Saturday, January 28, 2012

എന്‍റെ മാലാഖക്കുട്ടി

പല്ലുകളില്ലതെ ഇളം മോണകാട്ടിയെന്‍ 
ഉള്ളിലെ പൈതലായ് നീ കടന്നു വന്നു..
ചേംചുണ്ടിലൂറുന്ന നീര്‍ക്കണം ഒപ്പുംപോള്‍
വദനത്തിലാ ഗന്ധം നിറഞ്ഞിരുന്നു...
വെള്ളാരം കല്ലുകള്‍ പോലുള്ള നയനങ്ങള്‍
വെള്ളത്തിലോടുന്ന പരലുപോലെ 
മാനസ മഞ്ചലില്‍ ആടിക്കളിക്കുവാന്‍ 
താരാട്ടു പാടി ഞാന്‍ ഇളം കാതിലേക്കായ്‌


ഓര്‍മ്മതന്‍ ചെപ്പിന്റെ ഉള്ളിലൊളിപ്പിച്ച 
മാതൃ-പിതൃ വികാരങ്ങള്‍ തുളുമ്പിപ്പോയി 
തുടുത്ത നിന്‍ കവിളിലായ് ചുംബിച്ചു ഉറക്കുമ്പോള്‍
പാല്‍മണം എന്നിലെക്കുര്‍ന്നിറങ്ങി 

എത്ര നിനച്ച്ചാലും മറക്കുവാന്‍ കഴിയാതെ 
കുഞ്ഞിളം മാലഖയായ്‌ നീ ചിരിക്കെ 
ഊണും ഉറക്കവും നിന്‍ ചിരി ഓര്‍ത്തു ഞാന്‍ 
സുസ്മേര വദനനായ് നിറഞ്ഞു നിന്നു...

പാല്‍തൂവല്‍ പുഞ്ചിരി മാത്രം മതിയെന്റെ
ഓര്‍മ്മകള്‍ക്കാനന്ദം നിറച്ച്ചിടാനായ് 
ഒരു പൈതല്‍ എങ്ങനെ ആകേണംഇന്നിങ്ങനെ 
മനസ്സോ കൊതിച്ച്ചുപോയ്  ആ നിമിഷം 

എന്‍മനം കുളിര്‍പ്പിച്ച്ച്ച രമ്യമാം പൈതലേ 
സമര്‍പിക്കയായ് ഇന്നീ സ്നേഹനാളം
നാവിന്റെ തുമ്പത്ത് നിറയാത്ത വാക്കുകള്‍ 
തൂലികതുമ്പിനാല്‍ കൊരുത്തിടട്ടെ ....
----------------------------------  

No comments:

Post a Comment