Saturday, December 4, 2010

The Angel Girl…

It was an accidental meeting. Quite accidental. I met a girl but I like to call her Angel… flying seraph… with white wings….smiling face…..

During my childhood, it was my great poignancy that I am missing a younger sister. When I am looking my acquaintances; I felt sadness in inner mind when watching- they are playing with their sisters.

School and college life were passed swiftly and the question of existence came to the threshold of life – searching of job. I had searched for a job and won the race of searching. But my search for a younger sister never ends…… There was lot of girls in the premises of life… friends, collogues, classmates….  but  very difficult to get my ambitious girl.

When sky and earth covered with darkness, I like to look at the blinking white spots of the sky. The stars…. Its blinking and moving towards earth. Yes! its really amazing to watch the Angels in between the stars….  with white, smooth and sweet touch to my eyes. Soothing sounds to my ears…!  Darkness and nights really making feast to my eyes and mind.

Years and years…my mind is ticking to see that Angel Girl! An Angel like my younger sister !

Finally I decided to throw my waiting for the Angel Girl…. I know it is a notorious dream of my mind unable to materialize at all !! So the frozen dream cornered in the mind finally.

*********                                               ********                                    ********           
One day, in the middle of fires and flames of work,  I am sitting in a lazy mood in a fire-rated cabin of my office. Suddenly I noticed that my brother came online. I just asked him about new project and works…. But no reply. ‘Its better to close the chat window’ I thought. But immediately the reply came from his end “I am not your brother”

Its really amazing! My brother’s Id says its not his words… Suddenly my mind gone to another chance. May be somebody hacked his id..??!!

“Then who are you” I replied immediately. She told her name. She came to my brother’s home to check something in net. But accidentally his email was open and she simply replied my words. Its simple, no hacking… hampering.

I asked something about her. She is an engineering student. I told her to come to her id. She obeyed.

My memory gone little back… ten years back. It was the busiest days of church programmes. All were busy with competitions, conventions, Christmas, New Year celebrations, Sunday school etc. In that tenure was also a Sunday school teacher and still remembering at least some faces of my students. This girl is one of my student ! Now she is in Engineering, but I felt the same rhythm of that smiling girl in mind.      

Gradually we started sharing life, work, thoughts etc. It’s a great experience in life. She is anxious to explain the life of youth in metros and temptations in life. We discussed different subjects. She is near to complete the Engineering but like to be a journalist. When I heard that, some kind of pain passed through my heart. Because it was my one and only ambition during my graduation-be a journalist. Some chances are slipped from me like cup and lip. Then that dream had frozen in the corner of mind in the cold tussles of life.

One day I asked her about our relation. She told first “we will be a good friends”
“no” I corrected nip in the bud. “you are my younger sister !!”  My mind is embraced again with the same buried concept !!

I know she never thought about this. Nobody told her like this ! But I told… because she was the same Angel Girl in my mind !!?? With smiling face and white wings….. flying though the sky, in the darkness of earth….  with  the limelight of smile.

She accepted it. With pleasure. Yes, the same smiling Sunday school student. She talked about her parents, brother, friends….  and other end myself heard everything and replied indeed.

One day I asked her to jot-down something about her. With a happy mood she accepted my idea. But it was a great puzzle and hurdle from where to start? How to end? But finally I recognized myself.. There is no beginning or end for this relation. May be upto the end of life.

As per her dream, she will complete the Engineering with a great percentage of mark then will join for journalism. Then will begin to earn money and after getting an independent stand…. the  marriage. Its life. Is it possible  her to remember me in the long and challenging  arena of Metro life?

But I can not forget her. The Angel Girl…. with blinking wings, smiling face…. flying from heaven to sky….  from sky to earth…..  from earth to my mind. Yes! in the darkness…. In between the stars and moon.

My eyes are creating the paths for drops of water… the frozen part of love in mind is melting down! This is the love for my unborn little and younger sister. The pampering touch of  brother to her dimple, the soothing sound of a sister to the life.

The Angel Girl …. The Dream… The Truth…..

Thursday, November 25, 2010

കാലത്തിന്റെ കുത്തൊഴുക്ക്...ജീവിതത്തിന്റെയും

കാലം. അതൊരു നദിപോലെയാണ് ജീവിതത്തില്‍. വര്‍ഷകാലത്ത് കൂലംകുത്തി കലങ്ങി മറിഞ്ഞും വേനല്‍ക്കാലത്ത് നഗ്നതകാട്ടിയും ഒഴുകി പോകുന്നു. ആ കുത്തൊഴുക്കില്‍ പലതും വിസ്മരിച്ചു പോവുകയും, പില്‍കാലത്ത് ഏതങ്കിലും അവസരത്തില്‍ കുത്തിഉണര്‍ത്തുകയും ചെയ്യുന്നു.

വെള്ളക്കാര്‍ ഇട്ടെറിഞ്ഞു പോയ ഭാരത്തെപോലെ ആയുരുന്നു പത്താം തരം ജയിച്ചുകഴിഞ്ഞ എന്‍റെ അവസ്ഥ. സര്‍ക്കാര്‍  സ്കൂളിലെ പത്താം ക്ലാസില്‍ നാല്പതു പേരില്‍ ജയിച്ച ഏഴുപേരില്‍  ഒരാള്‍. വിദ്യാഭ്യാസം എന്തിനെന്നോ, അതിന്‍റെ വില എന്തെന്നോ ചിന്തിച്ചിട്ടില്ലാത്ത പാമരനായ ഒരു വിദ്യാര്‍ഥി. തീര്‍ച്ചയായിട്ടും വീട്ടുകാര്‍ക്ക് വേണ്ടി നേര്‍ന്ന ഒരു വഴിപാടായി പോയിരുന്നു സ്കൂള്‍ ജീവിതം.

പതിനൊന്നാം  തരത്തിലേക്ക് കാല്‍ എടുത്തു വച്ചത് ഏറെ പ്രതീക്ഷ ഒന്നും ഇല്ലാതെ മേല്‍പറഞ്ഞ വഴിപാട്‌ തുടരാനായിട്ടു തന്നെയാണ് .  പഠിക്കന്‍ മിടുക്കരായ കുട്ടികളെ അത്ഭുതത്തോടെ നോക്കി നില്‍ക്കും ഞാന്‍ . എന്നെകൊണ്ട് സാധിക്കാത്തത് മറ്റൊരാള്‍ ചെയ്യുമ്പോള്‍ ഉള്ള ഒരു കൌതുകം.അതില്‍ ഞാന്‍ ഏറ്റവും ആരാധനയോടെ നോക്കിനിന്നത് ഒരു പെണ്‍കുട്ടിയെ ആയിരുന്നു. ഇഗ്ലീഷ് ഗ്രാമര്‍ ക്ലാസ്സില്‍ അതിവേഗം ഉത്തരം എഴുതുന്ന, അകൌണ്ടാന്സി ക്ലാസ്സില്‍ വേഗം പ്രോബ്ലം ചെയ്തു തീര്‍ക്കുന്ന, കോമ്മെര്‍സ് ക്ലാസ്സില്‍ അധ്യാപകരുടെ  ചോദ്യത്തിന് മണി മണി പോലെ ഉത്തരം പറയുന്ന ആ പെണ്‍കുട്ടി. കൂര്‍മ്മ ബുദ്ധിക്കാരി ആയിരുന്ന പെണ്‍കുട്ടി.

ജ്യോതി എന്ന ജ്യോതിര്‍മയി...

എനിക്ക് ജ്യോതി കൌതുകമായിരുന്നു. ഈ കുട്ടി എങ്ങനെ ഇത്ര മിടുക്കിയായി ഒക്കെ പഠിക്കുന്നു എന്ന് ഞാന്‍ സ്വയമേ പലവട്ടം ചോദിച്ചുപോയിട്ടുണ്ട്. ഇംഗ്ലീഷ് നേരെചൊവ്വേ കൂട്ടിവയിക്കാനറിയാത്ത ഞാന്‍ (നാലാം ക്ലാസ് മുതല്‍ പത്തുവരെ ഇംഗ്ലീഷ് ഒരു വിഷയം ആയി പഠിച്ചിരിക്കണം എന്ന വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ പരാജയം !!) മണി മണിയായി അട്യാപകരോടു ഉത്തരം പറയുന്ന ആ കുട്ടിയെ എനിക്ക് ഉള്ളില്‍ ഒത്തിരി ബഹുമാനം ആയിരുന്നു. അതിനു ആലങ്കാരികമായി ആ കുട്ടിയുടെ എളിമയും നാടന്‍ ശൈലിയില്‍ ഉള്ള വസ്ത്ര ധാരണവും (പാവാടയും ബ്ലൌസും ) പിന്നെ ചില ദിവസങ്ങളില്‍ നെറ്റിയില്‍ കാണപ്പെടുന്ന ചന്ദനക്കുറിയും...ഒക്കെ മിടുക്കിയായ ഒരു മലയാളി പെണ്‍കൊടിയുടെ ചിത്രം എന്നില്‍ വരച്ചിട്ടു.

പന്ത്രണ്ടാം ക്ലാസ്സില്‍നിന്നും അഞ്ചുപേരാണ് ജയിച്ചത്‌. അതിലൊരാള്‍ തീര്‍ച്ചയായിട്ടും ജ്യോതി ആയിരിക്കുമല്ലോ. ഈ പാമരന്റെ സ്ഥിതി വീടിനടുത്തുള്ള ശ്രീദേവി ക്ഷേത്രത്തില്‍  വെടി വഴിപാട്  നടത്തിയ സ്ഥിതിയും. എന്‍റെ ദുരവസ്ഥ അവിടെ നില്‍ക്കട്ടെ (മലര്‍ന്നു കിടന്നു തുപ്പെണ്ട ആവശ്യം ഇല്ലല്ലോ), നായികയുടെ കാര്യത്തിലേക്ക് തിരിച്ചുവരാം.

പന്ത്രണ്ടാം ക്ലാസ്സിലെ വിജയം അറിഞ്ഞ ദിവസം ആരൊക്കെ ജയിച്ചു എന്നാ കൌതുകത്തിന് സ്കൂളിലേക്ക് പോയ ഞാന്‍ അവിടെ കണ്ടത് എല്ലാവരുടെയും പ്രശംസ ഏറ്റുവാങ്ങി നില്‍ക്കുന്ന വിജയികളെയും അതില്‍ സ്വതസിദ്ധമായ എളിമയോടും  ചിരിയോടും നില്‍ക്കുന്ന ആ കുട്ടിയെ ആണ്.

അതിനു ശേഷം ജ്യോതിയെ ഞാന്‍ അപൂര്‍വ്വം ആയിട്ടെ കണ്ടിട്ടുള്ളു. ബികോമിന്  ചേര്‍ന്ന്  പഠിക്കുക്കുകയാണെന്ന് ഇടയ്ക്കു അറിഞ്ഞു. പില്‍ക്കാലത്ത് പഠിക്കാന്‍ മിടുക്കരായ കുട്ടി എന്നൊക്കെ ആരെങ്കിലും പറയുമ്പോള്‍ ആ മുഖം മനസ്സില്‍ ഓടിയെത്തുമായിരുന്നു.

വര്‍ഷങ്ങള്‍ കഴിഞ്ഞു. അതായതു ആദ്യം പറഞ്ഞ കാലത്തിന്റെ കുത്തൊഴുക്ക്. ഏന്തി വലിഞ്ഞു ഞാന്‍ പന്ത്രണ്ടാം തരാം കയറിക്കൂടി. പാമരന്റെ അലക്ഷ്യമായ യാത്ര വീണ്ടും അങ്ങനെ മുന്നോട്ടുപോകുന്നു. സഹപാടികളുടെ ഒക്കെ മുഖം അങ്ങനെ മനസ്സിന്റെ ചിത്രപ്പുരയില്‍ നിറം മങ്ങിത്തുടങ്ങി . പലരും പലവഴിക്ക് പിരിഞ്ഞു പോയി. ജീവിതത്തില്‍ നിലനില്പിനുവേണ്ടിയുള്ള പരീക്ഷണങ്ങള്‍. സഹപാഠികള്‍ ആയ പെണ്‍കുട്ടികള്‍ വിവാഹം കഴിച്ചു പല സ്ഥലങ്ങളിലേക്ക് ചേക്കേറുകയും,  ആണ്‍കുട്ടികള്‍ പല  സംസ്ഥാനങ്ങളിലേക്ക്, രാജ്യങ്ങളിലേക്ക് ഒക്കെ ജോലിക്കായി ചിന്നിചിതറുകയും  ചെയ്തു.

ഇതിനിടയില്‍ ഒരിക്കല്‍ എന്‍റെ ബിരുദാനന്തര ബിരുദത്തിന്റെ ഒന്നാം വര്ഷം ഞാന്‍ അപ്രതീക്ഷമായി നമ്മുടെ കഥാനായികയെ കണ്ടു , ഒരു ബാങ്കില്‍ വച്ച്. നാലഞ്ചു വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും ആ  കുട്ടിയില്‍ ഒരു വ്യത്യാസവും തോന്നിയില്ല. വേഷവിധാനം ഹാഫ് സാരിയിലേക്ക് മാറിയതല്ലതെ. തടിച്ച കുറെ ബുക്കുകള്‍ കയ്യില്‍പിടിച്ചു കുറെ കൂട്ടുകാരികള്‍ക്കൊപ്പം ബാങ്കില്‍ നിന്ന് പോകുന്നതിനു മുമ്പ് ജ്യോതി എന്നോട് ഒരു കാര്യം പറഞ്ഞു.
"എന്‍റെ കല്യാണമാണ്...അടുത്ത ആഴ്ച..."
തീയതിയും സമയവും ഒക്കെ പറഞ്ഞ ശേഷം, എന്നെ കല്യാണത്തിന്  ക്ഷണിക്കുകയും  ചെയ്തു, സ്വതസിതമായ ചിരിയോടെ ആ കുട്ടി  നടന്നകന്നു.

കാലം വീണ്ടും നിറഞ്ഞും, തെളിഞ്ഞും ഒഴുകികൊണ്ടിരുന്നു. ആ ഒഴുക്കില്‍  ഞാന്‍ ഗള്‍ഫിന്റെ തീരത്തേക്ക് വന്നടിഞ്ഞു. പഴയ സഹാപാടികളുമായി ഉള്ളബന്ധം ഒക്കെ ഈ കാലയളവില്‍ വേരറ്റു പോയിരുന്നു.

മാസങ്ങള്‍ക്ക് മുമ്പ്, അതായത് പന്ത്രണ്ടാംതരം കഴിഞ്ഞിട്ട് ഇരുപതു വര്‍ഷങ്ങള്‍ക്കു ശേഷം അപ്രതീക്ഷിതമായി ആ കുട്ടിയുടെ ഫോണ്‍ നമ്പര്‍ എനിക്ക് കിട്ടി.നഷ്ടമായ കുറെ ബന്ധങ്ങള്‍  തിരികെ വന്നപ്പോള്‍ അതിലൂടെ  കിട്ടിയതാണ് ആ നമ്പര്‍. പഴയബന്ധങ്ങളില്‍ മലയാലപുഴക്കാരന്‍ ബിനു ഗുജറാത്തിലെ സൂറത്തില്‍, ഊട്ടുപാറയില്‍ നിന്നുള്ള സുനു ജോര്‍ജ്ജു സുഡാനിലെ കാര്ത്തുമില്‍, ഷിജു, ഷിജുഅച്ചനായി ഇടവകപള്ളിയില്‍, ഷാജി കമ്മ്യൂണിസ്റ്റുകാരനായി പിന്നിട് ജോലിചെയ്യുന്ന ഫാക്ടറി പൂട്ടിയപ്പോള്‍ ഓട്ടോ ഡ്രൈവറായി, സുനില്‍ സിനിമാ സംവിധായകനായി .......അങ്ങനെ ബന്ധങ്ങള്‍ക്കിടയില്‍ വന്നുഭവിച്ച വ്യതിയാനങ്ങള്‍ എത്രയോ വ്യത്യസ്തം!!

ഒരു വലിയ ജിജ്ഞാസ എന്‍റെ മനസ്സില്‍ ചെക്കെരിയിട്ടുന്റയിരുന്നു ജ്യോതിയുടെ നമ്പര്‍ കിട്ടുമ്പോള്‍. ഇന്ന് ആ കുട്ടി ഏതവസ്ഥയില്‍ ആയിരിക്കും? ഏതെങ്കിലും ബാങ്കിലോ, സര്‍ക്കരുദ്യോഗതിലോ ഉയര്‍ന്ന തസ്തികയില്‍ ആയിരിക്കണം. ഒരിക്കല്‍ ക്ലാസില്‍ കോമ്മെര്‍സ് പഠിപ്പിക്കാന്‍ വന്ന അധ്യാപകന്‍ ഓരോരുതരയെയും വിളിച്ചു ജീവിതത്തില്‍ എന്താകാനാണ് ആഗ്രഹം എന്ന് ചോദിച്ചപ്പോള്‍ ആ കുട്ടി ഒരു അദ്ധ്യാപിക ആകണം എന്ന് പറഞ്ഞതോര്‍ക്കുന്നു. ഒരു പക്ഷെ ഏതെങ്കിലും സ്കൂളില്‍ കുട്ടികള്‍ക്ക് വിദ്യ ഓതി കഴിയുകയാരിക്കും ???

എന്തായാലും മനസ്സിനുള്ളിലെ കൌതുകവും ജിജ്ഞാസയും അധികം വച്ച്പൊറുപ്പിക്കാന്‍ പറ്റാതായപ്പോള്‍ ഞാനെന്‍റെ മൊബൈല്‍ എടുത്തു ... ജ്യോതിയുടെ നമ്പറിലേക്ക് വിളിച്ചു. വളരെ നേരം റിംഗ് ചെയ്തശേഷം മറുതലക്കല്‍ "ഹലോ"  എന്നാ ശബ്ദം കേട്ടു...ആദ്യം ഞാന്‍ എന്നെ പരിജയപെടുത്തി. പതിമൂന്നു വര്‍ഷങ്ങള്‍ക്കു ശേഷമെങ്കിലും അധികം മിനകെടാതെ ആ കുട്ടിയെ മനസ്സിലായില്‍. ഞാന്‍ സുഖവിവരങ്ങള്‍ ഒക്കെ അന്വേഷിച്ചു. ഞാന്‍ എന്താണ് പ്രതീഷിച്ചതെന്നും ഏത് ജോലിയിലാണ് ഇപ്പോള്‍ എന്നും അന്വേഷിച്ചു. കിട്ടിയ മറുപടി തികച്ചും അത്ഭുതപെടുത്തുന്നതയിരുന്നു!!

അധികം വൈകാതെ ഞാന്‍ നാട്ടില്‍ അവധിക്കു പോയി. ആ യാത്രയില്‍ തമ്മില്‍ കാണാം എന്ന് ഞാന്‍ ജ്യോതിക്ക് വാക്ക് കൊടുത്തിരുന്നു. കാണാം എന്ന് പറഞ്ഞത് ആ വിളിയില്‍ ഞാനറിഞ്ഞു എന്‍റെ ഭാര്യയുടെ വീടിനടുത്താണ് ആ കുട്ടിയെ വിവാഹം കഴിച്ചു അയച്ചിരിക്കുന്നത് എന്ന്.

ഒരു ചാറ്റല്‍ മഴ പെയ്യുന്ന ദിവസം. ഞാന്‍ ആ കുട്ടിയെ വിളിച്ചു വീട്ടിലേക്കു വഴി ചോദിച്ചു. ആ വഴികളിലൂടെ കേവലം ഒരു നാടന്‍ മലയാളിയായി ഞാന്‍ നടന്നു തുടങ്ങി. ഇടക്കിടെ മൊബൈലില്‍ വിളിച്ചു ഞാന്‍ അവരുടെ വീടിനടുതെത്തി. വീടിന്‍റെ മുന്നില്‍ വിക്യതികളായ രണ്ടു കുട്ടികളോടൊപ്പം ജ്യോതി നില്‍ക്കുന്നു. സ്വതസിദ്ധമായ ചിരി. സസന്തോഷം എന്നെ വീട്ടിലേക്കു ക്ഷണിച്ചു.ഞങ്ങളുടെ സംസാരം തുടങ്ങവെ നല്ലൊരു ചായ കിട്ടി. ഏകദേശം ഒരു മണിക്കൂറോളം ഞങ്ങള്‍ സംസാരിച്ചിരുന്നു. അതത്രയും പതിനൊന്നും, പന്ത്രണ്ടും ക്ലാസ്സുകളിലെ വികുതികളും അന്നത്തെ സഹപാടികളുടെ ഇന്നത്തെ വിശേഷങ്ങളും ഒക്കെ തന്നെ.

അപ്പോള്‍ ഞാന്‍ എന്റെ കൌതുകത്തോടെ, ജിജ്ഞാസയോടെയുള്ള ബാക്കിഭാഗം സംസാരിച്ചു. ജ്യോതി ഇന്ന് ഒരു നല്ല വീട്ടമ്മയായി കഴിയുന്നു !! രണ്ടു ആണ്‍കുട്ടികള്‍, പട്ടാളക്കാരനായ ഭര്‍ത്താവ്, ഭര്‍ത്താവിന്റെ ശാരീരിക സുഖം ഇല്ലാത്ത മാതാപിതാക്കള്‍....അവരെ ശുശ്രൂഷിച്ചും കുട്ടികളെ നോക്കിയും ഒക്കെ ജീവിതം മുന്നോട്ടുപോകുന്നു. അന്ന് ഫോണ്‍വിളിയില്‍ പൂണ്ട അത്ഭുതം ആ നാവില്‍ നിന്ന് തന്നെ കേട്ടപ്പോള്‍ എന്‍റെയുള്ളില്‍ നേരിയ ഒരു വേദന തോന്നി. 
"താന്‍ പഠിച്ചതും , കഷ്ടപെട്ടതും, എല്ലാത്തിലും ഒന്നാമതും ഒക്കെ പാഴായി പോയല്ലോ"
എന്‍റെ വാക്കുകള്‍ ഒക്കെ കേട്ട് ആ പാവം വെട്ടം ഒന്ന് ചിരിച്ചു. ആ ചിരിയില്‍ മൂടിക്കിടക്കുന്ന വേദന എനിക്ക് അനുഭവിക്കാനായി. ഒരു ജോലി നേടുക എന്നത് ആ കുട്ടിയുടെ ഏറ്റവും വലിയ അഭിലാഷമായിരുന്നു. 

'ഒക്കെ എന്‍റെ വിധിയാണ്....ഇപ്പോള്‍ ഈ തിരക്കിനിടെ എനിക്കതൊന്നും ചിന്തിക്കാന്‍ സമയം പോലും കിട്ടുന്നില്ല"

അതായിരുന്നു ആ കുട്ടി അവസാനം കണ്ടെത്തിയ ആശ്വാസം. 

പ്രതീക്ഷകള്‍ അതെങ്ങും എത്തുന്നില്ല....വേദനയുടെ കാഠിന്യം ഏറിയ മുരിപ്പെടുത്തലുകള്‍ക്കും ഇടയില്‍ ഒന്ന് ചിരിക്കാന്‍ കഴിയുക എന്നത് വലിയൊരു കാര്യമാണ്.....നിഷ്കളങ്കമായ ചിരി..!!

ഞാന്‍ തിരികെ നടന്നു. ജ്യോതിയും കുസൃതികളായ മക്കളും വേടൂ പുറത്തു എന്നെ യാത്ര അയക്കാന്‍ നില്‍ക്കുന്നു. ഞാന്‍ യാത്രപറയുമ്പോള്‍ അവരെ എന്‍റെ വീട്ടിലക്ക് ക്ഷണിച്ചു. അവരത് സ്വീകരിക്കുകയും ചെയ്തു...
ചാറ്റല്‍ മഴ വീണ്ടും തുടങ്ങി...കിഴക്ക് വലിയൊരു കാര്‍മേഖം ഉരുണ്ടുകൂടി. വലിയൊരു പേമാരിയെ ഗര്‍ഭത്തില്‍ ഏറിയ കാര്‍മേഘത്തിന്റെ കൂട്ടങ്ങള്‍. അവ താഴെ പതിക്കും മുമ്പെ വീട്ടില്‍ എത്തണം. എന്‍റെ യാത്ര നോക്കി പുറകില്‍ നിക്കുന്നു....ആറുകണ്ണുകള്‍ !

 " സാര്‍ എനിക്കൊരു ടീച്ചര്‍ ആകണം..." അധ്യാപകന്റെ മുന്നിലെ ആ പെണ്‍കുട്ടിയുടെ സ്വരം കാതില്‍ വന്നലച്ച്ചു കൊണ്ടേയിരുന്നു... 

**********                         ***************                             **************
വാല്‍കഷണം: കഴിഞ്ഞ ദിവസം ഒരു വര്‍ക്കര്‍ അവധിക്ക് അപേക്ഷിക്കാന്‍ എന്‍റെ മുന്നില്‍ വന്നു. എന്‍ജിനീയര്‍ ആ അവധി പാസാക്കാന്‍ പറ്റില്ല എന്ന് എന്നോട് ഇംഗ്ലീഷില്‍ ഘോര ഘോരം സംസാരിക്കുന്നു...അപ്പോള്‍ അതെ ഭാഷയില്‍ ഞങ്ങളോട് ആ ജോലിക്കരരനും ന്യായീകരിക്കാന്‍ തുടങ്ങി...ഞാന്‍ അയാളോട് എന്താണ് പഠിച്ചത് എന്ന് ചോദിച്ചു.. ബി.യെ എകനോമിക്സ് .... അതും കേരളത്തിലെ പ്രസസ്തമായ ഒരു കോളേജില്‍ നിന്ന്... പിന്നെ ആന്ദ്രയില്‍ ഇംഗ്ലീഷ് മീഡിയം കുട്ടികളെ പഠിപ്പിക്കല്‍....ഇവിടെ ഇപ്പോള്‍ ഈ മരുഭൂമിയില്‍ പ്ലംബിംഗ് ഹെല്‍പര്‍ ..... എന്താണിങ്ങനെ ഒരു അവസ്ഥയില്‍ എത്തിയത് എന്ന് ഞാന്‍ അയാളോട് ചോദിച്ചപ്പോള്‍ അതിനു പറഞ്ഞ മറുപടി ഇതായിരുന്നു...."എന്‍റെ ജീവിതത്തില്‍ എല്ലാം അബദ്ധങ്ങള്‍ ആണ്...ഞാന്‍ ഇങ്ങനെ ഒക്കെ ആയി പോയി...."

അയാളുടെ മുഖത്ത്  പക്ഷെ ഒരു തരാം നിര്‍ജീവമായ അവസ്ഥ ആയിരുന്നു....സ്മശാന മൂകത....
------ ശുഭം -------

Tuesday, October 12, 2010

സുന്ദര സ്മരണകള്‍ - സീ ബ്രീസിലെ അന്തേവാസി (ചെറുകഥ)


ഓര്‍മകള്‍ എത്ര സുന്ദരമാണ്! ഓര്‍മകള്‍ ഇല്ലാത്ത ഒരു മനസ്സ് തീര്‍ച്ചയായും നിര്‍ജീവം ആയിരിക്കും. പിന്നിട്ട പാതകള്‍ മുഴുവന്‍ മുന്നില്‍ നിന്ന് മാഞ്ഞു പോയാല്‍ അതില്‍പരം ക്രൂരമായ ഒരു വിധി എന്താണുള്ളത് ?! ദുഖകരമായ സംഭവങ്ങള്‍ പില്‍കാലത്ത് ഓര്‍മയുടെ മൂശയില്‍ ഇട്ടു വാര്‍ക്കുമ്പോള്‍ സുഖകരമായി മാറുന്നു. അനുഭവിച്ച സമയത്ത്  ദുഖകരമായിരുന്നവ ഇന്നോര്‍കുമ്പോള്‍ അവിശ്വസനീയമായ ഒരു ആനന്ദം തിരയടിച്ചുയര്‍ന്നു വരുന്നു.

1998 മാര്‍ച്ച് നാലാം തീയതി . ജീവിതത്തില്‍ രണ്ടാമതായി കിട്ടിയ ജോലിയില്‍ പ്രവേശിക്കുവാന്‍ കൊച്ചിയിലേക്ക് പത്തനംതിട്ടയില്‍  നിന്ന് വണ്ടിയില്‍ കയറുമ്പോള്‍ ആഹ്ലാദത്താല്‍ മനസ്സ് തുള്ളുകയായിരുന്നു. സ്വപ്നങ്ങള്‍ നെയ്തുകൂട്ടി ഞാന്‍ അങ്ങനെ ആ സര്‍ക്കാര്‍ വാഹനത്തില്‍ ചിന്തിച്ചിരുന്നു.

എല്ലാം പ്രതീക്ഷിച്ച പോലെ സംഭവിച്ചു. അഭിമുഖവും, ജോലി പ്രവേശനവും ഒരു ദിവസം തന്നെ. ഒരു വര്‍ഷം പ്രൊബേഷന്‍ അല്ലെങ്കില്‍ ട്രെയ്നിങ്ങ്. ആ കാലയളവില്‍ ആയിരം രൂപ മാസ പ്രതിഫലം. ഇടകൊച്ചിയിലെ ആ മറൈന്‍ എഞ്ചിനീറിംഗ് കമ്പനിയില്‍  മണവറയില്‍  കയറുന്ന മണവാട്ടിയെ പോലെ ഞാന്‍ കാലെടുത്തു വച്ചു (എനിക്ക് ആദ്യം ജോലി  കിട്ടിയത് ഇവിടെ കയറുന്നതിനു ഒരു മാസം മുമ്പാണ്. ആരുടെയോ ഭാഗ്യത്താല്‍ - അതോ നിര്‍ഭാഗ്യത്താലോ  - അത് ഒരു ദിവസം മാത്രം ഉള്ള ജോലിയായിരുന്നു. രണ്ടാമത്തെ ദിവസം തന്നെ ആ ജോലിയോട് സലാം പറഞ്ഞു ഞാന്‍ യാത്രയായി) സ്വപ്നത്താല്‍ പൂത്തുലഞ്ഞ മനസെന്ന മരം ഉന്മാദത്തിന്റെ കാറ്റിലാടി. സ്വന്തമായി ശമ്പളം വാങ്ങുന്ന സുഖവും അത് വീതം വച്ചു ചെലവ് ചെയ്യുന്ന അതി സുഖവും കേവലം ഒരു ബിരുദം മാത്രം വാലറ്റത്ത്‌ ഉള്ള  കൃശഗാത്രനായ എന്നില്‍ നിറഞ്ഞു തുളുമ്പി.

എനിക്ക് ഒരു ഭാരിച്ച ജോലിയും ഉണ്ടായിരുന്നില്ല. എല്ലാ ജോലിയും എന്റെ സീനിയര്‍ ആയിരുന്ന ആള്‍ക്ക്  കിട്ടും. അദ്ധേഹത്തിന്റെ മേശപുറത്ത്‌ നിന്ന് വീഴുന്ന അപ്പകഷണങ്ങള്‍ മാത്രമായിരുന്നു ഈ 'വരത്തന്റെ'  ജോലികള്‍. എന്തിനെന്നെ ഈ ചെറു ജോലികള്‍കായി ഇവിടെ എടുത്തു എന്ന് ഞാന്‍ അധികം ആലോച്ചു തല പുണ്ണക്കേണ്ടി വന്നില്ല, എന്‍റെ സുഹൃത്തും ഈ കമ്പനിയിലേക്ക് എന്നെ ശുപാര്‍ശ ചെയ്ത ആളുമായ കാഞ്ഞിരപള്ളിക്കാരന്‍ സജു ആ സത്യം എന്നിലേക്ക്‌ ഓതിതന്നു. എന്‍റെ സീനിയര്‍ ഉടനെ തന്നെ കമ്പനിയില്‍ നിന്ന്  പോവുകയാണ്!!  ഉടനെ  തന്നെ ആ ഭാരിച്ച ഉത്തരവാദിത്വങ്ങള്‍ മുഴുവന്‍ എന്‍റെ തലയിലേക്ക് വീഴും! കമ്പനി മാനേജുമെന്റിന്റെ നയം എത്ര തന്ത്രപരം ആയിരുന്നു എന്ന് ഞാന്‍ പില്‍കാലത്ത് ആലോചിചിടുണ്ട്. സീനിയര്‍ ആയ ഒരാള്‍ പോകുന്നു, പകരം ഒരു ട്രെയിനിയെ ഇട്ടു ആ വിടവ് നികത്തുക. സ്റ്റാഫിന് കൊടുക്കുന്ന ആനുകൂല്യങ്ങളായ ഓവര്‍ ടൈം, പ്രോവിണ്ടാന്ഫണ്ട് , ഇ. ഐ.സി , ബോണസ് തുടങ്ങി  ആനുകൂല്യങ്ങള്‍  ഒന്നും കൊടുക്കണ്ട ആവശ്യം ഇല്ല. മാനേജര്‍ക്ക് എത്ര വേണമെങ്കിലും ചീത്ത വിളിക്കാം. പാതിരാത്രി വരെ നിര്‍ബന്ധിച്ചു ജോലിക്കിരുത്താം.  അവധി ദിവസങ്ങളില്‍  വിരട്ടി ജോലിക്ക് വരുത്തിക്കാം. മാനേജുമെന്റിന്റെ പല ഗുണങ്ങളില്‍ ഒന്നായ എല്ലാ കുറ്റങ്ങളും ജോലിക്കരനില്‍ ആരോപിച്ചു അടിച്ചമര്‍ത്തി കഴിയുമ്പോള്‍ എല്ലാ ജോലിയും പേടിച്ചു ചെയ്തോളും എന്നും, അവന്‍ ഒരിക്കലും ശമ്പളം കൂട്ടി ചോദികില്ല എന്നും അഥവാ ചോദിച്ചാല്‍ തന്നെ ജോലിയിലെ കുറ്റം കുറവുകള്‍ ഒക്കെ എണ്ണം ഇട്ടു നിരത്തി ഒതുക്കി നിര്‍ത്താം എന്നുള്ള നയം!!

ഉറക്കമില്ലാത്ത രാത്രികള്‍ എന്നെ കടന്നക്രമിക്കാന്‍ തുടങ്ങി. അതിനു എരിതീയില്‍ എണ്ണ ഒഴിക്കുന്ന മാതിരി എന്റെ സീനിയര്‍ "ഞാന്‍ പോയി കഴിഞ്ഞാല്‍ കാണാം.." എന്ന് ഇടക്കിടെ പറയുന്നത് കേള്‍കുമ്പോള്‍ എങ്ങനെ സമാധാനത്തോടെ ഉറങ്ങാന്‍ പറ്റും? താന്‍ പോയി കഴിഞ്ഞാല്‍ തന്നെ ചീത്ത വിളിക്കുന്ന മാനേജരെ എന്നെ വച്ച് പാഠം പഠിപ്പിക്കാം എന്ന് അദ്ദേഹം ചിന്തിക്കുകയാണ് എന്ന് എനിക്ക് തോന്നി. അതാവാം എനിക്ക് പണി ഒന്ന് കാര്യമായി പറഞ്ഞു തരാന്‍ ഇഷ്ടന്‍ മിനകെടതിരുതിരുന്നത്!  ആദ്യം കിട്ടിയ ജോലി ഒരു ദിവസം കൊണ്ട് ഉപേക്ഷിച്ചു ഓടിയപോലെ  വാലും ചുരുട്ടി തിരികെ വീടിലേക്ക്‌ പോയാല്‍ കരിപുരണ്ട മുഖങ്ങള്‍ കാണേണ്ടിവരില്ലെ ? ചത്താലും ജോലി ഉപേക്ഷിക്കുന്ന പരിപാടി ഇല്ല! അഭിമാനം (അതും സ്വന്തം ദേശത്ത് ) എന്നൊന്ന് ഉണ്ടല്ലോ?

വിധു (അതായിരുന്നു എന്‍റെ സീനിയറിന്റെ പേര് ) പോയി. കാത്തിരുന്ന ആ വിധി ദിവസം വന്നെത്തി. ഉരുള്‍ പൊട്ടി എല്ലാം തലയിലേക്ക് നിപതിച്ച അനുഭവം..അതായിരുന്നു ആ ദിവസങ്ങളില്‍.

ജാതകതിലുള്ളത് തൂത്താല്‍ മാറുമോ? എനിക്കായി കരുതി വച്ചിരുന്നത് ഒക്കെ ഞാന്‍ തന്നെ അനുഭവിക്കണം. ഓരോ രാത്രികളും നിദ്രാവിഹീനം. അടുത്ത ദിവസം ചെയ്യേണ്ട ജോലികള്‍, മാനേജരുടെ ചീത്തവിളി, രാവിലെ കൃത്യമായി ഓഫീസില്‍ എത്തണം എന്നാല്‍ വൈകിട്ട് എത്രയും താംസിച്ചുമേ പോകാന്‍ പറ്റൂ. ശമ്പളമായ ആയിരം രൂപ മാസത്തിന്റെ പകുതിക്ക് മുമ്പേ വാങ്ങി തീര്‍ന്നിരിക്കും. ശമ്പളം കിട്ടുന്നതിനു ഒരു വ്യവസ്ഥയും ഇല്ല. കമ്പനിയില്‍ പയ്മെന്റ്റ്‌ കിട്ടുന്നത് അനുസരിച്ചിരിക്കും ജീവനക്കാരുടെ വേതനവും. ആകെ ആശ്വാസം ഇകക്കിടെ കിട്ടുന്ന അഡ്വാന്‍സ്‌ മാത്രം!

പട്ടിണിയുടെ ദിവസങ്ങള്‍ ആണ് എന്നെ കാത്തിരുന്നത്. എന്താണ് വിശപ്പ്‌ എന്ന അവസ്ഥ എന്ന് ഞാന്‍ അനുഭവിച്ചറിഞ്ഞ ദിനങ്ങള്‍. മാസത്തിന്റെ പകുതി ആകുംപോഴേക്കും  കൈയിലെ കാശൊക്കെ തീരും. പിന്നീട് ഉന്തിതള്ളാന്ണ്‌. മുകളില്‍ ആകാശം താഴെ ഭൂമി.... അതായിരുന്നു അവസ്ഥ. വൈകുന്നേരം ആകുംപോളെക്കും  വിശപ്പ്‌ ആര്‍ത്തു വിളിക്കാന്‍ തുടങ്ങും. അന്ന് മിക്ക ദിവസങ്ങളിലും വൈകുന്നെരങ്ങള്ളില്‍ പള്ളുരുത്തിവെളിയിലെ റോഡരുകില്‍ തട്ടുകടകളുടെ ആടുന്ന കാലുകള്‍ ഉള്ള ബഞ്ചില്‍ ഇരുന്നു തട്ടുദോശ, ഒമ്ല്ലെറ്റ്‌, പിന്നെ വായില്‍ വെള്ളമൂറിക്കുന്ന ഉഴുന്നുവട...ഇതായിരുന്നു (കാശുള്ള ദിവസങ്ങളിലെ) മെനു. ചില ദിവസങ്ങളില്‍  ബോണ്‍വിറ്റ ഇട്ട ഒരു ഗ്ലാസ് പാല്‍ കൂടി ഉണ്ടെങ്കില്‍ കാര്യം കുശാലായി.  എന്നാല്‍ മാസത്തിലെ തുച്ചമായ ദിവസങ്ങളിലെ ഇതൊക്കെ സാധിചിരുനുള്ളൂ  ബാക്കി ദിവസങ്ങളില്‍ ഹോട്ടലിലെ വെള്ളച്ചോറും,  വായ്ക്കു  പിടിക്കാത്ത മീന്‍കറി, സാമ്പാര്‍ ഒക്കെ കഴിച്ചു കഴിയേണ്ടി വരും. എന്നിട്ട് പാള്ളുരുത്തി വെളിയിലെ വിശാലമായ മൈതാനത് ഇരുന്നു സഹമുറിയന്മാര്‍ കമ്പനിയിലെ പ്രശ്നങ്ങളും ഒക്കെ പറഞ്ഞിരിക്കും.

സ്വന്തമായി ജോലി കിട്ടിയശേഷം വിശപ്പിന്റെ വേദന അറിഞ്ഞ ഒരു ദിവസത്തിന്റെ കഥ കൂടി പറഞ്ഞു ഈ ഓര്‍മ്മകുറിപ്പ് നിര്‍ത്തിയേക്കാം...

കൈയ്യിലെ കാശെല്ലാം തീര്‍ന്നു കീശ കാലിയായ ഒരു ദിവസം. എന്റെ സഹമുറിയന്‍ ത്രിശൂര്‍ക്കാരന്‍ ഞായറാഴ്ച ആയതിനാല്‍ വീട്ടില്‍ പോയിരിക്കുന്നു. മുറിയില്‍ ഞാന്‍ തനിയെ. കമ്പനി ഞങ്ങള്‍ ജീവനക്കാര്‍ക്ക് എടുത്തു തന്നിരിക്കുന്ന "സീ ബ്രീസ്' എന്ന കെട്ടിടത്തിലെ ഒരിക്കലും നിലക്കാത്ത കൊതുകുകളുടെ മൂളലുള്ള മുറിയില്‍ എന്റെ വയര്‍ മുരളാന്‍ തുടങ്ങി.   വിശന്നിട്ടിരിക്കാനും നിക്കാനും വയ്യ. തലേ ദിവസം പാതിരാ വരെ ജോലി ചെയ്തതിന്റെ പറഞ്ഞരിയിക്കനകാത്ത  തളര്‍ച്ച. ജോലിയുടെ ടെന്‍ഷന്‍ കാരണം ഉച്ചക്ക് ഭക്ഷണം കണക്കാണ്. സമയം എഴുമണി. ഞാന്‍ എന്റെ അലമാര, പെട്ടി, ബാഗ് ഒക്കെ അരിച്ചു പറക്കി..വിശപ്പ്‌ ശമിപിക്കാന്‍ പോന്ന വല്ല നാണയതുട്ടുകളും  ഉണ്ടോ എന്നായിരുന്നു എന്റെ പരതല്‍. ആരോടും ചോദിയ്ക്കാന്‍ അഭിമാനം അനുവദിക്കുന്നില്ല (അല്ലേല്‍ തന്നെ ആരോട് ചോദിയ്ക്കാന്‍.. എല്ലാവരും അവരവരുടെ വീടുകളില്‍ പോയിരിക്കുകയല്ലെ) അല്ല  ഉണ്ടേല്‍ തന്നെ അവര്‍  ഒക്കെയും  എന്റെ അവസ്ഥയില്‍ തന്നെ ആയിരിക്കും !! എന്തായാലും അവസാനം പെട്ടിയില്‍ നിന്നും രണ്ടു അമ്പത് പൈസാ നാണയവും പിന്നെ കഴുകാന്‍  ഇട്ടിരുന്ന പാന്റിന്റെ പോക്കറ്റില്‍ നിന്നും ഒരു അമ്പത് പൈസാ നാണയവും എന്റെ കൈകള്‍ പരത്തി കണ്ടെടുത്തു ..... ഒന്നര രൂപ അല്ല ഒന്നര ലക്ഷം രൂപയുടെ ആഹാരം കഴിക്കാന്‍ ഉള്ള ആര്‍ത്തി മുന്നിലുണ്ട്.

ഒന്നര രൂപയ്ക്കു എന്ത് കിട്ടും? തട്ടുദോശയുടെ മണം മനസിലെക്കും പിന്നെ മൂക്കിലെകും ഓടി എത്തി..വിശപ്പിന്റെ വെപ്രാളം അട്ടഹാസം മുഴക്കി അഴിഞ്ഞാടാന്‍ തുടങ്ങി.ഞാന്‍ കുപ്പിയില്‍ പിടിച്ചു വച്ചിരുന്ന പൈപ് വെള്ളം അകത്താക്കാന്‍ തുടങ്ങി. എത്രമാത്രം വെള്ളം സ്വീകരിക്കാനും ശരീരം തയ്യാറാവുന്നത് ഭാഗ്യം, കാരണം രാവിലെ മുതല്‍ കുടിക്കാന്‍ തുടങ്ങിയതാണീ ക്ലോറിന്‍ ചുവയുള്ള വെള്ളം.

 സീ ബ്രീസ് എന്ന് പേരുള്ള ഈ ലോഡ്ജു മുറിയില്‍ കടലിന്റെ ഇളം കാറ്റ് അടിക്കാറില്ല. കാരണം കടല് കാണണം എങ്കില്‍ ഇനിയും ഒത്തിരി പോകണം? നഗര തിരക്കിന്റെയും, അടുത്ത മുറികളില്‍ നിന്ന്  വമിക്കുന്ന  സിഗരട്ട് പുകയുടെയും കാറ്റ് മാത്രമെ നാസാരന്ധ്രങ്ങള്‍ക്ക്‌ പരിചിതമുള്ളൂ. പക്ഷെ ഇപ്പോള്‍ ഈ വിശപ്പിന്റെ കാറ്റാടി എങ്ങനെ നിര്‍ത്താം?

ഒന്നര രൂപ ആയി. ഇനി എന്റെ സ്ഥപരജങ്ങമ വസ്തുക്കള്‍ ഒക്കെ തപ്പിയിട്ടു കാര്യം ഇല്ല. സഹമുറിയന്റെ തൂക്കിയിട്ടിരിക്കുന്ന വസ്ത്രങ്ങളിലെ പോക്കറ്റുകളില്‍  തപ്പിയാലോ? ശ്ശെ ....അത് മോഷണം ആകില്ലേ? അതും അവന്‍ ഇല്ലാത്തപ്പോള്‍?എന്നാല്‍ തത്വചിന്തകള്‍ക്ക് പ്രാധാന്യം കൊടുക്കുന്നതല്ലയിരുന്നു വിശപ്പിന്റെ വിളി... അതിനാല്‍ ഞാന്‍ വേഗം അവന്റെ കീശകള്‍ തപ്പാന്‍ തുടങ്ങി. അവസാനം രണ്ടു ഇരുപത്തി അഞ്ചിന്റെ നാണയങ്ങള്‍ തടഞ്ഞു!!! അപ്പോള്‍ മൊത്തം ഇപ്പോള്‍ രണ്ടു രൂപ....

ഇനി പുറത്തൊന്നു റോന്തു ചുറ്റി വരാം. ആരും കൂട്ടിനില്ല... എല്ലാരും വീടുകളില്‍ പോയിരികുകയണല്ലോ.. എന്റെ കയ്യില്‍ പണം ഇല്ലാത്തതിനാല്‍ എന്റെ പോക്ക് മുടങ്ങി...

പുറത്തേക്കിറങ്ങി. രണ്ടു രൂപയ്ക്കു ഊണ്, തട്ട് ദോശ ഒന്നും കഴിക്കാന്‍ പറ്റില്ല. പിന്നെ എന്തുചെയ്യും...?? കുറഞ്ഞ വിലക്ക് കൂടുതല്‍ കിട്ടുന്ന എന്ത് സാധനം ആണുള്ളത്? ഞാന്‍ പതുക്കെ നടപ്പ് റോഡിന്റെ വലതു വശത്തേക്ക് മാറ്റി. മുന്നിലെ ബേക്കറിയിലെ കണ്ണാടിക്കൂട്ടിലെ സാധനങ്ങള്‍ കണ്ടു അകത്തു കയറി അതിന്റെ ഒക്കെ വില ചോദിക്കന്‍ തുടങ്ങി... കയ്യില്‍ ഇരിക്കുന്ന തുച്ചമായ നാണയതുട്ടുകള്‍ക്ക് വിലയുള്ള എന്ത് സാധനം കിട്ടും ? അവസാനം മഞ്ഞക്കളറില്‍ എന്നെ മാടിവിളിച്ച രണ്ടു ലഡ്ഡു ഞാനെടുത്തു..കയ്യിലുള്ള കാശും കൊടുത്തു ഞാന്‍ തിരികെ നടന്നു...

ഒരു ദിവസത്തെ മുഴുവന്‍ ആഹാരം ആണിത്..രാവിലെ മുതല്‍ പട്ടിണി ആണല്ലോ. അതിനെ പ്രധിരോധിക്കാന്‍ സര്‍ക്കാര്‍ വക വെള്ളവും പിന്നെ ഉറക്കവും ആയിരുന്നു മരുന്ന്..മുറിയില്‍ എത്തി.. ആദ്യം ഒരു കവിള്‍ വെള്ളം കുടിച്ചു...ആര്‍ത്തിയോടെ ഒരു ലഡ്ഡു അകത്താക്കി. വെള്ളത്തിന്‌ ഒരു കൂട്ടാന്‍ എന്നപോലെ..

സമയം അതിവേഗം മുന്നോട്ടു നീങ്ങി..  രാവിലെ മുതല്‍ പണി ഇല്ലാതിരുന്ന വയറിനു പണി നല്‍കി ഞാന്‍ ഉറങ്ങാന്‍ കിടന്നു...ഞാന്‍ അപ്പോള്‍ ഒന്ന് ഓര്‍ത്തുപോയി..അങ്ങകലെ എന്റെ വീട്ടില്‍ മേശയില്‍ മുന്നില്‍ കിട്ടുന്ന ഭക്ഷണത്തെ പറ്റി. എന്നും ഏറ്റവും കുറച്ചുഭക്ഷണം കഴിക്കുന്നതിനു എന്നെ എല്ലാരുംഅവിടെ വഴക്ക് പറയുന്നത്, ഇഷ്ടമില്ലാത്ത കറിയും കൂട്ടാനും ഒക്കെ നീക്കി തെള്ളി കളയുന്നത്..കഴിച്ചു കഴിഞ്ഞ ശേഷം അതുണ്ടാക്കിയ അമ്മയെ ഉപ്പില്ല, രുചി ഇല്ല എന്നൊക്കെ പറഞ്ഞു കുറ്റപ്പെടുത്തുന്നത്...ചിന്തയിലെ ആ ഭക്ഷണം ഒക്കെ ഇന്ന്ഈ കിടക്കയില്‍ അമൃതായി മാറുന്നു..എന്റെ കണ്‍ തടത്തിലേക്കു നീര്‍മണികള്‍ ഉരുണ്ടു വീഴുവാന്‍ തുടങ്ങി...ആത്മസംഖര്‍ഷതിന്ടെ ആ വേലിഏറ്റം മൂര്ചിച്ചു നിന്നപ്പോള്‍ എപ്പോളോ നനവാര്‍ന്ന ആ  നിന്ദ്ര കണ്‍ തടത്തിലേക്കു വന്നു തലോടി. .ജീവിതത്തിലെ ഏതു രാത്രി മറന്നാലും ഒരിക്കലും മറക്കാന്‍ പറ്റാത്ത ഒരു രാത്രി ആയിരുന്നു അത്..വിശപെന്തനെന്നു ഞാന്‍ അറിഞ്ഞ രാത്രി..
*********                             **********                                 *********
നേരം വെളുത്തു . ഓഫീസില്‍ പോകാന്‍ കുളിച്ചു റെഡിയായി. അഞ്ചുപൈസാ കയ്യില്‍ ഇല്ല . എങ്ങനെ ബസ്സില്‍ കയറും? ചോദ്യത്തിനും ഉത്തരത്തിനും ഒന്നും സമയം ഇല്ല. അഞ്ചു മിനിട്ട് താമസിച്ചാല്‍ അതൊരു വലിയ പ്രശ്നം ആകും. ഓഫീസ് സെക്യൂരിറ്റി ദേവസിയെട്ടനാണ് 'ടൈം കീപ്പറുടെ' പണി ആളാണ്‌ ചെയ്യുന്നത്. തന്റെ കയ്യില്‍ ഉള്ള മുഷിഞ്ഞ പുസ്തകത്തില്‍ ദേവസിയേട്ടന്‍ ഓരോരുത്തരും വരുന്ന സമയം കുറിച്ച് വയ്ക്കും (തിരികെ പോകുന്ന സമയം ഒട്ടു എഴുതുകയും ഇല്ല!!) മാനേജര്‍ ചിലപ്പോള്‍ ഓഫീസിലേക്ക് വിളിപ്പിച്ചു ആ മുഴിഞ്ഞ പുസ്തകം നോക്കും...

വണ്ടിയില്‍ രണ്ടും കല്പിച്ചു കയറി .. പുറകില്‍ നിന്ന് കയറി മുമ്പിലേക്ക് നടന്നു. കണ്ടക്ടരില്‍ നിന്നും വഴുതി ആയിരുന്നു ആ നടപ്പ്. ഒരു കണ്ടക്ടറെ ഉള്ളൂ. അതിനാല്‍ അയാള്‍ വരുമ്പോള്‍ മുന്നോട്ടും പുറകോട്ടും വരാലിനെ പോലെ നടന്നാല്‍ മതി ! എന്നാല്‍ തോപ്പുംപടിയില്‍ നിന്നും ഇടകൊച്ചിയിലേക്ക് പോകുന്ന ബസുകളുടെ ഒരു പ്രത്യേകത  - ഒച്ചിനെ പോലെ ഇഴഞ്ഞു നീങ്ങുക - എന്നില്‍ പേടി ഉണ്ടാക്കി. ലോകത്ത് ഇത്ര പതുക്കെ വണ്ടികള്‍ പോകുന്നത് ഞാന്‍ എങ്ങും കണ്ടിട്ടില്ല.

അവസാനം എന്റെ ദൌത്യം വിജയിച്ചു ! ടിക്കറ്റ്‌ ഇല്ലാതെ യാത്ര ??!!

കാലുകള്‍ കമ്പനി മതില്‍ കേട്ടിനകത്തു. സമയം കൃത്യം ഒമ്പത് മണി. ടെവസിയേട്ടന്‍  പഴഞ്ചന്‍ പുസ്തകത്തില്‍ കോറിയിടാന്‍ തുടങ്ങി..മാനേജരുടെ ചുവന്ന കാര്‍ വാതുക്കല്‍ കിടക്കുന്നു..!! രാവിലെ എന്തെങ്കിലും കുറ്റം കണ്ടുപിടിക്കും..എന്തേലും കാരണത്താല്‍ കുറെ ചീത്തവിളി ഉറപ്പു..മനസ്സ് പിടയാന്‍ തുടങ്ങി. രാവിലെ ഒന്നും കഴിച്ചിട്ടില്ല. ഉച്ചക്ക് കഴിക്കാന്‍ കൈയ്യില്‍ കാശും ഇല്ല.. വൈകിട്ടും വീണ്ടും  ടിക്കറ്റ്‌ ഇല്ലാതെ യാത്ര ചെയ്യേണ്ടി വരും. എന്നാല്‍ അതൊക്കെ മറന്നു, പേടിയോടെ, വിരകുന്ന മനസ്സോടെ ഞാന്‍ ഒഫീസിലക്ക് നടന്നു കയറി . എന്റെ കമ്പ്യുട്ടറിന്റെ മുന്നില്‍ ഞാന്‍ കീബോര്‍ഡില്‍ നോക്കി അങ്ങനെ ഇരിക്കുകയാണ്...മനജരുടെ  മുറിയില്‍ നിന്നും എപ്പോള്‍ വേണമെങ്കിലും വിളി വരം...." ജോയ്"......

******                                       *******                                            ******

Tuesday, September 28, 2010

ഞാന്‍ എഴുതുകയാണ് - എനിക്ക് വേണ്ടി...

എന്തുകൊണ്ടാണ് ഞാന്‍ എഴുത്ത് നിറുത്തികളഞ്ഞത് ? വിലക്ഷണംമായി ഹരിശ്രീ കുറിച്ചതിനാലോ അതോ സര്ഗ്ഗത്മഗതയുടെ കൂമ്പടഞ്ഞു പോയതിനാലോ?അതുമല്ല ജീവിതയാത്രക്കിടയില്‍ മട്ടുപലതിനായും സമയം പകുത്തുമാറ്റി കൊടുകേണ്ടി വന്നതിനാലോ? വര്‍ഷങ്ങളായി എന്‍റെ സുഹൃത്തുക്കളും ഞാന്‍ തന്നെ അകമെ ചോദിച്ച ചോദ്യമാണിത്.

ഉത്തരം ഞാന്‍ തന്നെ പലവട്ടം കണ്ടുപിടിച്ചിട്ടുമുണ്ട്. പക്ഷെ ഓരോപ്രവശ്യവും ഉത്തരം മാറി മാറിയിരിക്കും എന്നുമാത്രം !  പിന്തിരിഞ്ഞു നോക്കിയാല്‍ ജീവിത പന്ഥാവില്‍ പിന്നിട്ട നാളുകള്‍ സൃഷ്ടിയെക്കാളും സംഹാരം ആണ്എല്കേണ്ടി വന്നിട്ടുള്ളത്.  പ്രശംസകലേക്കാള്‍ നിശിത വിമര്‍ശനങ്ങളുടെ കൂരമ്പുകള്‍. സ്കൂളില്  പഠികുമ്പോള്‍ പഠനത്തില്‍ ശ്രേദ്ധിക്കതെ കിട്ടുന്ന മുറി പേപ്പറുകളില്‍ ഒക്കെ കുത്തിക്കുറിക്കുകയും ചിത്രങ്ങള്‍ കൊറിയിടുകയും ചെയ്യുന്ന താന്തോന്നി. ഒരു ചിത്രം  വരയ്ക്കുവാന്‍ വീട്ടിലെ മറ്റെല്ലാ അംഗങ്ങളും ഉറങ്ങാന്‍ കാത്തിരുന്ന കാലം. സൃഷ്ടികള്‍ ഒക്കെ പുസ്തകങ്ങള്‍കുള്ളില്‍ അതീവ രഹസ്യമാക്കി സൂക്ഷിച്ചു വച്ച കാലം. ക്ലാസില്‍ എല്ലാ കുട്ടികളും ഇന്തയുടെ ഭൂപടം വരക്കുമ്പോള്‍, എന്‍റെ ബുക്കില്‍ മനോഹരമായൊരു മിക്കി മൌസിനെ വരച്ച ഘോരമായ കുറ്റത്തിന് സ്റാഫ് റൂമില്‍ എല്ലാ അധ്യാപകരുടെയും മുന്‍പില്‍ വിളിച്ചു അടിക്കുകയും പിന്നെ പ്രോഗ്രസ് കാര്‍ഡില്‍ ഒപ്പിടാന്‍ വന്ന അപ്പനോടു ആ കുറ്റകൃത്യം അതേപടി വിവരിച്ചു അപ്പനെ മറ്റു അധ്യാപകരുടെ മുമ്പില്‍ 'നാണംകെടുത്തിയ' തോമാസാറിനെയും ഒക്കെ ഒന്നോര്‍ത്തുപോയി.

എഴുതികൂട്ടിയതും, വരച്ചതും ഒക്കെ നിധി പോലെ കാത്തു കൂക്ഷിച്ച കാലം. പഴകിയ താളുകളില്‍ ഞാന്‍ എന്‍റെ ആത്മാവിനെ കോറിയിട്ടു. നിറം ചാലിച്ച അവയൊക്കെ പീലിവിടര്‍ത്തി. ഒരു കോണില്‍ നിന്നെങ്കിലും പ്രശംസയുടെയോ, പ്രതീക്ഷയുടെയോ പ്രകാശം കൊതിച്ചിരുന്നു.  നിഷേധത്തിന്റെയും, നിരാശയുടെയും നിശിതവും നിന്ദ്യവും ആയ ആ ഓര്‍മയുടെ കുറിപ്പുകള്‍ വരക്കുവാള്‍ ഇന്ന് എനിക്കാകുന്നില്ല. ആത്മ നൊമ്പരങ്ങള്‍ ഹൃദയത്തില്‍ നിന്നൂറി തൂലികയില്‍ ചാലിക്കുവാന്‍  തക്ക പ്രാപ്തി ഇന്നെനിക്കില്ലതാ യിരിക്കുന്നു.  തിരികെ വരാതെ അത് എന്നില്‍  നിന്നും അകന്നുപോയിരിക്കുന്നുവോ? കാറ്റും കോളും നിറഞ്ഞ ജീവിത സമസ്യക്കിടയില്‍നിന്നും മോചനം കിട്ടിയിട്ട് ഇനി എന്‍റെ മനസ്സിന്‍റെ സമാധാനത്തിനെങ്കിലും കുത്തിക്കുറിക്കണം എന്ന് സ്വയമേ ചിന്തിക്കുവാന്‍ തുടങ്ങിയിട്ട് ഏറെ നാളുകളായി.

ഞാനിനി എന്തിനെഴുത്തണം?എന്‍റെ ഭ്രാന്തന്‍ ജല്പനങ്ങള്‍ക്ക് ആരാണിവിടെ വിലതരിക? ആരാണിതോക്കെ വായിക്കുക, വിലയിരുത്തുക? ഇല്ല അതൊന്നും ഉണ്ടാക്കാന്‍ പോകുന്നില്ല. മനസ്സിന്‍റെ ഏതോ ഒരുകൊണില്‍ നിന്നും അങ്ങനെയും ഒരു വികല ചിന്ത ഉരുത്തിരിയുന്നത് ഞാന്‍ അറിയുന്നു.

അവസാനമായി .... അതേ എന്‍റെ മനസിന്‍റെ സമാധാനത്തിനു വേണ്ടി ഞാന്‍ എഴുതുകയാണ്. ഉള്ളില്‍ കിടക്കുന്ന ആശയങ്ങളും, ചിന്തകളും എന്നെ വീര്‍പുമുട്ടിക്കാന്‍ തുടങ്ങിയിട്ട് ഏറെ നാളുകളായി. നിറം ചാലിച്ച് പുറത്തേക്കു വരുവാന്‍ വെമ്പിനില്കുന്ന അക്ഷര കൂട്ടങ്ങളെ നിങ്ങളോട് ഞാന്‍ വൈകിയെങ്കിലും മാപ് ചോദിക്കടെ. ഇത്ര നാള്‍ മനസ്സിന്‍റെ നാലുകെട്ടിനുള്ളിലെ അന്ധകാരത്തില്‍ അടക്കപെട്ടതിനു.... നിങ്ങളുടെ വികാരങ്ങളെ നിഷ്കരുണം ചവിട്ടി മെതിച്ചു അപമാനിച്ചതിന്.

തൂലിക ചലിക്കട്ടെ...അനന്തമായ വിഹായസ്സില്‍ സ്വതന്ത്രമായ് ..... എന്നിലെ മനോവിഷമം തീര്‍ക്കുവാന്‍ പുറതെക്കുതിരുന്ന അക്ഷര കൂട്ടങ്ങള്‍ ആര്‍കെങ്കിലും സ്വീകാര്യമായി തോന്നുന്നു എങ്കിലും ഇല്ലെങ്കിലും തൂലിക ചലിക്കട്ടെ.... ജീവന്‍റെ അംശം അവശേഷിക്കുവോളം കെടാത്ത ദീപമായ് ഈ  തിരി  തെളിയട്ടെ...

ഇതെനിക്കുവേണ്ടി .... എന്‍റെ മനസ്സമാധാനത്തിനു വേണ്ടി....

Monday, September 13, 2010

ദൈവീക സ്പര്‍ശ്വം - കവിത

ആഴത്തിലിന്നുഞാന്‍ ആത്മാവിന്‍ ചിന്തകള്‍
ആനന്ദ ചിത്തനായ് ഓമനിക്കും
അംബരം മീതെയും, ആഴിതന്‍ താഴെയും
 ഒന്നായ്  നിറയും ഹാ ചൈതന്യമേ..

കാണാന്‍ നുകരുവാന്‍ എത്രയോ വൈകി ഞാന്‍
ജീവേശ നിന്‍ തിരു സ്പര്‍ശനവും
കാല്‍വരി മാമല കണ്ടോരു ചൈതന്യം
ഇന്ന് ഞാന്‍ നുകരുന്നു തേന്‍ തുള്ളിയായ്

ഉഴലുമ്പോള്‍ ലോകതിരക്കിലും തിക്കിലും
നിലക്കാത്ത ആത്മാവിന്‍ അശാന്തിയിലും
കേള്‍കുന്നു അപ്പോളേ ആനന്ദദായകം
"ഭൂമിയില്‍ മന്നവര്‍ക്കിന്നു ശാന്തി"

തൊട്ടു ഞാന്‍ ആ ശബ്ദ വീചിതന്‍ സത്യവും
അതിനെ പൊതിയുന്ന സൌരഭ്യവും
അന്നേരം എന്നുള്ളില്‍ എവിടെയോ പയ്തുപോയ്
ശാന്തി തന്‍ രമ്യമാം ശിശിരകാലം

ആദ്യമായ് ആത്മാര്‍ത്ഥ വിശ്വാസം ധരിച്ചു ഞാന്‍
കരം തൊട്ടു ലാളിച്ചു ദിവ്യ ഗ്രന്ഥം
കണ്ടു എന്‍ നയനങ്ങള്‍ ലോകത്തിന്‍ രക്ഷയും
അനന്തമാം ത്രിത്വതിന്‍ പദ്ധതിയും

അത്ഭുതം പൂണ്ടു ഞാന്‍ എന്നോടായ് ചോദിച്ചു
ഇത്ര നാള്‍ എവിടെ പോയ്‌ നിന്റെ ജ്ഞാനം ?
ദൈവത്തിന്‍ ഭക്തിയെ ജ്ഞാനത്തിന്‍ ആരംഭം
ദൈവീക ശക്തിയെ യൌവനവും

വെടിയുന്നു യുവത്വത്തിന്‍ ഭോഷതരങ്ങള്‍ ഞാന്‍ 
അലിയുന്നു നിന്നിലെക്കിന്നു ശക്താ...
ലോകത്തിന്‍ ആനന്ദം എത്രയോ തുച്ഛം ഹാ ..
ഇശ്വര ശക്തിയോടെന്തു സാമ്യം?

നിറയാന്‍ അലിയുവാന്‍ നിന്നെ നുകരുവാന്‍
ഇന്നെനിക്കെത്രയോ ആവേശമായ്‌
എന്നിലെ യൌവനം  നശിക്കില്ല നിത്യവും
ദൈവീക അമൃത് ഞാന്‍ നുകര്‍ന്നുവല്ലോ..

ആഴത്തിലിന്നു ഞാന്‍ ആത്മാവിന്‍ ചിന്തകള്‍
നിന്‍ കരം തന്നിലെക്കര്‍പികുമ്പോള്‍
മറ്റൊന്നും വേണ്ടിനി ഹൃതയെശ്വര
നിന്‍ മൃദു സ്പര്‍ശനം അനന്തമല്ലോ...
*****                  *******
This poem published in "Visal Malankara Voice" Edition May-June 2001

Saturday, September 4, 2010

A Holiday in the City - Short Story

It was one of the holiday in our busiest days. The laziness of holiday is clear in my face sand my inmate. To recover from it, his lips are moving along-with the tune of gazals which is narrowly spreading in the room. I slowly opened the window. In the street, the hue and cry of street business is going on. Fusion of different languages and culture. The festival season is approaching... money is flowing in different ways. The climate is going to be covered with the fragrance and attracting lights of the crackers from Sivaksi and people  should  counting their purse with glittering faces..
My lugs are suppose to move in the beautiful places of my village, but fate is to move in this ugly city. The talks in the small tea shops in village, reading of news papers there, chatting with friends etc. The taste of my favourite 'dosa' replace with 'vadapav'. Instead of my mother-tongue we are using and our ears are opened for National Language. How  a strange  life ??!! What I call, is it fate or the care of God? We are making a way in our mind, but Almighty making another parallel way against that path.

When I opened the window slowly, the concentration of my inmate gone from the colourful imaginations of gazals, then his face was filled with black shade because the hue and cry from the street pumped in to our room very fast!
"why you are opening the window to hear that stupid sounds?"
I just seen his face and a smile generated from my cheeks. Then I closed the window. The sound surrounded us  vanished slowly. Again  I looked his face and told
"We are also now part of this city you know?"
"then??" his curiosity fall on my face.
"we cant tease this city which is now taken care of our life.."
"oh... you told it!! the same guy every time thinking about his village and expressing the feeling of the beauty of village.... good"
I tried to smile once again.
"May be... its not means that I am going to hate this city..sir"
I closed the books which was kept as opened in my hand and kept in the drawer. My friend then paused the song also. The next exercise is same like all our holidays. We just closed the doors and came outside... but before leaving the room, my friend have taken one Fancy Note of 100 (currency) along with the key of room.

When we started going through the outside path, I have asked him "why you taken this fancy note" But his reply was a subtle smile only.
"May be this is useless for us... but my friend; this kind of things are very useful for somebody.. just watch and see..." He inserted that Fancy Note to his right side pocket.
'Its good...to get something which makes curiosity to end the holiday...Interesting' I thought in my mind.

We mingled and walked with the blending of street business. I just assumed ' in this ugly street, how much transactions are going on daily? Lakhs... Crores... no harthal, no bandh...and no strikes so far. The transactions and creamy business are going on with the support of mouth... dialogues'
The smell of drainage and plastic cover arrack infused to our noses.

We reached the isolated area which we are regularly coming to kill our time on holidays. There is a half wall and most of the time we are making plans and ideas from here only. With a smile my friend taken the fancy note which he kept in his pocket. Now he just put that note on the road.. and come back and starts talking as usual. His intention is clear; its same like making small digs and covered with tender branches of trees then cover with sand to trap our other friends. The same way, people are using to trap and catch elephants in jungle. When our friends will fall on this trap.. that was great moment to us to laugh and tease about in public ! The question is who is going to fall on this trap !!? Its looking like normal currency, but the size is extraordinary.

Anybody is picking this note? Curiosity attacked and filled on us. Lot of people are passing though, but nobody looking down and noticing on this trap! I think all are busy with different matters. All are forget to bend their head and look to Goddess of Earth?? Yes.. the embarrassment passing though the faces of myself and friend.

One street boy is coming (he is jumping actually) with a piece of kite. With a shabby trouser, brown colour hair without oil touch and without shirt, his bulging bones telling us a clear story. He is loudly singing  one Hindi film song lines and we starts to concentrate on his jumping body. May be he is the lucky guy to fall in our trap! We are now played like concentrating to other matters but peeping on his acts. Now he stopped his jumping and of-course his song also.

Now he is looking surroundings. Bend little bit.. then his action was swift. The wondering eyes and mind concentrated on that note and taken and inserted it in his pocket and start to run more than the double speed he came..

Now my friend started to smile and laugh .. me also.. His face was little bit happy because of the success of his plan !

Immediately I starts to think another thing. What will be consequences of this? I thought little bit.. and  told him " Hey... we need to go after that boy "
"For what?" he looked me with curiosity
"I want to see the suspense of your plan and aftermath of this incident.. you know.."
"Its a great idea.." he replied and we also moved to the same area that street boy flied up.

No need to run more. We find him after five minute. He is standing in-front of  a 'Vadapav' shop, the broken kite is still in his hand. We reached in front of that shop.
" Uncle give me five Vadapav." stammeringly the sound came from his mouth.
The shop owner cum-worker swiftly making, packing and talking... that is one kind of street art. He vigorously looked the face of our boy. He packed the Vadapav and put it in  a small plastic cover and our protagonist is busy to give money (fancy note) and continue his running. He given that currency and may be thinking about the balance amount which need to get from shop owner. Same time, he removed one vadapav packed with old Times of India daily. and started eating the food like a hungry lion eating deer after a great hunting ! We can read the value of food from his face... unable to depict.
Now the pulse rate of my heart is increasing... what will happen next?
As he is very busy with his business; the shop owner just looked in to the colorful piece of paper which our boy given to him. He wondered little bit... we can see his face expression. My eyes are looking to that boy and shop owner ... same time. The eye balls gazed to the boy... immediately he come outside of the shop and strangulated his throat !! The pieces of foods going fast from throat to the empty stomach blocked there... The boy was amazed and he do not know  what is going on! His eyes starts to come outside due to the strong hold of shop owner. He is roaring and shows that fake currency to the crowd gathered in front of his shop, including us. He is screaming and firing the boy with nasty words! Then,  banged his face and dragged the boy to road. Along with him all the Vadapav, his broken kite were also fall down. Now the boy starts to scream ... loudly.

Suddenly myself and friend come towards. I just caught the hand of the shop owner and tried to make him cool. As recovered from the grip, the boy immediately ran away... that was unexpected to us! We are in a dilemma... the pieces of food, shattered kite all are still scattered there itself.
"Lets see, where he gone..." My friend's cant reject my words. Our legs moved fast towards the area that the boy escaped... still we can hear the nasty language of the shop owner...

Where is that boy? Where we have to search for him? My mind told me that no use to groping for him. We want to go back immediately because of the dumped smell of municipality in that area.
"See there..." The Sherlock Holmes mind of my friend worked out.

Some weeping sound is coming from one of the sheds in our back. We checked the root of that sound. " Yes its his voice only" I assured in my mind. It is a plastic hut... the sound is coming from there only.. but how we check inside? But we just entered inside...

One lady is firing that boy with a strane language. He is still weeping. I seen the blood spots in his right hand with sand. He is still wondering bout that incident. When he see our face.. he started screaming loudly. He is still thinking that we came to beat him like the shop owner. That old lady, may be his mother... folded her hands with respect. Its looks like that she is requesting us to forgive everything... if his son done any mistake.

I come forward and touched his face. " don't cry..." I told him peacefully. With his water filled eyes, he looked us with curiosity.  He is not aware what is going here. When I touched his body I told my mind and Almighty to forgive us... we done a big mistake. We trapped this poor guy....It was actually my confession...

I touched his face, his blood spotting hand and body. His mother requesting and respecting with her folded hand in mind. The fusion of different expression passed through my mind and face. The story of Cain and Abel which I had learned in my school time gone through my spirit as a lightning. The boy is looking me face with fear and curiosity. He and his mother still not aware about my behavior.

I have checked my pocket. My hand touched the currency notes which I kept in my pocket. I had pulled it out... it was a pair of fifty rupees. I just inserted that two notes to that boys sand covered hand with a rave in my mind "Sorry.... sorry for all the troubles happened through us"

After giving a pat on his shoulder, we started to leave from that plastic tent. Still the four eyes sharply looking on us !! With confusion, curiosity, doubt and anxiety.

The sun started to colour the west with red. The street is still busy.... business is going on. The calling and roaring of street vendors...  With the same face and mind of confession; we, -myself and my roommate return to our room... Yes, this is the pause of our week end.... But the confession is still going on....
..................................................................................................................
This is the English version of my  short story 'Nagarathile Oru Avadhi Divasam' Published in Kristhava Kahalam Magazine in 2002. Suggestions are highly appreciated.

Monday, August 30, 2010

First Jotdown....

Actually, I don't know from where I have to start. Like an engine which need some extra energy in the beginning; I am wondering to start my Blog. Anyway I started my Blog and the flow will continue now.... Lets start...!!!