടഞ്ഞു!!! അപ്പോള്‍ മൊത്തം ഇപ്പോള്‍ രണ്ടു രൂപ....

ഇനി പുറത്തൊന്നു റോന്തു ചുറ്റി വരാം. ആരും കൂട്ടിനില്ല... എല്ലാരും വീടുകളില്‍ പോയിരികുകയണല്ലോ.. എന്റെ കയ്യില്‍ പണം ഇല്ലാത്തതിനാല്‍ എന്റെ പോക്ക് മുടങ്ങി...

പുറത്തേക്കിറങ്ങി. രണ്ടു രൂപയ്ക്കു ഊണ്, തട്ട് ദോശ ഒന്നും കഴിക്കാന്‍ പറ്റില്ല. പിന്നെ എന്തുചെയ്യും...?? കുറഞ്ഞ വിലക്ക് കൂടുതല്‍ കിട്ടുന്ന എന്ത് സാധനം ആണുള്ളത്? ഞാന്‍ പതുക്കെ നടപ്പ് റോഡിന്റെ വലതു വശത്തേക്ക് മാറ്റി. മുന്നിലെ ബേക്കറിയിലെ കണ്ണാടിക്കൂട്ടിലെ സാധനങ്ങള്‍ കണ്ടു അകത്തു കയറി അതിന്റെ ഒക്കെ വില ചോദിക്കന്‍ തുടങ്ങി... കയ്യില്‍ ഇരിക്കുന്ന തുച്ചമായ നാണയതുട്ടുകള്‍ക്ക് വിലയുള്ള എന്ത് സാധനം കിട്ടും ? അവസാനം മഞ്ഞക്കളറില്‍ എന്നെ മാടിവിളിച്ച രണ്ടു ലഡ്ഡു ഞാനെടുത്തു..കയ്യിലുള്ള കാശും കൊടുത്തു ഞാന്‍ തിരികെ നടന്നു...

ഒരു ദിവസത്തെ മുഴുവന്‍ ആഹാരം ആണിത്..രാവിലെ മുതല്‍ പട്ടിണി ആണല്ലോ. അതിനെ പ്രധിരോധിക്കാന്‍ സര്‍ക്കാര്‍ വക വെള്ളവും പിന്നെ ഉറക്കവും ആയിരുന്നു മരുന്ന്..മുറിയില്‍ എത്തി.. ആദ്യം ഒരു കവിള്‍ വെള്ളം കുടിച്ചു...ആര്‍ത്തിയോടെ ഒരു ലഡ്ഡു അകത്താക്കി. വെള്ളത്തിന്‌ ഒരു കൂട്ടാന്‍ എന്നപോലെ..

സമയം അതിവേഗം മുന്നോട്ടു നീങ്ങി..  രാവിലെ മുതല്‍ പണി ഇല്ലാതിരുന്ന വയറിനു പണി നല്‍കി ഞാന്‍ ഉറങ്ങാന്‍ കിടന്നു...ഞാന്‍ അപ്പോള്‍ ഒന്ന് ഓര്‍ത്തുപോയി..അങ്ങകലെ എന്റെ വീട്ടില്‍ മേശയില്‍ മുന്നില്‍ കിട്ടുന്ന ഭക്ഷണത്തെ പറ്റി. എന്നും ഏറ്റവും കുറച്ചുഭക്ഷണം കഴിക്കുന്നതിനു എന്നെ എല്ലാരുംഅവിടെ വഴക്ക് പറയുന്നത്, ഇഷ്ടമില്ലാത്ത കറിയും കൂട്ടാനും ഒക്കെ നീക്കി തെള്ളി കളയുന്നത്..കഴിച്ചു കഴിഞ്ഞ ശേഷം അതുണ്ടാക്കിയ അമ്മയെ ഉപ്പില്ല, രുചി ഇല്ല എന്നൊക്കെ പറഞ്ഞു കുറ്റപ്പെടുത്തുന്നത്...ചിന്തയിലെ ആ ഭക്ഷണം ഒക്കെ ഇന്ന്ഈ കിടക്കയില്‍ അമൃതായി മാറുന്നു..എന്റെ കണ്‍ തടത്തിലേക്കു നീര്‍മണികള്‍ ഉരുണ്ടു വീഴുവാന്‍ തുടങ്ങി...ആത്മസംഖര്‍ഷതിന്ടെ ആ വേലിഏറ്റം മൂര്ചിച്ചു നിന്നപ്പോള്‍ എപ്പോളോ നനവാര്‍ന്ന ആ  നിന്ദ്ര കണ്‍ തടത്തിലേക്കു വന്നു തലോടി. .ജീവിതത്തിലെ ഏതു രാത്രി മറന്നാലും ഒരിക്കലും മറക്കാന്‍ പറ്റാത്ത ഒരു രാത്രി ആയിരുന്നു അത്..വിശപെന്തനെന്നു ഞാന്‍ അറിഞ്ഞ രാത്രി..
*********                             **********                                 *********
നേരം വെളുത്തു . ഓഫീസില്‍ പോകാന്‍ കുളിച്ചു റെഡിയായി. അഞ്ചുപൈസാ കയ്യില്‍ ഇല്ല . എങ്ങനെ ബസ്സില്‍ കയറും? ചോദ്യത്തിനും ഉത്തരത്തിനും ഒന്നും സമയം ഇല്ല. അഞ്ചു മിനിട്ട് താമസിച്ചാല്‍ അതൊരു വലിയ പ്രശ്നം ആകും. ഓഫീസ് സെക്യൂരിറ്റി ദേവസിയെട്ടനാണ് 'ടൈം കീപ്പറുടെ' പണി ആളാണ്‌ ചെയ്യുന്നത്. തന്റെ കയ്യില്‍ ഉള്ള മുഷിഞ്ഞ പുസ്തകത്തില്‍ ദേവസിയേട്ടന്‍ ഓരോരുത്തരും വരുന്ന സമയം കുറിച്ച് വയ്ക്കും (തിരികെ പോകുന്ന സമയം ഒട്ടു എഴുതുകയും ഇല്ല!!) മാനേജര്‍ ചിലപ്പോള്‍ ഓഫീസിലേക്ക് വിളിപ്പിച്ചു ആ മുഴിഞ്ഞ പുസ്തകം നോക്കും...

വണ്ടിയില്‍ രണ്ടും കല്പിച്ചു കയറി .. പുറകില്‍ നിന്ന് കയറി മുമ്പിലേക്ക് നടന്നു. കണ്ടക്ടരില്‍ നിന്നും വഴുതി ആയിരുന്നു ആ നടപ്പ്. ഒരു കണ്ടക്ടറെ ഉള്ളൂ. അതിനാല്‍ അയാള്‍ വരുമ്പോള്‍ മുന്നോട്ടും പുറകോട്ടും വരാലിനെ പോലെ നടന്നാല്‍ മതി ! എന്നാല്‍ തോപ്പുംപടിയില്‍ നിന്നും ഇടകൊച്ചിയിലേക്ക് പോകുന്ന ബസുകളുടെ ഒരു പ്രത്യേകത  - ഒച്ചിനെ പോലെ ഇഴഞ്ഞു നീങ്ങുക - എന്നില്‍ പേടി ഉണ്ടാക്കി. ലോകത്ത് ഇത്ര പതുക്കെ വണ്ടികള്‍ പോകുന്നത് ഞാന്‍ എങ്ങും കണ്ടിട്ടില്ല.

അവസാനം എന്റെ ദൌത്യം വിജയിച്ചു ! ടിക്കറ്റ്‌ ഇല്ലാതെ യാത്ര ??!!

കാലുകള്‍ കമ്പനി മതില്‍ കേട്ടിനകത്തു. സമയം കൃത്യം ഒമ്പത് മണി. ടെവസിയേട്ടന്‍  പഴഞ്ചന്‍ പുസ്തകത്തില്‍ കോറിയിടാന്‍ തുടങ്ങി..മാനേജരുടെ ചുവന്ന കാര്‍ വാതുക്കല്‍ കിടക്കുന്നു..!! രാവിലെ എന്തെങ്കിലും കുറ്റം കണ്ടുപിടിക്കും..എന്തേലും കാരണത്താല്‍ കുറെ ചീത്തവിളി ഉറപ്പു..മനസ്സ് പിടയാന്‍ തുടങ്ങി. രാവിലെ ഒന്നും കഴിച്ചിട്ടില്ല. ഉച്ചക്ക് കഴിക്കാന്‍ കൈയ്യില്‍ കാശും ഇല്ല.. വൈകിട്ടും വീണ്ടും  ടിക്കറ്റ്‌ ഇല്ലാതെ യാത്ര ചെയ്യേണ്ടി വരും. എന്നാല്‍ അതൊക്കെ മറന്നു, പേടിയോടെ, വിരകുന്ന മനസ്സോടെ ഞാന്‍ ഒഫീസിലക്ക് നടന്നു കയറി . എന്റെ കമ്പ്യുട്ടറിന്റെ മുന്നില്‍ ഞാന്‍ കീബോര്‍ഡില്‍ നോക്കി അങ്ങനെ ഇരിക്കുകയാണ്...മനജരുടെ  മുറിയില്‍ നിന്നും എപ്പോള്‍ വേണമെങ്കിലും വിളി വരം...." ജോയ്"......

******                                       *******                                            ******