Friday, December 19, 2014

The (S)cream of Sales


This is happened today night albeit, a lesson for everyday.

I was bit busy in a Hypermarket for searching a face moisturizing cream which I am using for last five years. As I entered the designated area, different brand representatives approached with their splash of smiles. I cannot satisfy all these brand ambassadors same time, with a cozy smile I went to the area of my favorite brand.

I got another lady there. I had a glance to my favorite brand but before I pick it up, she has started narrating the benefits of the cream like a tape recorder. She showed me a sample as well.

“I am using the same cream for last five years”

I respond to her while checking the sample bottle and locked her narration of pros and cons.  Same time, I had seen another type of gel cream of same brand peeping from the rack. I picked it and opened the cover. “What is the difference between these two?” I demonstrated two creams in my palms, depicting like a weighing machine.

“This is cream and another one is gel !” Her answer was not satisfying. I want to know the benefits or a comparison between the two.  Then I began to read the ingredients of both bottles.

“What you are checking sir..?”

“Nothing… I am looking the ingredients”

I resumed the reading, but ironically her face was not much happy.

Finally, I decided to take my favorite brand and kept back the gel in the same shelf because I don’t want to do an experiment. Now I suppose to leave the area and seek her assurance “This is the same cream you are holding in your hand, right?”

“How many times I told you ?!… Yes, it is the same you are selected!!”

Her answer in a commanding tone has been irritated me. I looked at her face once again but not replied. She got some problem. Then I decided to leave that area.

I walked few steps ahead, and then stopped. Why she is irritated me?...... Why she cannot talk politely to a customer? Some kind of agitation has been generated in my mind.

I returned to the same place and silently kept the cream back to the shelf. I know she is looking me sharply, but not responding. When I decided to leave, she asked me curiously “what happened?”.  Yes, this is my turn;

“My friend, I am using this cream for last few years, but today I decided to stop and go for another brand. This is because of your attitude towards me. Talk properly and politely without prejudice, person or nationality”

She kept quite. Again I told her “As a sales person, you should learn how to handle a customer … never ever irritate us”

Before disappearing that place, I had chosen a new cream. I am going to try another brand instead of my favorite.  Better to tell going for an experiment.

After reaching at home, I started thinking about this incident and asking some questions.  Why I changed my brand? Is it because of a sales person?  I don’t know… The irrecoverable pain of that moment distracted a long relation and urged for another brand.

My next day will start with the new brand.

I silently told that cream ‘You can decorate my shelf until another bad behavior of a sales person!’

Thursday, November 13, 2014

അവസാനത്തെ കത്ത്

മകനെ ഇത് എന്റെ അവസാനത്തെ കത്താണ്. എന്റെ കൈപ്പടയിൽ കാണുന്ന വ്യതിയാനം  നിനക്ക് മനസ്സിലായിക്കാണും. അതിമനോഹരം എന്ന് നീ  പറയാറുണ്ടായിരുന്ന അക്ഷരക്കൂട്ടങ്ങൾ ചപ്പുചവർകൂനപോലെ തോന്നുന്നു അല്ലെ?

ഇന്നെന്റെ കൈകൾ വിറക്കുകയാണ്..... ഓരോ അക്ഷരം എഴുതാനും മിനിട്ടുകളോളം ഞാൻ അയാസപ്പെടുകയാണ്.

ആയാസപെട്ടെങ്കിലും എഴുതുകയാണ്. ഇന്ന്; ഒരിക്കലും ഞാൻ കേൾക്കാത്ത, കേൾക്കാൻ കൊതിക്കാത്ത ആ മരണനാദം എൻറെ കാതുകളിൽ വന്നു മുഴങ്ങുന്നു. അതെന്നെ വാരിപ്പുണരാൻ വെമ്പി നില്ക്കുകയാണ്. ഏതു  നിമിഷവും  ഒരുപക്ഷേ,   ഈ കത്ത് നിനക്ക് എഴുതി പൂർത്തിയാകും മുമ്പ് തന്നെ അത് സംഭവിച്ചേക്കാം.

എന്നാൽ എന്നത്തെയുംപോലെ ഇന്നെനിക്ക് ഭയം ഇല്ല. മുമ്പ് എൻറെ  ശരീരവും മനസ്സും  സ്വപ്നം പോലും കാണാൻ ആഗ്രഹിക്കാത്ത മരണം, ഈ അശാഭവന്റെ മതിലും ചാടിക്കടന്ന് മുറിയിലേക്ക് വന്നു എന്നെ പ്രതീക്ഷിച്ചു നിൽക്കുകയാണ് .

അസ്തമിച്ച പ്രതീക്ഷയുടെ തീരങ്ങളിൽ നിന്നും അസ്തമിക്കാത്ത പ്രതീക്ഷയുടെ തീരങ്ങളിലേക്ക് ഞാൻ പോകുന്നു.

എനിക്കറിയാം നീ പാവമാണ്. പഞ്ചപാവം. എൻറെ 'കുട്ടനെ' എനിക്കറിയില്ലേ... നീ ക്രൂരനാണെന്നും, അമ്മയെ തിരിഞ്ഞു നോക്കാത്തവൻ ആണെന്നും അവസാനം എന്നെ ഈ ആശാഭവനിൽ ആക്കി നീ വിദേശത്ത് സന്തോഷമായി ജീവിക്കുകയാണെന്നും ഈ  ചുമരുകൾ പോലും എന്നോട് പരാതിപറയുന്നുണ്ടാവും. എന്നാൽ എനിക്കറിയാം നീ പാവമാണ്. നിൻറെ  സാഹചര്യം ആണ് എന്നിൽ നിന്നും നിന്നെ അടർത്തി മാറ്റിയത്. രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ നീ പെടുന്ന പാട് എനിക്കറിയാം. അല്ലെങ്കിൽ നീ മാസം ഒരു  ആയിരം രൂപയെങ്കിലും  എനിക്കയച്ചു തരുമായിരുന്നല്ലോ. അമ്മ പരാതി പറയുകയല്ല എൻറെ  കുട്ടാ... എത്ര പട്ടിണി കിടന്നാലും, തകർന്നു  പോയാലും നിൻറെ  അമ്മ എന്നും തല ഉയർത്തിപ്പിടിച്ചു മാത്രമേ നിന്നിട്ടുള്ളൂ.

എന്നാൽ ഇന്ന്.... ഇന്നെനിക്ക് എല്ലാ ശക്തിയും ചോർന്നൊലിച്ചു പോയപോലെ. എൻറെ ഒരേ ഒരു ശക്തി, ഒരേ ഒരു സ്വപ്നം എന്റെ എല്ലാ ബലവും നിന്നെ ഒന്ന് കാണാൻ കഴിയുക എന്നതായിരുന്നു - രണ്ടു ദശാബ്ദങ്ങൾക്ക് ശേഷവും ഇതുവരെ  അതെനിക്ക് കഴിഞ്ഞില്ല. ഇനി എനിക്ക് അങ്ങനെ ഒരു ആഗ്രഹവുമില്ല.

നമ്മുടെ കമ്മ്യൂണിറ്റി എന്നെ ആശാഭവനിൽ  ആക്കിയിട്ട്  മൂന്നു ദിവസം ആയി. അത്രയും ദിവസം തന്നെ ആയി ഞാൻ ഉറങ്ങിയിട്ടും.എല്ലാ ആശയും അസ്തമിച്ചുകഴിഞ്ഞാൽ പിന്നെ എന്ത് ഉറക്കം? ഈ ലോകത്ത് ഒന്നും പ്രതീക്ഷിക്കാനും, നേടാനും ഇല്ലാത്ത ഒരു മുപ്പത്തിഅഞ്ചു കിലോ മനുഷ്യക്കോലം  എന്തിന് ഉറങ്ങാൻ?

ഞാൻ നല്ല പോരാട്ടം പോരാടി... എൻറെ ഓട്ടം തികച്ചു. ഇനി ശാന്തിയിലേക്ക് പോവുകയാണ്.

നിൻറെ  ഭാര്യ ആനിന് സുഖം അല്ലെ? മക്കൾ രണ്ടും സുഖമായിരിക്കുന്നുവല്ലോ. ആ തങ്കക്കുടങ്ങളെ ഞാൻ ഒരിക്കലും കണ്ടിട്ടില്ല. അവരോട് മോൻ ഒരു കാര്യം പറയണം. ലോകത്ത് എവിടെ ആയിരുന്നാലും,, അവരുടെ അമ്മയെ വല്ലപ്പോഴെങ്കിലും വന്നു കാണണം എന്ന്.

കുട്ടാ... നിനക്ക് ഇതൊക്കെ വായിക്കാൻ സമയം ഉണ്ടാകുമോ?  ഈ ലോകത്തിൽ നിന്ന് വിടപറയും മുമ്പ് നിന്നോട് എന്തെങ്കിലും പറയാതെ പോകുന്നത് നല്ലതല്ലല്ലോ...തിരക്കാണെങ്കിൽ മോൻ പലപ്പോളായി വായിച്ചാൽ മതി. നിൻറെ  ഭാര്യക്കോ, മക്കള്ക്കോ നമ്മുടെ ഭാഷ വശമില്ലല്ലോ. ഇത് നമ്മൾ തമ്മിൽമാത്രം ഉള്ള ഒരു രഹസ്യ സല്ലാപം പോലെ ആയിക്കോട്ടെ.

നിൻറെ  പഠിത്തം ഒക്കെ കഴിയാറായോ ? ഇപ്പോളും നീ എന്താ പഠിക്കുന്നത് എന്ന് എനിക്കറിയില്ല. ദൈവത്തിൻറെ ശാസ്ത്രം എത്ര പഠിച്ചാലും തീരില്ല. അത് മനുഷ്യന്റെ ശാസ്ത്രം,  പോലെ അല്ല. നീ നല്ലൊരു പ്രസംഗകൻ  ആണ്, കോളേജ് അധ്യാപികൻ  ആണ് എന്നൊക്കെ എനിക്കറിയാം. കഴിഞ്ഞ ദിവസം ടി.വി ചാനലിൽ നിൻറെ വാക്ക് ചാതുര്യം കേട്ട് സത്യത്തിൽ ഞാൻ കോരിത്തരിച്ച് പോയി! ഹോ... നിൻറെ  സംസാരം എങ്കിലും ഒന്ന് കേൾക്കാനും കാണാനും കഴിഞ്ഞല്ലോ.

ഞാൻ ഫോണ്‍ വിളിക്കുമ്പോൾ നീ എടുക്കാത്തതിൽ  ഇത്തിരി നാൾ മുമ്പ് വരെ എനിക്ക് കെറുവ് ഉണ്ടായിരുന്നു.പിന്നെ മനസ്സിലായി നിൻറെ  തിരക്ക്. കോളേജ്, വീട്, പ്രസംഗം,  സഭ... നിനക്ക് ഒത്തിരി താലന്തുകൾ ചെയ്തു തീർക്കാനുണ്ട് . എന്നാലും ഈ തിരക്കിനിടയിൽ നിൻറെ  ആരോഗ്യം നോക്കി ക്കൊള്ളണേ . അമ്മയുടെ കാര്യം നിനക്ക് അറിയാമല്ലോ. നിന്നെ വളർത്തി വലുതാക്കാനുള്ള തിരക്കിനിടയിൽ  ആരോഗ്യം നോക്കാതെ ഇല്ലാത്ത അസുഖങ്ങൾ എല്ലാം കയറിപ്പിടിച്ചു. ഇൻസുലിൻ കുത്തിവച്ചു, കുത്തിവച്ചു  മടുത്തെടാ..കൊളസ്ട്രോളിനും,, ഹാർട്ടിനും , ബ്ലഡ്പ്രെഷരിനും  എല്ലാം കൂടി വയറു നിറയെ ഗുളിക കഴിക്കണം.

എന്തായാല്ലും ഇനി മരുന്നൊന്നും കഴിക്കേണ്ടിവരില്ല.

ഇവിടെ വന്നു കയറിയപ്പോഴേ എനിക്കറിയാം ഇവിടെ എന്തോ പതിയിരുപ്പുണ്ടെന്ന്.കഴിഞ്ഞ നാളുകളിൽ  എല്ലാം നമ്മുടെ കമ്മ്യൂണിറ്റിയിലെ ആൾക്കാർ  നിർബന്ധിച്ചിട്ടും ഇവിടെ എന്തുകൊണ്ടാണ് വരഞ്ഞത് എന്ന് നിനക്കറിയാമോ?  നിന്നെപ്പോലെ ലോകം അറിയുന്ന ഒരാളുടെ അമ്മ വൃദ്ധ സദനത്തിൽ ആണെന്ന് നാട്ടുകാര് പറയുന്നത്  കേൾക്കാൻ  എനിക്ക് കഴിയില്ല.. അത് തന്നെ.

നീ എനിക്ക് വിസ എടുക്കാൻ പോകുന്നു എന്ന് പണ്ടൊരിക്കൽ  അറിഞ്ഞപ്പോൾ ഞാൻ താലോലിച്ച പ്രതീക്ഷകൾ പൂവണിയുകയായിരുന്നു. ഏക സന്താനമായ നിന്നെക്കാണാൻ, നിൻറെ  മക്കളെ ഒന്നെടുത്തു ഉമ്മ വയ്ക്കാൻ നിൻറെ ആ നാട്ടുകാരിയായ ഭാര്യയെ കാണാൻ....എനിക്ക് ഇത്തിരിക്കാലം എങ്കിലും നിങ്ങളോടൊത്ത് 'അഹങ്കാര'ത്തോടെ  കഴിയാൻ... എന്നിട്ട് ഈ ലോകത്തോട്‌ വിടപറഞ്ഞ്   നശ്വരതയിൽ അലിഞ്ഞു ചേരാൻ....

കഴിഞ്ഞ കാലമത്രയും മരുന്ന് വാങ്ങാൻ ആൾക്കാർ തന്നിരുന്ന പൈസയിൽ നിന്നും ഇത്തിരി, ഇത്തിരി പൂഴ്ത്തി വച്ച് ഒരു തുക ഉണ്ടാക്കിയിരുന്നു. എന്നെങ്കിലും നീ എനിക്ക് വിസ എടു ക്കും എന്ന് കരുതി... ആ കൂട്ടിവച്ച പൈസാ ഒക്കെ എന്നെ നോക്കി ഇപ്പോൾ പല്ലിളിക്കുന്നു കുട്ടാ...

കഷ്ടപ്പാട് അമ്മക്ക് പുത്തരിയല്ല മോനെ...എൻറെ  ഇരുപത്തിനാലാം വയസ്സിൽ,  നിന്നെ സ്കൂളിൽ ചേർത്ത ദിവസം തന്നെ നിൻറെ  അപ്പൻ നമ്മെ വിട്ടുപോയി. നിൻറെ  അപ്പനോടൊപ്പം ജീവിച്ച ചുരുങ്ങിയ കാലത്തേക്കാൾ ഞാൻ സന്തോഷിച്ചത്‌ നമ്മൾ രണ്ടും മാത്രം ഉള്ള ജീവിതം ആയിരുന്നു. കള്ളുകുടിച്ച് കാലുറക്കാതെ വന്നു കയറി നിൻറെ മുന്നിലിട്ട് എന്നെ പൊതിരെ തല്ലുമ്പോൾ  നിൻറെ  കുഞ്ഞികൈകാലുകൾ പേടിച്ച് വിറക്കുന്നത്‌ ഞാൻ ഇന്നും ഓർക്കുന്നു . എൻറെ  എല്ലാ ആശയും, സ്വപ്നവും ഞാൻ നിന്നിൽ  വിതച്ചു. എൻറെ  മാറിൽ നീ ഭയമില്ലാതെ ധീരനെപ്പോലെ കിടന്നുറങ്ങി. നീ പഠിച്ചു. എല്ലാ പരീക്ഷയും ഉയർന്ന  മാർക്കോടെ  പാസ്സായി. ഒടുവിൽ  കമ്മ്യൂണിറ്റിയുടെ സഹായത്തോടെ നീ അവിടേക്ക് പറക്കുമ്പോൾ എന്നെ അമർത്തി ആലിംഗനം ചെയ്തത്  തന്ന ചുംബനം ഉണ്ടല്ലോ..... അതിൻറെ ചൂടും ഓർമ്മയും മാത്രം മതി എനിക്ക് ഇനി എന്നന്നേക്കും.

കമ്മ്യൂണിറ്റിയിലെ ചിലർ ഒക്കെ പറയുന്നു അത് യൂദാസിൻറെ ചുംബനം ആയിരുന്നു എന്ന്. എന്നാൽ അവർ ചിന്തിക്കുന്നത് ശരിയല്ല എന്ന്  എനിക്കറിയാം.

ഇനി എന്താണ് എഴുതുക ? എനിക്ക് ആവതില്ല മകനെ... ഈ കത്ത് നിനക്ക് പോസ്റ്റു  ചെയ്യണം  എന്ന് ഒരു കുറിപ്പ്  കൂടി ആന്റണി പാസ്റ്റർക്ക് എഴുതിവയ്ക്കണം

അമ്മക്കിനി ഒരു ആഗ്രഹവും ബാക്കിയില്ല. അഥവാ ഉണ്ടെങ്കിൽ തന്നെ അതമ്മയുടെ ദുരാഗ്രഹം മാത്രമായിരിക്കട്ടെ.

നിർത്തട്ടെ കുട്ടാ.... ഇത്രയും എഴുതി തീർക്കനായതു തന്നെ ഭാഗ്യം. എന്തൊക്കെയോ നിന്നോട് പറയാൻ മറന്ന പോലെ. ഓ... ഇനി പറയാൻ ബാക്കിയുള്ളതൊക്കെ  ഇനി വേറൊരു ജന്മത്തിൽ ആകട്ടെ.... അല്ലെങ്കിൽ എൻറെ  ആത്മാവ് ആകാശ പൂമെത്തയിലൂടെ നീ താമസിക്കുന്ന രാജ്യത്ത് എത്തിച്ചേരും വരെ....

ഇനി മോൻ എൻറെ വിസാക്ക് വെറുതെ സമയം പാഴക്കണ്ടാ. എൻറെ വിസ റെഡിയായിക്കഴിഞ്ഞിരിക്കുന്നു.

ഒരു ജന്മം മുഴുവൻ ഇവിടെ അവസാനിക്കുകയാണ് കുട്ടാ. വിധിയോട് മല്ലടിച്ച്, മല്ലടിച്ച്, പൊരുതി,, പൊരുതി തോറ്റ് .... ആയുധം താഴെവച്ച് ... ആശകൾ എല്ലാം തറയിൽ വീണ് കൊഴിഞ്ഞ്, ആരെക്കെയോ ചവിട്ടിമെതിച്ച് .....

സ്വപനങ്ങളെ  എല്ലാം ആട്ടിപ്പായിച്ച് അമ്മ പോകുന്നു.

മോൻ സുഖമായി ഇരിക്കുക. നന്നായി ജീവിക്കുക. ഈ ഹതഭാഗ്യയെ മറന്നേക്കുക.

അവസാനമായി ഈ കത്തിനു ഞാൻ അമർത്തി , അമർത്തി  ഒരു ഉമ്മ കൊടുത്തോട്ടെ? അത് നിനക്കുള്ളതാണ്... നിനക്ക് മാത്രം (കള്ളൻ...  കുഞ്ഞുംനാളിൽ വലതും ഇടതും കവിൾ മാറി കാട്ടി എത്ര ഉമ്മ എൻറെ കയ്യിൽ  നിന്നും നീ കടം വാങ്ങിയിട്ടുണ്ട്? ഓർമ്മയുണ്ടോ ?)

ഇനി അമ്മ പോകട്ടെ....ഒരു യാത്രയയപ്പില്ലാതെ പോകാനാണ് എനിക്ക് വിധിച്ചിരിക്കുന്നത്.

ഇനി വയ്യ.... ഒട്ടും... ഈ കവർ ഒന്ന് ഒട്ടിച്ചു കിട്ടിയാൽ മാത്രം മതി............

****                                                    *****                                                  *****

സൂര്യൻ വന്നു കുത്തിയുണർത്തിയപ്പോൾ  ഉറക്കക്ഷീണത്താൽ രാതി കിടക്കയിൽ എണീറ്റിരുന്നു. പിന്നെ പുലരിക്ക് കിടക്ക മാറിക്കൊടുത്തു. ആശഭവന് പുറത്തുള്ള പൂവൻ കോഴികൾ അത് നാട്ടുകാരെ വിളിച്ച് അറിയിക്കുകയും ചെയ്തു. ഇങ്ങു കേരളത്തിലെ ആ ഗ്രാമത്തിലും അങ്ങ് വിദേശത്ത് ആ നഗരത്തിലും വ്യത്യസ്ത സമയങ്ങളിൽ നേരം വെളുത്തു.

വീൽചെയറിൽ നിശ്ചലമായി ആ ശരീരം കിടന്നു. ഡോക്ടർമാർ വന്നു. കാർഡിയാക് അറസ്റ്റ് എന്നോ മറ്റോ കുത്തിക്കുറിച്ച് പോയി... എന്നാൽ മരണം എവിടെയാണ് വിത്തുപാകിയത് എന്ന്  ആ രാത്രിക്കും, അശാഭവന്റെ  ചുമരുകൾക്കും അറിയാം.

എല്ലാം കഴിഞ്ഞു. ഒരു മുപ്പത്തി അഞ്ചു കിലോ ഭാരം കൂടി ഈ ലോകത്തിൽ നിന്നും തുടച്ചു നീക്കപ്പെട്ടു. കമ്യൂണിറ്റിയിലെ  ചില ആൾക്കാർ മാത്രം കൂടി. ഒരു ചടങ്ങുമില്ല ... ആചാരവും ഇല്ല. വീൽചെയർ മാത്രം ബാക്കി.

അടുത്ത ദിവസം ആന്റണി പാസ്റ്റർ  പോസ്റ്റാഫീ സിലേക്ക് നടന്നു.

"മനിലയിലേക്ക് ഒരു രജിസ്റ്റർ പോസ്റ്റ്‌ അയക്കുന്നതിന് എത്രയാ?"

തപാൽ ജീവനക്കാരൻ തൻറെ തടിച്ച  ഫ്രെയിമുള്ള കണ്ണടക്കണ്ണിനിടയിലൂടെ   നോട്ടം പായിച്ചു. എന്നിട്ട്  ആ കത്ത് വാങ്ങി തിരിച്ചും മറിച്ചും  നോക്കി.

ആ കത്ത് യാത്രയാവുകയാണ്. ആ അക്ഷരങ്ങൾ എഴുതിയ കൈകൾക്ക് ഒരിക്കലും യാത്ര ചെയ്യാൻ പറ്റാത്ത രാജ്യത്തേക്ക്. വിസയില്ലാതെ... വിലകൂടിയ വിമാന ടിക്കറ്റില്ലാതെ.....

--------------------------------------------------------------------------------------------------------------------------
കുറിപ്പ്: യാഥാർത്യത്തിൻറെ ചില അവശേഷിപ്പുകൾ ഇതിൽ നിറഞ്ഞിട്ടുണ്ടാകാം. മനസ്സിൻറെ  കുറ്റബോധവും, ഒരു തലമുറയുടെ പാപഭാരവും,  പ്രതീക്ഷ അസ്തമിച്ച ഒരു സായന്തനത്തിന്റെ തേങ്ങലും മാത്രമാണിത്. എനിക്ക് ഒരു അമ്മയുടെ വേദന അറിയില്ല. എന്നാൽ ഒരു സഹജീവിയുടെ വേദന  മനസ്സിലാക്കാൻ  കഴിയും. നിത്യശാന്തി എന്ന  ഒന്നുണ്ടെങ്കിൽ അത് നേരുക എന്ന പാപകർമ്മം മാത്രമേ ഇനി ബാക്കിയുള്ളൂ...

Monday, August 25, 2014

ഒരു അതിസാഹസികമായ കഥ


കഥ തുടങ്ങുന്നതിന് മുമ്പേ കാര്യം അങ്ങ് പറഞ്ഞേക്കാം. ഇത് ഇച്ചിരി കള്ളുകഥയാണ്. നിങ്ങൾ മദ്യം എന്ന സുന്ദര വസ്തുവിനെ ഇഷ്ടപ്പെടാത്ത മാന്യൻ ആണെങ്കിൽ ദയവുചെയ്ത്, ഇത് വായിക്കാതെ ഇടതു വശം ചേർന്നങ്ങു പൊക്കോണം. അല്ലാതെ എന്റെ തന്തക്കും തള്ളക്കും വിളിക്കാൻ വന്നേക്കല്ലെ.

ദാണ്ട്‌... ഞാൻ നേരിട്ട് വിവരം അങ്ങ് പറഞ്ഞേക്കാം. കഥ തുടങ്ങുന്നത് ബ്രോക്കർ മുക്കിൽ. തോടിനോട് ചേർന്ന് വൈറ്റിങ്ങ് ഷെഡിന്  പുറകിൽ ഇത്താക്കിന്റെ ചായക്കടയിൽ. തൊട്ടടുത്ത്‌ ഇസാക്കിന്റെ എതിരാളി പിള്ളച്ചേട്ടന്റെ  ചായക്കടയുണ്ട് ( ഈ രണ്ടു ചായക്കടയുടെയുടെയും ചരിത്രം സഹൃദയർ ഇപ്പോൾ ഈ എളിയവനോട്‌ ചോദിക്കരുത്. അത് വലിയ ഒരു കലാസൃഷ്ടി ആയി വൈകാതെ പുറത്തു വരുന്നതാണ്!). എന്നാൽ കഥയുടെ മർമ്മഭഗം നടകുന്നതാകട്ടെ ബ്രോക്കർമുക്ക് തോട്ടിൽ, വിഷ നഗത്താന്മാർ വലയം ചെയ്യുന്ന കമ്മ്യുണിസ്റ്റ് കാട്ടിനുള്ളിൽ !

"തോമാച്ചോ ... ദേണ്ടെ .. കള്ള്ഷാപ്പെല്ലാം നിർത്തൻ പോകുന്നൂന്ന് .."

അലച്ചു വിളിച്ചുകൊണ്ട്, ഒരു കയ്യിൽ പത്രവും മറുകൈയ്യിൽ തനോടിക്കുന്ന സൈക്കിളിന്റെ ഹാൻ ഡിലും പിടിച്ചുകൊണ്ട് പത്രക്കാരൻ ഞാഞ്ഞൂൽ കുട്ടൻ ഇത്താക്കിന്റെ കടക്കുമുമ്പിൽ  കൊണ്ട് സഡൻ ബ്രേക്കിട്ടു.

ബ്രെക്കിട്ടതിനോപ്പം ഞാഞ്ഞൂൽ പത്രമെടുത്ത് കടയുടെ മുന്നിലേക്ക്‌ ഇന്നാ പിടിച്ചോ എന്നാ രീതിയിൽ ഒരേറ് . ഇതുകേട്ട് തലേന്നത്തെ കെട്ടു വിട്ടു രാവിലെ   ക്വാട്ട അടിക്കാൻ റെഡി ആയിരിക്കുന്ന അൽമാരു ചെറഞ്ഞുകൊണ്ട് പുറത്തേക്ക് നോക്കി (അൽമാരുവിനെപ്പറ്റി കൂടുതൽ അറിയാൻ ആഗ്രഹമുള്ള സഹൃദയർ ഈയുള്ളവൻറെ  'ബ്രോക്കർ ജങ്ങ്ഷൻ കഥകൾ: മൂർഖൻ പാമ്പിനെ നോവിക്കരുത്' എന്ന ചരിത്ര ആഖ്യായിക വായിക്കാൻ അപേക്ഷ).

"പിന്നെ... ഇതവനാ ഷാപ്പ്‌ നിർത്തുന്നെ?? ... അതൊന്നു കാണണം..... അവന്റെ അമ്മെ കെട്ടിക്കാൻ..."

ഇത് കേട്ട് ഞാഞ്ഞൂൽ തല വെട്ടിച്ചു പറഞ്ഞു...

"ദാണ്ട്‌ നിങ്ങ എൻറെ  തോളേൽ കേറാൻ വരാതെ ദൈരം ഉണ്ടേൽ സർക്കാരിനു  തന്തക്കു വിളിക്ക്.... അവന്മാരാ കള്ളുഷാപ്പ് പൂട്ടുന്നെ.... അല്ല ഞാനല്ല "

സർക്കാരിനെ  തന്തക്കു വിളിക്കാനോ ? സർക്കാരിനു  തന്തയുണ്ടോ? സർക്കാരിന്  തള്ളയുണ്ടോ .... തള്ളയും തന്തയും ഇല്ലാതെ സർക്കാർ എങ്ങിനെ ഉണ്ടായി? ആ ചോദ്യം ഈയുള്ളവന്റെ  മനസ്സിൽ  തികട്ടി വന്നെങ്കിലും പുറത്തു  പറയാനൊക്കുമോ ? എന്നിട്ട് വേണം ദേശദ്രോഹം എൻറെ  മേൽ ചുമത്തി കയ്യാമം വച്ചു നടത്താൻ! അയ്യട മനമേ.. പൂതി അങ്ങ് മനസ്സിൽ  ഇരിക്കട്ടെ.

"സർക്കാർ  എന്നാ.. ഒണ്ടാക്കി എന്നാ?"  മീശ കുഞ്ഞുമോൻ  മീശ പിരിചോണ്ട്  ചോദിച്ചു.

" ദാണ്ടേ കിടക്കുന്നു...." ചായക്കടയുടെ അകത്തളത്തിൽ നിന്നും പുറത്തേക്ക് വന്ന ഇത്താക്ക് പത്രത്തിൽ വിരൽ  ചൂണ്ടി.

സംഭവം സത്യമാണ്. പത്രത്തിന്റെ തലക്കെട്ട് തഴെക്കിടന്നു മേളിലൊട്ട് പല്ലിളിച്ചു. 'ഒന്നാം തീയതി മുതൽ നാട്ടിൽ  എല്ലാ ചാരായ ഷാപ്പുകളും നിർത്താൻ പോകുന്നു'. ഒപ്പം മുഖ്യ മന്ത്രിയും ചാരായ മന്ത്രിയും വളിച്ച ഒരു ചിരിയും ചിരിച്ചു കൊണ്ട് നിൽക്കുന്ന  ഒരു ചിത്രവും.

"ഒണ്ടാക്കിയത് തന്നെ ..... ഹും.... " ഉള്ളിലെ അരിശം മുഴുവൻ പുറത്തെടുക്കാതെ അൽമാരു ഒരാട്ടാട്ടി. എന്നിട്ട്. "ത്ഫൂ" എന്നൊരു തുപ്പും റോഡിലേക്ക് തുപ്പി.

ഇതുകേട്ട് മുഖം പ്രസന്നമായ ഒരേ ഒരാളെ അവിടെ ഉണ്ടായിരുന്നുള്ളൂ. അത് മറ്റാരുമല്ല.  തൊട്ടടുത്ത പിള്ളച്ചേട്ടന്റെ  കടത്തിണ്ണയിൽ ബഞ്ചിന്റെ മേലെ കാലും കേറ്റിവച്ച് നിന്നിരുന്ന വാറ്റുകാരൻ അവറാൻ. പത്രത്തിലെ വാർത്ത  സത്യമാണെങ്കിൽ തനിക്ക് ഉണ്ടാകാൻ പോകുന്ന കച്ചവട അഭിവൃത്തി ഓർത്ത്   അവറാൻ ഊറി ചിരിച്ചു. പിള്ളേച്ചന്റെ  ചായക്ക് അന്ന് എന്തെന്നില്ലാത്ത ഒരു സ്വാദ്  അവറാനു തോന്നുകയും ചെയ്തു.

"എടാ അവറാനെ ... നിനക്ക് കോളയല്ലോടാ ..." മീശയിൽ നിന്ന് പിടിവിടാതെ മീശകുഞ്ഞുമോൻ  വിളിച്ചു പറഞ്ഞു.

ഇത്രയും കേട്ടപ്പോൾ ആണ് ഈയുള്ളവന് പറയാൻ വന്ന കഥ ഓർമ്മ  വന്നത്. അപ്പൊ ഇതുവരെ പറഞ്ഞത് എന്ത് കുന്തമാ എന്ന് സഹൃദയർ എന്നോട് ചോദിച്ചേക്കല്ലേ . വാറ്റുകാരൻ  അവറാന്റെ   തിരുമോന്ത കണ്ടപ്പോൾ ഇമ്മിണി കാലം മുമ്പ് നടന്ന ഒരു അതിസാഹസമായ സംഭവം  ഓർമ്മ  വന്നു. അത് നിങ്ങളോട്  ഉണർത്തിക്കണം  എന്ന് എനിക്കൊരു വെളിപാടും ഉണ്ടായി.

അതെ അതാണ്‌ ഈ എളിയവൻ പറയാൻ പോകുന്നത്. എല്ലാരും ശ്വാസം അടക്കി പിടിച്ചോണം. അത്ഭുത പരതന്ത്രരായി കണ്ണും തള്ളി കുത്തിയിരുന്നു കേട്ടോണം. കയ്യോ കാലോ വിറക്കുന്നവർ അടുത്തുള്ള വല്ല തൂണിലോ  തുരുമ്പിലൊ  പിടിച്ചോണ്ട് നിന്നോണം. പിന്നെ പറഞ്ഞില്ല കേട്ടില്ല എന്ന് പറഞ്ഞു എൻറെ  നേരെ തുള്ളിക്കൊണ്ട്‌ വന്നെക്കല്ലെ .

ഒന്നൂടെ ഞാൻ ഊന്നി പറഞ്ഞേക്കാം.... കള്ളു കുടിയന്മാരുടെ കഥ ഇഷ്ടം ഇല്ലാത്ത ആശ്രീകരങ്ങൾ ഇവിടെ വച്ച് വായന നിർത്തി അങ്ങ് പോയെക്കണം.

അന്ന് ഇന്നത്തെപ്പോലെ സർക്കാർ ചാരായഷാപ്പോ .. പൊടി കലക്കിയ കള്ളോ, അനമയക്കിയോ... യേശുക്രിസ്തുവോ, ഷക്കീലയൊ, മണവാട്ടിയൊ ഒന്നും കിട്ടാത്തകാലം. മുക്കിനു മുക്കിനു എസ് .ടി.ഡി. ബൂത്തുകൾ പോലെ ബിവറേജസ് കോർപറേഷന്റെ ഷോപ്പുകളൊ, വിദേശ മദ്യഷപ്പുകളൊ ഇല്ല. നാട്ടുകാർക്ക് ഒന്ന് പൂസാകണം എന്നുണ്ടെങ്കിൽ അവറാന്റെ വാറ്റു തന്നെ ശരണം.

അവറാൻ വാറ്റുന്നതും  വിൽക്കുന്നതും നാട്ടിൽ പരസ്യമായ രഹസ്യമാണ്. സത്യത്തിൽ അത് അവറാന് പാരമ്പര്യമായി ചാർത്തി കിട്ടിയതും, ആരും ക്വസ്റ്റ്യൻ  ചെയ്യാൻ പാടില്ലാത്തതും ആകുന്നു. അതുകൊണ്ടല്ലേ പോലീസ് ഏമാന്മാർ ഇടക്കിടെ അവറാനേ  പിടിച്ചുകൊണ്ടു പോയാലും പിറ്റേദിവസം തന്നെ  പുറത്ത് വിടുന്നത് ! (ചില അസൂയക്കാർ അവറാൻ പടി കൊടുക്കുന്നത് കൊണ്ടാണ് എന്ന് പറയുന്നുണ്ടെങ്കിലും).

അവറാൻ വാറ്റുകയോ  വിൽക്കുകയോ  ചെയ്യട്ടെ. ഈയുള്ളവനും , ഈയുള്ളവൻറെ  കൂട്ടുകാർക്കും  പുല്ലാണ്, പുല്ല്. ബൈ ദ  ബൈ, ഈയുള്ളവൻറെ  കൂട്ടുകാർ  എന്ന് പറയുമ്പോൾ അവർ ആരാണെന്ന് കൂടി പറഞ്ഞില്ലേൽ സത്യമായിട്ടും ഗീവറുഗീസ് പുണ്യവാളൻ  മുട്ടൻ  പാമ്പിനെ വിട്ടു ഈയുള്ളവനെ  കടിപ്പികും, സത്യം!  ശരി.. ഇന്നാ പിടിച്ചോ.
  1. പൊണ്ണൻ ചാക്കോ (പേരിനു കാരണം അവൻറെ  തടി തന്നെ... വേറെ ഒന്നുമല്ല)
  2. ബിച്ചൻ  (ബിജു എന്നാ പേര്.. എന്നാൽ ആരാന്നറിയില്ല പഹയനെ പണ്ടേ എല്ലാരും ഇങ്ങനാ വിളിക്കുന്നെ)
  3. മത്തി (മാത്യു എന്നാ പേരെങ്കിലും, നമ്മക്ക്  അറിയാവുന്ന എന്തിൻറെയെങ്കിലും പെരാണേൽ വിളിക്കാൻ ഒരു സുഖം അല്ലെ, യേത്!)
ഈയുള്ളവൻറെ  കൂട്ടുകാർ  ഇനിയും ഉണ്ടെങ്കിലും ഇവിടെ പറഞ്ഞിട്ട് കാര്യം ഇല്ല. അവരാരും ഈ ഭീകര കഥയിൽ വരുന്നില്ല. പൂച്ചക്കു പൊന്നുരുക്കുന്നിടത്ത് എന്ത് കാര്യം?

ഓക്കെ, അവറാൻ വാറ്റുകയോ  വിക്കുകയോ ചെയ്യട്ടെ. നമ്മൾ പിള്ളാർക്ക്  ഇതിലെന്ത് കാര്യം? കാര്യം ഉണ്ട്. അതിപ്രകാരം ആകുന്നു.

അവറാൻ തൻറെ വാറ്റുചാരായം സൂക്ഷിക്കുന്നത് വെളുപ്പും, കറുപ്പും നിറത്തിലുള്ള വലിയ കന്നാസുകളിൽ ആണ്. അത് കണ്ടു പിടിച്ചത് വേറാരുമല്ല, സാക്ഷാൽ പൊണ്ണൻ ചാക്കോ! അവൻറെ  അപ്പൻ അന്തിക്ക് വാറ്റടിക്കാൻ പോകുന്നത് ഒരു ദിവസം ചാക്കോ കണ്ടു. അപ്പൻറെ  പുറകെ അവനും മണ്ടി മണ്ടി നടന്നു. മരുന്നടി ആശാൻറെ  വീടുനു  കുറെ താഴെ, ബ്രോക്കറു മുക്ക് തോടിൻറെ അകത്തു വലിയ പാമ്പിൻ പൊത്തുകൾ  ഉണ്ട്. ആ പൊത്തുകൾക്കുള്ളിൽ ആണ് അവറാൻ പല തരത്തിലുള്ള കന്നാസുകൾ കേറ്റി വക്കുന്നത്. പലതരത്തിൽ എന്ന് പറഞ്ഞാൻ എന്തോന്നാ എന്ന് ചോദിക്കുന്ന മഹാന്മാരുടെ അറിവിലേക്കായി അതും പറഞ്ഞേക്കാം. അവ താഴെ പറയുന്നത് പ്രകാരം ആകുന്നു.
  1. മുന്തിരി ഇട്ടു വാറ്റിയത് .
  2. അട്ടയെ ഇട്ടു വാറ്റിയതു 
  3. അമോണിയ ഇട്ടു വാറ്റിയത് 
  4. ബാറ്ററി ഇട്ടു വാറ്റിയത് 
  5. സാദാ വാറ്റ് 
അടിക്കുന്നവന്റെ കപ്പാസിറ്റി അനുസരിച്ച് യഥേഷ്ടം സാധനം തിരഞ്ഞെടുക്കാം. അടിക്കാർ മരുന്നടി ആശാന്റെ വിടിനടുത്ത് മൂത്രമൊഴിക്കാൻ ഇരിക്കുന്ന പോലെ ഇരുന്നോണം. (അപ്പോൾ അനുവാചകർ ചോദിച്ചേക്കും ഈ മരുന്നടി ആശാൻ ചീത്ത ഒന്നും വിളിക്കില്ലേ എന്ന്. ഇല്ല, കാരണം ഉണ്ട്. ആശാൻ ചത്തു മോരിന്റെ പുളിയും പോയി. അല്ലേൽ ഈ കുടിയൻ മാരായ കുടിയന്മാരെല്ലാം മൂവന്തിക്കും, തോന്നുമ്പോൾ ഒക്കെയും പൊളിഞ്ഞു  വീഴാറായ മരുന്നടി ആശാൻറെ ഓലപ്പുരയുടെ പുറകിൽ  പോയി കുത്തിയിരിക്കുമോ?). ഒരേ ഒരു നിർബന്ധം മാത്രം. അവറാൻ സാധനം എടു ക്കാൻ  തോട്ടിനകത്ത് പോകുന്നതിനു മുമ്പ് ഇതു ബ്രാൻഡ്‌ എന്ന് പറഞ്ഞേക്കണം. അല്ലേൽ  അവറാൻ പുളിച്ച ഒരു നോട്ടവും എന്നിട്ട് ഒരു ഡയലോഗും പറഞ്ഞുകളയും.

"ഹാ കള്ളക്കഴുവേറി .... നക്ക് നേരത്തെ പറഞ്ഞൂടാരുന്നോ ..അവൻറെ  അമ്മെടങ്ങ്‌..."

അത് ഏതു ദൈവം തമ്പുരാൻ അന്നേലും  അവറാൻ അങ്ങ് പറയുമേ .

അങ്ങനെ അപ്പൻ വാറ്റടിക്കാൻ പോകുന്നത് നോക്കി മണ്ടി, മണ്ടി പാത്ത്, പാത്ത് പിന്നാലെ കൂടിയ പൊണ്ണൻ  ചാക്കോ, വാറ്റു കാരാൻ അവറാന്റെ  ഒളിസങ്കേതം കണ്ടു പിടിച്ച സന്തോഷത്തിൽ അറിയാതെ ഒന്ന് ചിരിച്ചുപോയി. കമ്യുണിസ്റ്റു  ചെടിയുടെ കാട്ടിനകത്ത് ഇരുന്നാണ് ചാക്കോ ചിരിച്ചതെങ്കിലും അതീവ ജാഗരൂഗനായിരുന്ന അവറാൻ ചാക്കോയെ കണ്ടു പിടിച്ചു. കണ്ടു പിടിച്ചു എന്നു  മാത്രമല്ല, അവൻറെ ചെവിക്കിട്ട് ഒരു നല്ല കിഴുക്കും വച്ചു കൊടുത്തു. കിഴുക്ക് എന്ന് പറഞ്ഞാല അതാണ്‌ മോനെ കിഴുക്ക്‌ .... ചാക്കോയുടെ കണ്ണിൽ  നിന്ന് പൊന്നീച്ച പറന്നു. നിന്ന നിപ്പിൽ ചാക്കോ അങ്ങ് മുള്ളീം പോയി!!  നിക്കറിനു  പുറത്തേക്ക് വലത്തേ തുടയിലൂടെ ചാക്കോ പേടിച്ചു പെടുത്ത മൂത്രം പുറത്തേക്ക് ചാടി. ചെവിക്കു കിഴുക്കി അവറാൻ ചാക്കോയെ ഒറ്റ തള്ളും  എന്നിട്ട് ഒരലർച്ചയും .

"കള്ള കാഴുവേറിയുടെ  മോനെ... എന്തോ ഒണ്ടാക്കാൻ വന്നിരിക്കുവാടാ ? ഓടിക്കോണം.."

ഇത് കണ്ടു ചാക്കോയുടെ അപ്പനാകുന്ന കള്ളക്കഴു വേറി ... കണ്ണിളിച്ചു  നോക്കി. പിന്നെ കിഴുക്കു കൊണ്ട് പേടിച്ചു പെടുത്ത്‌ വീട്ടിലീക്ക് ഓടിക്കൊണ്ടിരുന്ന ചാക്കോയെ  ചാടി എണീറ്റ് അന്തരീക്ഷത്തിൽ അടിക്കുന്ന മാതിരി കൈവീശി പേടിപ്പിച്ചു. എന്നിട്ട് ഒരു അമറലും.

"എന്തോ കാണാൻ വന്നതാടാ മൈത്താണ്ടി ?? അങ്ങ് വീട്ടീ വരട്ടെ... കാണിച്ചു തരാം..."

ചാക്കോ ഓടിയ വഴിക്ക് വല്ല പുല്ലും കിളിക്കുമോ? അല്ല കിളിക്കുമോ? അഭ്യുദയകാംഷികൾ ഒന്ന് പറഞ്ഞാട്ടെ?

അന്ന് തുടങ്ങിയതാണ്‌ ചാക്കോക്ക് വാറ്റുകാരൻ അവറാൻ എന്ന പന്നനോട് ഉള്ള ദേഷ്യം. ദേഷ്യം എന്നു വച്ചാൽ പെരുവിരലിൽ നിന്നും അതങ്ങോട്ട് ഇരച്ചു കയറും. ചാക്കോ പറഞ്ഞു.

"അവറാൻ കള്ളതിരുമാലി ആണ്... ഒന്നാന്തരം കള്ളതിരുമാലി.."

ചക്കോക്ക് ഒരു പ്രശ്നം വന്നാൽ അത് നമ്മുടെ കൂടി പ്രശ്നം അല്ലേ? അത് പൊതുസമൂഹത്തിൻറെ പ്രശ്നം അല്ലെ? അങ്ങനെ അവറാനേ ഒരു പാഠം പഠിപ്പിക്കാൻ ഞങ്ങൾ നാലുപേരും ചേർന്ന്  ആലോചിച്ചു. ആലോചിക്കുക എന്ന് പറഞ്ഞാൽ  അത് ഒരു ഒന്ന് ഒന്നര ആലോചന ആയിരുന്നു. ആ മീറ്റിങ്ങിനു ഞങ്ങൾ ഒരു സ്ഥലം കണ്ടു പിടിച്ചു. കല്ലട ഇറിഗേഷൻ  പ്രോജക്ട് എന്ന  മഹാസംഭവത്തിൻറെ  പണികഴിഞ്ഞു വരുന്ന അക്വാഡിറ്റിന്റെ  കീഴിൽ, ചക്കിപ്പൂച്ച പെറ്റു കിടന്നതിനടുത്ത്,  പൊന്തക്കാട്ടിനകത്തു വച്ച് (ഇനിയിപ്പോ കല്ലട ഇറിഗെഷൻ  പ്രൊജക്റ്റ് അഥവാ കെ. ഐ. പി. എന്താന്ന് അറിയാത്ത മാന്യന്മാർ വല്ല ഗൂഗിളിലോ, വിക്കിപീടിക തിണ്ണയിലൊ ചെന്ന് അങ്ങ് നോക്കിയെക്കണം, ഈ എളിയവന്  വേറെ പണിയുണ്ട്!!)

ആ മഹാസംഭവം ആയ മീറ്റിംഗ്  വലിയ ഒരു തീരുമാനം എടുത്തു പിരിഞ്ഞു. പലപല അഭിപ്രായങ്ങൾ  വന്നെങ്കിലും അവസാനം എടുത്ത തീരുമാനം കടുത്തത്‌ ആയിരുന്നു. നടപ്പാക്കാൻ പ്രയാസം ഉള്ളതായിരുന്നു. പക്ഷെ ഈ ഇച്ച്ഛാശക്തി എന്നൊരു സാധനം ഉണ്ടല്ലോ... മാത്രമല്ല മലയാളം പഠിപ്പിക്കുന്ന ഗോപിസാറ് പറഞ്ഞിട്ടുള്ളത് എന്താ? 'ഐക്യമത്യം  മഹാബലം...ഒരുമ ഉണ്ടെങ്കിൽ ഉലക്കയുടെ മേലെ വേണേലും കിടക്കാം '

അങ്ങോട്ട്‌ നടപ്പാക്കുക തന്നെ. ഹല്ലാ പിന്നെ...!

പ്ലാനിംഗ്. അതി നിഗൂഡമായ പ്ലാനിംഗ്. അവസാനം മത്തി ഒരു ദിവസം പറഞ്ഞു. ബിച്ചൻ  ഒരു സമയവും പറഞ്ഞു.

വരുന്ന വെള്ളിയാഴ്ച.  നാട്ടപാതിരാ! എല്ലാവരും അവരവരുടെ വീട്ടിൽ നിന്നും കൃത്യം രാത്രി പന്ത്രണ്ടു മണിക്ക് ഇറങ്ങുക. ഇറങ്ങുമ്പോൾ  പ്രത്യേകം ശ്രദ്ധിക്കണം. ഒരു ഉറുമ്പ്‌ പോലും അറിയരുത്. ഒരു തരത്തിലുള്ള ശബ്ദവും പുറപ്പെടുവിക്കരുത് , ജാഗ്രതൈ! എല്ലാവരും നേരെ മരുന്നടി ആശാന്റെ വീടുനു പുറകിൽ  എത്തുക. ഒന്നുകൂടി പറഞ്ഞേക്കാം. സൂക്ഷ്മത.... ജാഗ്രത... പിന്നെ പറഞ്ഞില്ലാ, കേട്ടില്ല എന്ന് പറഞ്ഞേക്കരുത്.

വെള്ളിയാഴ്ച. പന്ത്രണ്ടു മണി. കുറ്റാകുറ്റിരുട്ട് .  ബ്രോക്കർ ജങ്ങ്ഷനിലെങ്ങും നിശബ്ധത. സെന്റ്‌ജൂഡ് പള്ളിയുടെ മേൽക്കൂരയിലെ പ്രാവുകൾ പോലും കുറുകൽ  നിർത്തി . പ്രേതവും, ഭൂതവും ഇറങ്ങുന്ന ദിവസമാ വെള്ളിയാഴ്ച. അതും,  നാട്ടപാതിരാ. പ്രാവുകൾക്ക്  ആയാലും ജീവനിൽ പേടി ഇല്ലേ? ചീവീടുകളുടെ കരച്ചിൽ മാത്രം ബാക്കി. ശവക്കോട്ടയിലെ നിശബ്ദതയിൽ  അങ്ങുമിങ്ങും ഉയർന്നു നിൽകുന്ന കുരിശുകൾക്കിടയിൽ കൂടി എപ്പോൾ വേണമെങ്കിലും പ്രേതങ്ങൾ ഇറങ്ങിവരാം!!

നാല് പേർ, നാല് വീടുകളിൽ നിന്ന് കഠോര, കഠോരമായ ആ രാത്രിയിൽ പുറത്തിറങ്ങി. ഞാൻ പേടിച്ചില്ല. പൊണ്ണൻ  ചാക്കോ പേടിച്ചില്ല. ബിച്ചനും മത്തിയും പേടിച്ചില്ല. ഒന്നാമത്തെ ദൌത്യം കറക്ട്!

പതിനഞ്ചു മിനിട്ടിനുള്ളിൽ എല്ലാവരും മരുന്നുകാരൻ അശാന്റെ  കൂരയ്ക്കു പുറകിൽ  എത്തി. രണ്ടാമത്തെ ദൗത്യവും പഷ്ട്!

ഇനി ആണ് അതിസാഹസികമായ മൂന്നാം ദൌത്യം. അതിന് ഇച്ചിരി ചങ്കൂറ്റം തന്നെ വേണം, സത്യമായിട്ടും. തോട്ടിലേക്ക് ഇറങ്ങണം. നീരൊഴുക്ക്  തോട്ടിൽ കുറവാണ്. എന്നാലും സൂക്ഷിക്കണം. വെള്ളത്തിൽ കൂടി നടക്കുമ്പോൾ ഒച്ച ഉണ്ടാക്കാൻ പാടില്ല. വട്ടാനും, വരാലും, പരൽമീനും, മുഷിയും ഒക്കെ കാലേൽ കേറി കടിക്കുകയോ കൊത്തുകയോ, ഇക്കിളിപ്പെടുത്തുകയോ ചെയ്യും. തോട്ടിലെ പൊത്തുകളിൽ  ഒരുത്തനെയും പേടിയില്ലാതെ വളഞ്ഞു പുളഞ്ഞു നടക്കുന്ന പാമ്പുകൾ ഉണ്ടാകാം. തോടിനു അലങ്കാരമായി ഒരു പണിയും ഇല്ലാതെ തേരാ, പാരാ നടക്കുന്ന പുളവന്മാൻ . അവന്മാർ  കടിച്ചാലും അത്താഴം മുടങ്ങും എന്നാ പ്രമാണം (എന്തായാലും അത്താഴം കഴിച്ചതു കാര്യമായി!). നാലുപേരും പരമാവധി ശബ്ദം ഉണ്ടാക്കാതെ തോട്ടിലേക്ക് ഊർന്നിറങ്ങി . എൻറെ  നിക്കറിന്റെ ചന്തിക്ക് എവിടെയോ ചെളി പറ്റി (സാരമില്ല). ഇനി മെല്ലെ, മെല്ലെ വാറ്റുകാരൻ  അവറാൻ ചാരായം വച്ചിരിക്കുന്ന കന്നാസുകളുടെ അടുത്തേക്ക് കുനിഞ്ഞു, കുനിഞ്ഞു പദയാത്ര. പക്ഷെ മനധൈര്യം കൈവിടരുത്. എന്തെന്നാൽ ഏതു നിമിഷവും കൊത്താൻ റെഡിയായി ഇരിക്കുന്ന മൂർഖൻ പാമ്പുകളുടെ ആവാസ കേന്ദ്രത്തിലേക്ക് ആണ് അടിവച്ച്, അടിവച്ച് നീങ്ങേണ്ടത്!

ബലേഭേഷ്! അതീവ സാഹസം നിറഞ്ഞ മൂന്നാം ദൗത്യവും സക്സസ്. റോക്കറ്റ് വിടുമ്പോൾ ഐ.എസ്.ആർ. ഒ ക്കാർക്ക് ഉണ്ടാകുന്ന ആകാംഷയെക്കാൾ  എൻറെ അഭ്യുദയ കാംഷികൾക്ക് ഉണ്ടാകും എന്ന് എനിക്കറിയാം. അനുവാചകർ ശ്വാസം അടക്കി പിടിച്ചിരുന്നു കൊള്ളണം എന്ന  മുന്നറിയിപ്പ് തന്നുകൊണ്ട് അടുത്ത ദൗത്യത്തിലേക്ക് കടക്കാം.

നാലാമത്തെ ദൌത്യം ആണ് ദൌത്യം! മനധൈര്യം എന്ന  സാധനം കടുപ്പിച്ചു പിടിച്ചു വേണം അത് ചെയ്യാൻ. പാമ്പിൻ പൊത്തുകളിൽ ഒളിപ്പിച്ചു വച്ചിരിക്കുന്ന ഓരോ കന്നാസും പുറത്തെടുക്കണം. ആകാശത്ത് നല്ല നിലാവുണ്ട്. എന്നാലും തോട്ടിനുള്ളിലെ കാടും പടലും, കമ്മ്യൂണിസ്റ്റ് ചെടികൾക്കുമിടയിൽ വെളിച്ചം കഷ്ടിയാണ്‌. പക്ഷെ പൊണ്ണൻ  ചക്കോക്ക് നല്ല തിട്ടമാ. അവൻ ഒന്നൊന്നായി അതീവ സാഹസികമായി കന്നാസുകൾ പുറത്തെടുത്തു! തോട്ടിൽ വെള്ളം കുറഞ്ഞ സ്ഥലത്തേക്ക് ഞങ്ങൾ കന്നാസു എടുത്തു വച്ചു. മൊത്തം നാലു  കന്നാസുകൾ. മത്തി കന്നസിന്റെ അടപ്പ് തുറന്നു. എൻറെ  പുണ്ണ്യാളച്ചാ! എന്തൊരു നാറ്റം... !! ഇതാണോ ഈ തന്തമാര്  അണ്ണാക്കിലേക്ക്  ദിവ്യ ഔഷധം പോലെ വലിച്ചു കേറ്റുന്നത്‌ ??!!

ഓരോരുത്തരുടെ കയ്യിലും ഓരോ കന്നാസ്. എല്ലാവരും ഒരുപോലെ കന്നാസിലെ  അമൃത് പകുതിയോളം തോട്ടിലെ വെള്ളത്തിൽ ഒഴിച്ചു കളഞ്ഞു! എന്നിട്ട് കന്നാസ്  നേരെ നിറുത്തി.  നാലുപേരും അവരവരുടെ നിക്കറിന്റെ ബട്ടണ്‍ അഴിച്ചു.

നിക്കറിന്റെ ബട്ടണ്‍ അഴിക്കുന്നത്  എന്തിനാണെന്നയിരിക്കും നിങ്ങളുടെ ചോദ്യം. ദാണ്ടേ, തോക്കിൽ കേറി വെടിവെക്കല്ലേ .... സമാധാനപ്പെട്, പറഞ്ഞു തരാം. അതാണ് അഞ്ചാമത്തെ ദൌത്യം! ദൈവം തമ്പുരാൻ ബ്രോക്കറു മുക്കിലെ എല്ലാ ആമ്പിള്ളർക്കും നിക്കറിനകത്ത് കിടക്കുന്ന ഈ സാധനം തന്നിരിക്കുന്നത് എന്തിനാ? പെടുക്കാൻ തോന്നുമ്പോൾ  പറമ്പിലോട്ടു ചാടി ഇറങ്ങി ഞെളിഞ്ഞു നിന്ന് ഒരു കൈകൊണ്ടു സപ്പോർട്ട് ഒക്കെ കൊടുത്ത് അങ്ങ്  മൂത്രിക്കാൻ! അല്ല പിന്നെ!

ശരി. അഞ്ചാമത്തെ ദൌത്യം കിറുകൃത്യമായി നാലുപേരും അവരവർക്ക്  തന്നിരിക്കുന്ന കന്നാസിനകത്തേക്ക് മൂത്രം ഒഴിക്കണം! ഒരു തുള്ളി പുറത്തേക്ക് പോകാൻ പാടില്ല. മുൻപ് പ്ലാൻ ചെയ്ത പ്രകാരം വൈകുന്നേരം മുതൽ പെടുത്തു കളയാതെ സ്റ്റോക്ക് ചെയ്ത്  പിടിച്ചു നിർത്തിയിരുന്ന മൂത്രം നാല് കന്നാസുകളിലേക്ക് പ്രവഹിക്കാൻ തുടങ്ങി. വലിയ ഒരു മഴപെയ്തു ഭാരം ഒഴിഞ്ഞപോലെ ഈയുള്ളവന്  തോന്നിയതിൽ അത്ഭുതപ്പെടാനു ണ്ടോ? അങ്ങനെ അഞ്ചാമത്തെ ദൗത്യവും സക്സസ്!!

"അവൻറെ  ഒരു കള്ളക്കഴുവേറി വിളി.... ഇന്നാ ... ഇനി എല്ലാവനും പെടുമൂത്രം കുടിച്ചാ മതി... കള്ളിന്റൂടെ .."  ചാക്കോ ഒച്ച അടക്കി ദേഷ്യം തീർത്തു . ആ പറഞ്ഞത് ന്യായം!

ഇനി ഒന്നുമില്ല. ഇത്രയം പെട്ടന്ന് മൂർഖൻ പാമ്പിന്റെ കടിയേക്കാതെ കന്നാസ് തിരികെ വച്ചു രക്ഷപെടുക! ഒരു കുഞ്ഞിനും സംശയം വരരുത്. എല്ലാം പെട്ടെന്നായിരുന്നു. കന്നാസു തിരികെ വച്ചതും, ചളുക്കോ, പിളുക്കൊ, ചളുക്കൊ, പിളുക്കൊ എന്ന്  വെള്ളത്തിൽ ചവിട്ടി ഒച്ചയുണ്ടാക്കി മത്തി നടക്കാൻ തുടങ്ങി.

"സബ്ദം ഒൻഡാക്കതെഡാ പുല്ലേ.."

അഞ്ചു മിനിട്ടിനകം ഞങ്ങൾ റോഡിൽ കേറി... എന്നിട്ട് എന്ത് സംഭവിച്ചു? എന്ത് സംഭവിക്കാൻ.. അവനവന്റെ വീടുകളിലേക്ക് വച്ചങ്ങു പിടിച്ചു!

പിറ്റേ ദിവസം ബ്രോക്കറു മുക്കിനെ കുടിയന്മാർ എല്ലാം കുടിച്ചത് ഞങ്ങളുടെ മൂത്രം ലയിച്ച ചാരായം ആയിരുന്നു. മൂത്രച്ചാരായം !

മാന്യമഹാ ജനങ്ങൾ ഒരു കാര്യം ഓർത്തോണം. ഞാനീകാര്യം വേണമെന്ന് വച്ചു പറഞ്ഞതല്ല. ഈ പത്രത്തിലെ കൊച്ചുവെളുപ്പൻ കാലത്ത് കണ്ട വാർത്തയാണ് എന്നെ ക്കൊണ്ട് ഈ പാതകം പറയിപ്പിച്ചത്.  വർഷങ്ങളോളം ഞങ്ങൾ നാലുപേർക്കല്ലതെ ഈ ഭൂമി മലയാളത്തിൽ  ഒരുത്തനും അറിയാത്ത  പരമ രഹസ്യം!! അല്ലാതെ മനപ്പൂർവ്വം  ഒന്നുമല്ല.

അല്ല ഇനിയും ഇതുകേട്ട് അത്രക്കങ്ങ്‌  സോക്കെടാന്നേൽ...  കൊണ്ട് കേസുകോട്... അല്ല പിന്നെ!!

ഇത്താക്ക് പത്രം നിവർത്തി , ഭൂതക്കണ്ണാടി വച്ച് പത്രം വായിക്കാൻ തുടങ്ങി....

"കേരളത്തിൽ സമ്പൂർണ്ണ ... മദ്യ നിരോധനം.....മദ്യ വിമുക്ത കേരളം സ്വപ്നം എന്ന് മുഖ്യമന്തി...."

ഇത് കേട്ടിട്ട് അൽമാരു  ഒരു ചോദ്യം ചോദിച്ചു ... അതൊരു ചോദ്യം തന്നെ ആയിരുന്നു താനും...

"അല്ല ഇത്താക്കേ .... ഇപ്പൊ ഇതവനാ ഈ മുഖ്യമന്തി?  ഇതിയാൻ കമ്യൂണിസ്റ്റൊ അതോ കാണ്‍ഗ്രസ്സൊ? "

Wednesday, August 13, 2014

Devil's Visit


Have you ever been visited by the Devil?

Funny question, isn’t it? But Devil visited me, that also in Facebook and he had chat with me as well! Now, how is it?

It was a Sunday night. Temperature and humidity is in peak at outside. Unlike Fridays, Devils are visiting us any day, at any time!

That day, I reached room very tired from the arena of work. I Switched on my computer and while going through ‘Likes’ and ‘comments’, I got a red square friend request in Facebook. As usual, before accepting, I peeped into the details of that Friend. Even though he is a stranger, his childish photo looks charming and innocent.  After checking his profile and friends list, I was much satisfied, because most of his friends are my parish members at Mumbai.

Without any further hesitation, I accepted his request.

Few minutes passed. A ping of Facebook Messenger on my mobile deviate my attention.  It is him, my new Friend. I stared on mobile and I got a surprise message from him “who are you?”

What happened to him? Did he send that friend request without checking my profile? Strange. Then I replied “You send the request and asking me?” I just smiled and typed one more lines to him “OK… I reveal,  am brother of Abraham, your Church Secretary”

“Oh… you are uncle or Jackson Abraham” he expressed his curiosity “Yes of course..”  I replied. Then I passed through a speedy question and answer session.

“Are you staying in Dubai?” (he asked)
“Yes of course”

“Where is your family?”
“In India… I sent them back”

“So you are alone in Dubai”
“Yes Roshan” (no doubt, that is his name)

Then he sent me some symbols of smile, laugh and curiosity. But my curiosity has been vanished swiftly from his next question?

“What you are wearing now?”
“What you mean?”

“What you are wearing?” It kept me silent for minutes. Yes, it’s not a spelling mistake, he asked it twice. Why he is asking such a question? His intention is …………..?? Then I asked him another question.

“Wear???  What you want to wear??”
“Nothing !!” (fast reply)

Hmm. Now my doubt is clear. I got his intention. 17 years old plus two student is trying to take me to another world which I vehemently hate. Along with the ticking of my heart, blood circulations in my veins are amplified.

In my room, in this loneliness, I badly felt the presence of Devil in the form of a teenager. Its looks like the Temptation from Satan in desert? *

“What is your hobby?” (his message pinged again)
“Music” (My reply was only partial) Then I asked him another question
“What about you?”
“I like to have fun with men !”

Fun? First time in my life, yes, first time of course the word  f u n brought some kind of deprecation in my mind.

“What kind of fun?” (Sure, he will feel I am a fool who cannot understand the meaning of fun)
“Any type of FUN!”

Now the fun is in capital letter. I can feel that my face muscles are shrinking and heart is boosting the circulation of blood.

Really I felt bad and want to desert my chatting session with a Devil, but I asked.

“My friend, do you know the age difference between you and me?” Then I stared on laptop screen for his response. Silence…. Few minute silence. I asked again.

“Do you have any brother or sister? And what is the age of your father?” Well, now he responded.

“Sorry… I am just kidding !!”  

“Roshan, you have to reply to my question first OK?”
“Yes, I have elder brother ….. I am just joking, you taken it serious !”

He is not answered me properly and thinking it is my mistake to misunderstood a genuine person! The angle of conversation is turning around! And he typed some more words.

“Sorry…. I am just kidding.. don’t take it  serious…. getting sleep.. bye” I got angry and annoyed to myself but controlled. Now I don’t know how to respond him, but I replied.

“My son, if you ask this question to your elder brother or father and later telling them ‘I am just kidding’, what should be their response?”

Utter silence. No reply. Again I typed.

“You have some serious problem my friend. You are just in +1 and somebody manipulated your mind totally. Do you know, you are in the hands of Devil? If you continue, you would be in a serious trouble, not later … very soon”

Silence….. No response at all.

“Please change your mind. Talk your problem with your parents or somebody responsible in your home. You need counseling…. otherwise Devil will defeat and manipulate you totally”

Again silence…. no response. But still he is active in Facebook. I don’t know what he is feeling now. May be shouting in mind, or blaming himself for the moment he started chatting with me.
I checked his profile once more. He is only 17 years. Lot of photos he posted in his Facebook.  Sitting with parents, standing with elder sister, participating at school programme, but I didn’t find any photos of his elder brother!

I closed my eyes few minutes. I need some water.

When water passing from throat to stomach, my heart is vibrating with pathetic shock. It is really Devil?

In few seconds, I gone back to the ages I passed, from childhood to adolescence. I never got such a shocking session with anybody. Never ever a person asked such nasty things in my entire life!

What happened to our youth? Lack of education? Money? Facilities? Food? No, nothing.  They are not deficit any such thing.  Parents are eager to materialize most of their ambition and dreaming big up to the sky about the future of their child. Who is manipulating our youth? Parents? Society? Friends? Verdict of courts? Genetic or hormonal stuff? Where they de-railing and collapsing?

How he dare to ask such things to a person directly, just after few clicks of friendship? Strange!

Chatting window is not ticking.  Silence, but he is still active.  Most of his friends in Facebook are my friend as well.  My mind s vibrating with anger.  I cannot accept any Lesbian, Gay-Bisexual, and Transgender (LGBT) Theory.  It is vulgar to the mind and taboo to the society.  It is against the law of nature and the law of creation.

How to save Roshan from the hands of Devil?  This is the question arose in my mind that moment.  Whether I have to inform this to his father or our parish priest?  His teachers or relatives?  Yes, all are active in Facebook.

We are discussing lot about the impact of social media and networks which spoiling our society.  The reckless usage of facilities damaging the family rhythm as well.  Plenty of Sermon of the Mount**, but no action, reaction or execution.  Lot of useful energies is wasting in front of computer and an addicted generation is growing in front of us. Bookshops and libraries are closing one by one and smart phones and tablet business is in rush.  We heard ‘an apple a day will keep the doctor away’.  But now, our generation is learning Apple (iPhone) and Blackberry will keep our relations away.  Kitkat, Jellybean, ice-cream Sandwich, Gingerbread, Froyo (Andorid Operating Systems); all edible stuffs are in our finger tips to control us.

One question haunting me now.  How to release Roshan from the hands of Devil? How and when? May be this rescue operation is like climbing a mountain and I don’t know whether I will succeed or not.  But sure, something is better than nothing.

Without any hesitation I blocked Roshan in Facbebook.

Naturally, I am blessed with Goddess of sleep at night.  But that Sunday, in my bed, She is reluctant to come and embrace me.

-----------------------------------------------------------------------------------------------

Note:
This is a true story.  Only names have been changed. Thanks to my friends who expressed curiosity after watching my status in FB.

* The Temptation of Christ: After 40 day-night fasting, Satan appeared in front of Jesus and tempted him.  Jesus refused each temptation and later Satan departed and angles come to nourish Jesus (New Testament-Gospel of Mathew, Mark & Luke)

** Sermon of the Mount:  Moral teaching of Jesus referred in Mathew Ch. 5,6 & 7

Tuesday, July 22, 2014

സ്വർഗ്ഗത്തിൽ നിന്നു വന്ന കാ‍ന്താരി

സീൻ ഒന്ന് 
ആൻ  ഫ്രാങ്കിന്റെ  'ദി  ഡയറി  ഓഫ് യങ്ങ് ഗേൾ' എന്ന പ്രശസ്ത ബുക്കിൽ, ഭയത്തിന്റെയും, വെറുപ്പിന്റെയും, അസഹിഷ്ണുതയുടെയും നടുക്ക് ഒളിവിൽ താമസിക്കുമ്പോൾ ആനിനെ ചിരിപ്പിക്കാൻ വേണ്ടി മി. വാൻ ഡാൻ പറയുന്ന  ഒരു തമാശ ഉണ്ട്.

ഒരു കൊച്ചു കുട്ടി തൻറെ അമ്മയോട് ചോദിക്കുന്നു താൻ എങ്ങനെയാണ്  ഉണ്ടായത്  എന്ന്. അമ്മ പറയും, നിന്നെ ദൈവം ഞങ്ങൾക്ക് തന്നതാണ് എന്ന്.  അപ്പോൾ അമ്മയും അപ്പനും ഉണ്ടായതോ? അതും ദൈവം ദാനം തന്നതാണ് എന്ന് മറുപടി കിട്ടും. അപ്പോൾ വല്ല്യപ്പനും വല്യമ്മയും ഉണ്ടായതോ? അതിനും ഇതേ മറുപടി കിട്ടും. ഇത് കേട്ടിട്ട് കുട്ടി തൻറെ കിടക്കയിൽ പോയി ഇരുന്ന് ആലോചിക്കും. എന്നിട്ട് സ്വന്തമായി പറയും "അപ്പോൾ ഈ കുടുംബത്തിൽ ആരും ശാരീരികമായി ബന്ധപ്പെടൽ ഒന്നും ഇല്ലേ??!!"

പതിനാലുവയസ്സായ ആൻ അതു തൻറെ ഡയറി 'കിറ്റി' യോട് പറയുമ്പോൾ വായനക്കാരൻ അറിയാതെ ചിരിക്കുന്നതോടൊപ്പം  ചിന്തിച്ചും പോകും.

കുട്ടികളോട്  ഇതേ ഉത്തരം പറയുന്നുവർ ആണ് നമ്മളും. അതിനു പല കാരണങ്ങൾ കാണും. കുട്ടികൾ അതറിയാൻ പാകമായില്ലെന്നും, പ്രായമാകുമ്പോൾ തന്നെ മനസ്സിലാക്കിക്കോളും എന്നുമുള്ള ചിന്ത ആകാം. എങ്കിലും മുട്ടയിൽ നിന്ന് വിരിയുന്നതിനു മുമ്പേ ഇത്തരം 'വിളച്ചിൽ' പറയുന്ന  കുട്ടികൾ ഇന്നും നമ്മുടെ മുന്നിൽ തുള്ളിക്കളിച്ചു നടക്കുന്നു.

ഒരിക്കൽ എൻറെ കുട്ടിയും ഇതുപോലൊന്ന് അവളുടെ അമ്മയോട് ചോദിച്ചു. "അമ്മേ ഞാൻ എങ്ങിനാ ഉണ്ടായത്" അതിന് അമ്മ തൻറെ അമ്മ തന്നോട് പണ്ട് പറഞ്ഞ, തലമുറകൾ തലമുറകൾ കൈമാറിയ ആ ഉത്തരം തന്നെ പറഞ്ഞു.

"ഞങ്ങൾ ദൈവത്തോട്   പ്രാർഥിച്ചപ്പോൾ  ദൈവം മോളെ തന്നതാ.."

"ആണോ?.... "

""സത്യം..."

ഈ ദൈവം ആളു കൊള്ളാലോ എന്ന് കുഞ്ഞിമനസ്സ് ചിലപ്പോൾ പറഞ്ഞിട്ടുണ്ടാകും. അങ്ങനെ അവൾ ചിന്തിച്ചെങ്കിൽ "കൊച്ചു കുട്ടികൾ കുറ്റം ചെയ്‌താൽ .. കോലുമുട്ടായി ഡായ് ..ഡായ്" എന്ന് ഇന്നച്ചൻ  തൂവൽസ്പർശം  എന്ന സിനിമയിൽ പറഞ്ഞപോലെ പറയണ്ടിയും വരും...

ചോദ്യം ചോദിച്ചു. ഉത്തരവും കൊടുത്തു.  വർഷം  കഴിഞ്ഞു. എന്നാൽ അത് വേറൊരു വലിയ തമാശക്ക് വഴി ഒരുക്കും എന്ന് ഞാനോ അവളുടെ അമ്മയോ ഒരിക്കലും ചിന്തിച്ചില്ല.

സീൻ രണ്ട് 
നമ്മുടെ സ്കൂളിലെ സി.ബി.എസ്.ഇ  സിലബസ്സിന്റെ കഷ്ടപ്പാട് പിള്ളേരെ പഠിപ്പിക്കുന്ന അമ്മമാർക്ക് നന്നായി അറിയാം. ആഴ്ചയിലും മാസത്തിലും മാറി, മാറി ക്ലാസ് ടെസ്റ്റ്‌, ആ ടെസ്റ്റ്‌.. ഈ ടെസ്റ്റ്‌, എന്നുവേണ്ട  രാവിലെ അന്യഗ്രഹത്തിലേക്ക് പോകുംപോലെ  'തോളത്തു ഘനം തൂങ്ങും .. തണ്ടും പേറി, വണ്ടിക്കാളകളെ പ്പോലെ ' (ആരും അറിയണ്ട.. പണ്ട് സ്കൂളിൽ പോകാനെന്ന മട്ടിൽ മാങ്ങയും തേങ്ങയും ഒക്കെ പറിച്ചു നടന്നപ്പോൾ പാഠപുസ്തകത്തിൽ നിന്ന് എവിടുന്നോ പഠിച്ചതാ!!) നടന്നു നീങ്ങുന്ന 'ന്യൂ ജനറേഷൻ ഇഗ്ലീഷ് മീഡിയം'  സ്കൂളിലെ കുട്ടികളെ കാണുമ്പോൾ നെഞ്ചത്ത് കേറി ആരോ പൊങ്കാല ഇട്ട മാതിരി പഴയ തലമുറ ഒന്ന് നിന്ന് പോകും.

പിന്നെ വൈകുന്നേരം തിരികെ വന്നാലോ? ദൈവമേ.. ഈ കൊണ്ടുപോകുന്ന ബുക്കിനകത്തെല്ലാം ഹോം വർക്കൂം എഴുതി കൊടുത്തിങ്ങു വിടും! ഈ സ്കൂൾസാറന്മാർക്ക്‌  ഇതേ ഉള്ളോ പണി? അതും ഈ സാറമ്മാരുടെ  അപ്പന്മാർക്കു പോലും ചെയ്യാൻ പറ്റാത്ത അത്ര ഹോംവർക്ക്!! (തന്തക്കു വിളിക്കുവാന്നു ദയവായി തെറ്റിധരിക്കരുതേ... ആവേശം മൂത്ത് അങ്ങ് പറഞ്ഞു പോയതാ..). അല്ലേലും ഈ വധ്യാന്മാർക്ക് പണ്ടുതൊട്ടേ ഉള്ള ശീലമാ  എളുപ്പമുള്ളതു ക്ലാസിൽ കാണിച്ചിട്ട് പ്രയാസമുള്ളത് ഹോംവർക്ക് ആയി കൊടുത്തു വിടുന്നത്. ഒന്നും ഒന്നും രണ്ട് എന്ന് ക്ലാസിൽ എഴുതി കാണിച്ചിട്ട് ഗുണനവും, ഹരണവും ഒക്കെ വീട്ടിൽ വച്ചു ചെയ്യാൻ കൊടുത്തുവിടുക! സ്കൂളിൻറെ 'നിലവാരവും' സാറന്മാരുടെ 'നിലവാരവും' അനുസരിച്ചു  ഇതിൻറെ തോത് ഏറിയും കുറഞ്ഞും ഇരിക്കും എന്നുമാത്രം. ഇനി അഥവാ നമ്മൾ എങ്ങാനം ചോദിച്ചുപോയാൽ "ചുമ്മാതല്ല... കാശുവങ്ങിയിട്ടല്ലേ " എന്നങ്ങാനം പറഞ്ഞുപോയാലോ ?

കഴിഞ്ഞ ദിവസം ഹോംവർക്ക് ഒക്കെ ചെയ്ത് വയലിൽ കിളക്കാൻ പോയിട്ട് വന്നു ഇരിക്കുന്ന പോലെ ഇരുന്നുകൊണ്ട് എഴുവയസ്സായ കൊച്ച് ഒരു ചോദ്യം തള്ളയോട് ചോദിച്ചു.

"അമ്മേ .... എന്നെ ദൈവം തന്നതാണ് എന്നല്ലേ അമ്മ ഇന്നാൾ  പറഞ്ഞെ?"

'അതേ ...." അമ്മ മറുപടി പറഞ്ഞു.

"അപ്പോൾ ഞാൻ ജനിക്കുന്നതിനു മുമ്പ് എവിടെ ആയിരുന്നു? ദൈവത്തിൻറെ അടുത്തായിരുന്നോ ?"

"ഹും.... എന്താ "

"ദൈവത്തിൻറെ അടുത്തെന്ന് വച്ചാൽ എവിടാ അമ്മേ? സ്വർഗത്തിലോ?"

"അതെ... കൊച്ചുപിള്ളാർ പാവങ്ങൾ അല്ലെ... അപ്പോൾ അവർ തീർച്ചയായും സ്വർഗ്ഗത്തിൽ തന്നെ ദൈവത്തിൻറെ അടുത്തായിരിക്കും..." കൊച്ചിന്റെ  താടിക്ക്  സ്നേഹപുരസ്കരം  ഒന്ന് തലോടി അമ്മ മറുപടി പറഞ്ഞു. എന്നിട്ട് മനസ്സിൽ പറഞ്ഞു 'പണ്ട് പറഞ്ഞത് പെണ്ണ് ഇതുവരെ മറന്നിട്ടില്ല'

"അപ്പോ അമ്മേ... എന്നാ ദൈവം എന്നെ സമ്മാനമായി തന്നെ"

"നിൻറെ പപ്പയുടേയും അമ്മയുടെയും കല്യാണം കഴിഞ്ഞിട്ട്.."

"ഹും.... അപ്പോൾ എനിക്ക് ഒരു കാര്യം മനസ്സിലായി...? അതും പറഞ്ഞു അവൾ മുഖം കറുപ്പിച്ചു. മുഖം കറുപ്പിക്കുക  മാത്രമല്ല കെറുവിച്ച് മാറിയിരുന്നു.

ഒരു നിമിഷത്തെ നിശബ്ധത. അമ്മ അവളുടെ മുഖത്തേക്ക് നോക്കിയിരുന്നു.

"എന്താണെടീ നിനക്ക് മനസ്സിലായെ?"

"ഹും.. ഞാൻ അവിടെ സ്വർഗ്ഗത്തിൽ ദൈവത്തിൻറെ അടുത്ത് മനസ്സമാധാനത്തോടെ കഴിയുകയായിരുന്നു..... ഒരു പ്രശ്നവും ഇല്ലാതെ...."

അവൾ ഒന്ന് നിർത്തി. "നിങ്ങൾ പപ്പയും അമ്മയും കൂടി ചേർന്നാ ഈ പ്രശ്നം മൊത്തം ഉണ്ടാക്കിയത്.......അവിടെ മനസ്സമാധാനത്തോടെ കഴിഞ്ഞിരുന്ന എന്നെ രണ്ടുപേരും കൂടി ഇങ്ങോട്ട് കൊണ്ടുവന്നു......എന്നിട്ട് ഈ ഹോംവർക്ക് ഒക്കെ തലയിൽ  ഇട്ട് എന്നെക്കൊണ്ട് ചെയ്യിക്കുവാ..."

കറുത്തിരുണ്ട ആ മുഖത്തിൽ നിന്നും ദേഷ്യം വിട്ടകലുന്നില്ല. അമ്മ മകളെ ഒന്ന് നോക്കി.... അവൾക്കു ചിരി വന്നു..

"ചിരിച്ചോ..... ചിരിച്ചോ.... ഇപ്പൊ സമാധാനമായല്ലോ.....ദൈവത്തിൻറെ  അടുത്ത് സന്തോഷത്തോടെ കഴിഞ്ഞിരുന്ന എന്നെ ഇവിടെ രണ്ടുപേരും ചേർന്ന് കൊണ്ടുവന്നു ബുന്ധിമുട്ടിക്കുംപോൾ സമാധാനമായല്ലോ .....ഹും...."

എന്നിട്ട് തലയിൽ  ഒരു കൈ വച്ചുകൊണ്ട് പറഞ്ഞു.   " ഹോ... അവിടെ എങ്ങാനം നിന്നാൽ മതിയായിരുന്നു..ഇവിടെ വന്നു എൻറെ എല്ലാ പ്രശ്നങ്ങളും തുടങ്ങി "

അവളുടെ അമ്മക്ക് ചിരി അടക്കാനായില്ല. അവൾ അടുക്കളയിലേക്ക് പോയി ചിരിക്കാൻ തുടങ്ങി. മകൾ കെറുവിച്ചുതന്നെ കട്ടിലിൽ ഇരിക്കുവാണ്

അൽപനേരം കഴിഞ്ഞു. അമ്മയുടെ ചിരി ഒരുവിധത്തിൽ നിയന്ത്രണമായി. ഒരു കലൊച്ച കേട്ടാണ് അവൾ തിരിഞ്ഞു നോക്കിയത്. മകൾ.... മുഖം കറുത്ത് തന്നെ. എന്നിട്ട് പറഞ്ഞു.

"അമ്മേ ...ഞാൻ ഇപ്പോളാ വേറൊരു കാര്യം ആലോചിച്ചേ.."

"എന്താടീ.."

"അല്ല.. ഞാൻ ഇനിയിപ്പോൾ അവിടെ സ്വർഗ്ഗത്തിൽ ആയിരുന്നേലും ചില പ്രശങ്ങൾ ഉണ്ടായേനെ..."

"എന്ത് പ്രശ്നം...."

"ഞാൻ സ്വർഗ്ഗത്തിൽ ആണെന്നല്ലേ പറഞ്ഞത്?.... അവിടെ ദൈവത്തിൻറെ അടുത്ത്???"

"അതേ "

"ഈ ദൈവം ഒക്കെ ആരാമാക്കൾ??  എന്നെ അവിടെ അവരെല്ലാം കൂടി എന്നെ  പിടിച്ച് വല്ല സണ്ടേസ്കൂളിനും വിട്ടിരുന്നേലോ... പിന്നെ അതിൻറെ ഹോംവർക്ക് !!??"

ഇതും പറഞ്ഞു അവൾ ഓടിവന്നു അമ്മയെ കെട്ടിപ്പിടിച്ചു. അമ്മയാകട്ടെ അടുത്ത ചിരിയുടെ പടക്കത്തിന് തിരികൊളുത്തുകയായിരുന്നു.

------------------------------------------------------------------------------------------------------------------------
കടപ്പാട്: എൻറെ പഴഞ്ചൻ തോഷിബാ ലാപ്ടോപ്പിന്.
ഗുണപാഠം: കുട്ടികൾ പലപ്പോഴും നമ്മുടെ ഗുരുക്കന്മാരായി മാറും. അവരിൽ നിന്നും ദിവസവും നാം ഓരോന്നും പഠിക്കുകയും ചെയ്യും.

Monday, June 23, 2014

ലിഫ്റ്റിലെ ബ്രിഡ

ലിഫ്റ്റിലെ ബ്രിഡ
ജോയ് ഡാനിയേൽ 
-------------------

അവളൊരു കൊച്ചു സുന്ദരിയാണ്. കറുപ്പിനാൽ അതിരുകൾ കോറിയ കണ്ണുകളും ഇടതൂർന്ന മുടിയും അറബിയാത്ത് പെർഫ്യൂമിന്റെ ഊദ് ഗന്ധവുമുള്ള പെൺകൊച്ച്.

ആദ്യമായി കണ്ടത്  വെള്ളിയാഴ്ച ലിഫ്റ്റിൽ വച്ച്. കൃത്യമായി പറഞ്ഞാൽ മെയ് മുപ്പതാം തീയതി തലാൽ സൂപ്പർമാർക്കറ്റീൽ നിന്നും സാധനങ്ങൾ വാങ്ങി വരുമ്പോൾ ബേസ്മെന്റിൽ നിന്ന് ഗ്രൗണ്ട് ഫ്ലോറിലേക്ക് വന്നുനിന്ന ലിഫ്റ്റിൽ അവളുടെ മാത്രം ഗന്ധം നിറഞ്ഞിരുന്നു. കയ്യിൽ ട്യൂഷൻ കഴിഞ്ഞു വരുന്നതിൻറെയാകാം കുറെ ബുക്കുകൾ. ചാര ടീഷർട്ടും കറുത്ത ലെഗ്ഗിങ്ങ്സും വേഷം. വലിയ കണ്ണുകളിൽ കടലാഴങ്ങൾ കടമെടുത്ത കൗതുകത്തിന്റെ തിരകൾ. അവളുടെ നോട്ടത്തിൽ കുരുത്തുവന്നത് കൗതുകമാണോ ഭീതിയാണോ എന്ന് തെല്ല് സംശയം തോന്നാതിരുന്നില്ല. എനിക്ക് എത്തേണ്ടത് അഞ്ചാമത്തെ ഫ്ലോറിൽ. ലിഫ്റിന്റെ ബേസ്മെന്റ് മുതൽ പന്ത്രണ്ടാം നിലവരെയുള്ള ബട്ടണുകളിൽ നോക്കിയപ്പോൾ പന്ത്രണ്ടാമത്തെ നിലയിലേക്ക് ചുവന്ന കണ്ണുകൾപോലെ തിളക്കം. ഒരു കുസൃതി തോന്നി. അഞ്ചാം നിലയിലേക്കുള്ള ബട്ടൺ അമർത്തുവാൻ ആഞ്ഞ വിരലുകൾ ഞാൻ പിൻവലിച്ചു. പെൺകുട്ടി എൻറെ അംഗവിക്ഷേപങ്ങൾ സാകൂതം വീക്ഷിക്കുന്നുണ്ട്. അലസമെങ്കിലും പെണ്ണിൻറെ കണ്ണുകൾ കാകദൃഷിയാണ്. അഗോചരമായവ പോലും ഒപ്പിയെടുക്കുന്ന ക്ലോസ്‌ഡ്‌ സർക്യൂട്ട് ടെലിവിഷൻ.   

പന്ത്രണ്ടാമത്തെ നിലയിലേക്ക് മാത്രം ആജ്ഞ ലഭിച്ച ലിഫ്റ്റ്‌ ഉയരുമ്പോൾ അവൾ തലകുനിച്ചു. എങ്കിലും ഒളികണ്ണ് എന്നിൽ നിഴലിടുന്നുണ്ട്. തൻറെ ഫ്ലോറിൽ പുതിയ താമസക്കാരോ..? അവൾക്കുണ്ടായേക്കാവുന്ന സംശയം സ്വാഭാവികം. തറയ്ക്കും റൂഫിനും മദ്ധ്യേ ത്രിശങ്കു സ്വർഗ്ഗത്തിൽ ലിഫ്റ്റിലെ ഊഞ്ഞാൽ കയറ്റത്തിൽ 'ഹായ്, ഹലോ' പറയുവാൻ ആഗ്രഹിച്ചെങ്കിലും വാക്കുകൾക്ക്  സദാചാരത്തിന്റെ കോർക്കിട്ട് അടച്ചപോലെ. പക്ഷേ, കണ്ണുകൾക്ക് ധാർമികതയുടെ മൂടുപടമില്ല. നിശബ്ദതയിൽ നിന്നും വാചാലതയിലേക്കും ശൂന്യതയിൽ നിന്നും നിറവിലേക്കും പ്രവഹിക്കുന്ന ലോലമായ ആശയവിനിമയമാകുന്നല്ലോ കാഴ്ച്ചകൾ.

പന്ത്രണ്ടാം നില, ലിഫ്റ്റിലെ മണിനാദം കേട്ടപ്പോൾ ഞാൻ ശപിച്ചു.  ലിഫ്റ്റിനു മുന്നിലെ കാത്തുനിൽപ്പാണ് ഏറ്റവും വെറുക്കപ്പെടുന്ന നിമിഷങ്ങളിൽ ഒന്ന്. ജീവിതത്തിൽ അർത്ഥവും സ്വപ്‌നങ്ങളും സൃഷ്ടിപരതയും ഇല്ലാത്ത നിർജ്ജീവ നിമിഷങ്ങളാണ് ഇത്തരം കാത്തുനിൽപ്പുകൾ. ബിസ്ക്കറ്റ് കൂടിനുള്ളിലെന്നപോലെ അതിൽ കയറി വരുന്നവരെ മുഴുവൻ ശപിച്ചു ഭസ്മമാക്കാൻ പോന്ന മുനികോപം തിളയ്ക്കാറുണ്ട്. എന്നാലിപ്പോൾ ഉള്ളിൽ ശപിച്ചത് അവളെ അതിവേഗം പന്ത്രണ്ടാം നിലയിൽ എത്തിച്ചതിനാണ്.

ലക്ഷ്യമേതും ഇല്ലാത്തൊരു നിസ്വനെപ്പോലെ ലിഫ്റ്റിന്റെ വാതിലിനടുത്ത് ഒതുങ്ങി നിന്നപ്പോൾ ചപലമിഴിയാൾ എന്നെ ഗൗനിക്കാത്തപോലെ പന്ത്രണ്ടാം ഫ്ലോറിന്റെ ഇടനാഴിയിലേക്കിറങ്ങി.  നടന്ന് വലത്തോട്ടു തിരിയും മുമ്പ്, കൗതുകത്തിന്റെ മർമ്മരത്തോടെ അവളൊന്ന് തിരിഞ്ഞു നോക്കി. 

തിരികെ ഫ്ലാറ്റിലെത്തി കിടക്കയിൽ ഞാൻ വായിച്ചു തീരാറായ ബുക്കെടുത്തു. പൗലോ കൊയ്‌ലോയുടെ 'ബ്രിഡ'. കാട്ടിലും നാട്ടിലും മാഗസിൻറെയും  വിക്കിയുടെ കൂടെയും  ചന്ദ്രപാരമ്പര്യത്തിന്റെ  നിഗൂഡതകൾ പഠിക്കാൻ പുറപ്പെട്ട ഇരുപത്തിയൊന്നുകാരി.  അൽപം മുമ്പ് ലിഫ്റ്റിൽ കണ്ട മുഖം ഓർമ്മവന്നു. ലിഫ്റ്റിലെ ബ്രിഡ; അവൾക്ക് ഞാൻ നാമകരണപ്പെരുന്നാൾ നടത്തി. 

ലിഫ്റ്റിലെ ബ്രിഡ... ഓർത്തോർത്തു ചിരി പൊട്ടി. വിടരുന്ന റോസാപ്പൂവിന്റെ സ്പർശനദർശന സുഖം പോലെ മനസ്സിലെവിടെയോ വാദ്യമേളങ്ങളുടെ ഘോഷയാത്ര കടന്നുപോയി.


ജൂണ്‍ രണ്ട്, പ്രഭാതം

ഇന്ന്  ഞായറാഴ്ചയാണ്. കമ്പനിവണ്ടി വരുന്നതും കാത്ത് അൽ ബയാൻ ടവറിന്റെ പുറത്തുള്ള മതിലിൽ ചാരി നിൽക്കുകയാണ് ഞാൻ. കയ്യിലിരിക്കുന്ന പുതിയ ബുക്കിൽ കണ്ണുകൾ പാദസേവ ചെയ്യുന്നു.  കമ്പനി വണ്ടി ഉടനെത്തും. പെട്ടെന്ന് മൂക്കിലേക്ക്  മുമ്പൊരിക്കൽ അനുഭവിച്ച അറബിയാത്ത് ഊദിന്റെ ഗന്ധം. തല പൊക്കിനോക്കുമ്പോൾ അവളാണ്; ലിഫ്റ്റിലെ ബ്രിഡ!.  പെണ്ണ് എതിർ വശത്തുള്ള മതിലിൽ ചാരിനിൽക്കുന്നു. എൻറെ നോട്ടത്തിൻറെ നിബിഡത ബുക്കും റോഡും എന്നത് ബുക്കും അവളുമായി പരിണമിച്ചു. അവളിലും അതേ ചാരദൃഷ്ടി നുരയുന്നുണ്ട്. കാഴ്ച്ചയുടെ പലിശപോലെ ഒരു ചെറുചിരി എൻറെ ഉള്ളിൽനിന്നും അതിക്രമിച്ചു പുറത്തുചാടിയപ്പോൾ അവൾ മുഖം പൊടുന്നനെ വെട്ടിതിരിച്ചു. പാപപങ്കിലമായ കാഴ്ച്ചയിൽ നിന്നും ഓടിയകലുന്ന മാൻപേടപോലെയെന്ന്  കരുതിയെങ്കിലും ഉടനടി ചമ്മട്ടിയടിപോലൊരു നോട്ടത്തിൽ ഞാൻ ചൂളി. കാമദേവനെ കവലച്ചട്ടമ്പി കണക്കെ കരുതുന്ന ദൃഷ്ടി. ബിരുദങ്ങളും ജോലിയുടെ ഗർവ്വും എല്ലാം പെണ്ണിൻറെ രോഷനോട്ടത്തിന്  മുന്നിൽ മരുഭൂമിയിൽ ആഞ്ഞടിക്കുന്ന തീക്കാറ്റിന് സമം.

വണ്ടി വന്നു. കയറുന്നതിനു മുമ്പ് അവളെ നോക്കണമെന്നുണ്ടായിരുന്നു. എന്നാൽ ഉള്ളിലെ ഉഷ്‌ണം ശക്തമായി വിലക്കി. ഞാൻ മന്ദനെപൊലെ സീറ്റിലേക്കമർന്നിരുന്നപ്പോൾ ജുമൈറ ഗോൾഫ് എസ്റ്റേറ്റ് ലക്ഷ്യമാക്കി ഖിസൈസിലെ ഗ്രാൻഡ് ഹോട്ടൽ കടന്ന് വണ്ടി പാഞ്ഞു.


ജൂണ്‍ മൂന്ന്, പ്രഭാതം

അതേ മതിൽ ചാരി ഞാനും അവൾ എതിർവശത്തും. നദിയുടെ  കരകൾക്കിടയിലൂടെ ഗതിയറിയാതെ ഒഴുകുന്ന ജലം കണക്കെ പുരുഷാരം പോവുകയും വരികയും ചെയ്യുന്നുണ്ട്. ഞാൻ അവളെ നേരെ നോക്കുന്നില്ല, അവൾ എന്നെയും. എന്നാലോ ഞാൻ ഒളികണ്ണിട്ടു നോക്കുന്നു, അവൾ എന്നെയും. ഞാൻ ബുക്കുവായിക്കുന്ന പോലെ അഭിനയിച്ചു നിൽക്കുന്നു. അവളോ, കോളേജു വണ്ടിയ്ക്കായ് ആകാംഷയുടെ പല്ലക്കിൽ ചാരികിടക്കുന്നു.  വിവിധ ധ്രുവങ്ങളിൽ ദിശകളിൽ മരുവുന്ന മനസ്സുകൾ. എന്നാലോ ഒരേ നാണയത്തിന്റെ വശങ്ങളും. എൻറെ വണ്ടിയും അവളുടെ വണ്ടിയും മുന്നിലും പിന്നിലുമായി വന്നു. കൗതുകവും ആകാംഷയും രണ്ട് വാഹനത്തിൽ കയറി രണ്ടുവഴികളിലൂടെ പിരിയുകയും ചെയ്‌തു.  

അഭിനയം; അരുമറിയില്ലെന്ന് കരുതുന്ന അതിവിനയം.


ജൂണ്‍ എട്ട്, പ്രഭാതം

ഇന്ന് അഞ്ച് മിനിട്ട് താമസിച്ചാണ് എത്തിയത്. രാവിലെ ജോലിക്കുപോകാൻ പതിവിലും കവിഞ്ഞ മടി. രണ്ടു മൂന്നു ദിവസമായി ലിഫ്റ്റിലെ ബ്രിഡയെ കാണുന്നില്ല.  കാഴ്ച്ച മയങ്ങുമ്പോൾ ചിന്ത ഉറങ്ങുന്നതിനാൽ അവളെ പ്രഭാതത്തിൽ ഓർത്തതുമില്ല.  എന്നാൽ ബുക്കിൽ നിന്നും കണ്ണുപറിക്കാതെ വാഹനം കാത്തുനിന്ന നേരത്ത് മൂക്കിനുമുന്നിൽ പിന്നെയും ആ ഗന്ധം നടനമാടി. അവൾ! 'കണ്ടിട്ട് ഒത്തിരി നാൾ ആയല്ലോ കുട്ടി..?' ചോദിച്ചാലോ?  വേണ്ട, തമ്മിൽ ഒരിക്കലും സംസാരിച്ചിട്ടില്ല. മാത്രവുമല്ല എന്നോടവൾക്ക് ദേഷ്യമാണ്. കഴിഞ്ഞ ദിവസം കാർമേഘം അതിക്രമിച്ചു കയറിയ ആകാശത്തെ ആ മുഖം കാണിച്ചുതന്നിരുന്നു.  

പക്ഷേ, വിശ്രമം ഇല്ലാത്ത നാലുകണ്ണുകൾ......   

ഇടയിലൂടെ ആൾക്കാർ വീണ്ടും പുഴപോലെയൊഴുകി. വണ്ടിവന്നു, ഞാൻ കയറി. ഇടതുവശത്തെ ജാലകത്തിനരികെ ഇരുന്ന് പുറത്തേക്ക് നോക്കി.  രണ്ടു കണ്ണുകൾ എന്നിൽത്തന്നെ നിലയുറപ്പിച്ചിരിക്കുകയാണ്. നാല് കണ്ണുകൾ ആഴക്കടലിലെ നീലിമയിൽ വലയിൽക്കുരുങ്ങിയ ചെറുമീനുകളായി. ഇഷ്ടവും അനിഷ്ടവും നഷ്ടവും ഉരിയാടാതെ വണ്ടി മുന്നോട്ടു നീങ്ങി. കണ്ണുകളുടെ കുരുക്കഴിഞ്ഞു.  പക്ഷേ, ആ മുഖം താലത്തിൽ കാഴ്ചവച്ച പാവനമായൊരു കണിയായി കൂടെപ്പോന്നു. 


ജൂണ്‍ മുപ്പത്, പ്രഭാതം

ഒരുമാസമാകുന്നു. മൗനം ഭാഷയായ നാളുകൾ. കണ്ണുകൾ തൂലിക,  നാസിക അനുഭവം, കാതുകൾ അറിവ്.  ചിരിക്കാത്ത മുഖം.   

ലിഫ്റ്റിലെ ബ്രിഡ, നീയെന്നെ പരീക്ഷിക്കുകയാണോ? എന്താണ് നിൻറെ ഉള്ളിൽ? സ്നേഹമോ, ക്രോധമോ? ചാപല്യമോ? ഒന്നുമേ വെളിവാകുന്നില്ലല്ലോ. ഏതോ മലമുകളിൽ മൂടൽ മഞ്ഞിനിടെ പെട്ടുപോയപോലെ ഉത്തരമില്ലാതെ ഞാൻ. 

ഓ, മതി. ഇതിവിടെ നിർത്താം. അർത്ഥമില്ലാത്ത ചിന്തകൾ, അംഗവിഹീനങ്ങളായ വികാരങ്ങൾ. ഒന്നും വേണ്ട. ഇനിമുതൽ ഈ നേരത്ത് വണ്ടി കാത്തു നിൽക്കാൻ വരില്ല.  അഞ്ചു മിനിട്ട് നേരത്തെ വരാൻ പറഞ്ഞാൽ ഡ്രൈവർ വന്നോളും. ലിഫ്റ്റിലെ ബ്രിഡ, ഇനി നീയെന്നെ കാത്തുനിൽപ്പിന്റെ ഈ ലോകത്ത് കാണില്ല. ക്ഷമിച്ചാലും, ക്രുദ്ധമായ നോട്ടവും കണ്ണുകളിലെ കാളിമയും എനിക്കാവശ്യമില്ല.   


ജൂലായ്  മൂന്ന്, പ്രഭാതം

മൂന്നു ദിവസമായി അവളെ കണ്ടിട്ട്. സന്തോഷം, കറുത്തമുഖം കാണണ്ടല്ലോ. 

സത്യമായും സന്തോഷം ആയോ? ഉള്ളിലിരുന്ന് ഒരു ചീവീട് വിങ്ങിച്ചിലയ്ക്കുന്നു. ഇല്ല, അതല്ലേ നേര്?. കിട്ടാത്തത് നഷ്ടപെടുമ്പോൾ കിട്ടിയത് നഷ്ടപ്പെടുന്നതിനെക്കാൾ വേദന ഉണ്ടാകാം. വേണ്ട, മറന്നേക്കാം. മരുഭൂമിയിൽ സമിശ്രവികാരങ്ങൾ അനാവശ്യമാകുന്നു.  പ്രവാസിക്ക്  ലക്ഷ്യവും വികാരവും വിചാരവും  ജോലി, ധനം, സംഘർഷം എന്നിവ മാത്രം.

ലിഫ്റ്റിലെ സുന്ദരി...,  നിന്നെ ഞാൻ തൽക്കാലം മറക്കട്ടെ. തൽക്കാലമല്ല, എന്നെത്തേക്കും. കാഴ്ചയുടെ വ്യാപ്തി മങ്ങുമ്പോൾ ലോലവ്യഥകൾ മരുഭൂമിയിലെ ഡ്യൂൺ സാൻഡിൽ കുഴിമാന്തി കുഴിച്ചുമൂടാം.  


ജൂലായ് നാല്, സായാഹ്നം

ലുലു ഹൈപ്പർ മാർക്കറ്റിൽ ഷോപ്പിംഗ് കഴിഞ്ഞ് ദുബായ് എയർപോർട്ട് ഫ്രീസോണ്‍ മെട്രോ സ്റ്റേഷനിൽ നിന്നും മുന്നൂറു മീറ്റർ നടന്ന് അൽ ബയാനിന്റെ ബേസ്മെന്റിൽ ഞാനെത്തി. അവതാരം പോലെ ലിഫ്റ്റ്‌ വന്നു നിന്നു. ആരും ഇല്ല, ഞാൻ അകത്തു നൂണ്ടു. ലിഫ്റ്റ്‌ ഗ്രൗണ്ട് ഫ്ലോറിൽ ചെന്നുനിന്നു. ലോഹമുറിയിലെ ഭിത്തിയിൽ ഹെയർ സ്റ്റൈൽ നോക്കി നിൽക്കവേ, ഗ്രൗണ്ട് ഫ്ലോറിൽ നിന്നും അതേ ഗന്ധം അകത്തേക്ക് കയറി. ലിഫ്റ്റിലെ ബ്രിഡ!  ആകസ്മികതയുടെ ബാക്കിയെന്നവണ്ണം ഇന്നും ലിഫ്റ്റിൽ ഞങ്ങൾ രണ്ടുപേർ. 

വഴിയാത്രക്കാരനെപ്പോലെ ഞാൻ ആ മുഖത്തേക്ക് നോക്കി. കത്തിക്കിടക്കുന്ന എൻറെ അഞ്ചാം നിലയിലേക്കുള്ള ചുവന്ന വെളിച്ചം നോക്കി അവൾ പന്ത്രണ്ടാം നിലയിലേക്കുള്ള ബട്ടണ്‍ ഞെക്കി.  മൂന്നു കഴിഞ്ഞ് നാലാം നിലയിലേക്ക് ലിഫ്റ്റ്‌ ഉയരുമ്പോൾ അവൾ അഞ്ചാം നമ്പർ ബട്ടണ്‍ അമർത്തി ഓഫാക്കിയിട്ട് പുഞ്ചിരിച്ചു. അഞ്ചിലേക്കുള്ള  ബട്ടണ്‍ അണഞ്ഞു. ലിഫ്റ്റ്‌ നേരെ പന്ത്രണ്ടിലേക്ക്.

അതിശയത്തിൻറെ മാറാലകെട്ടി നിന്ന എന്നെ അവൾ ആദ്യമായി അരുമയോടെ നോക്കി. കാർമേഘം മാറി മാനം തെളിഞ്ഞപ്പോൾ ഞങ്ങൾ പന്ത്രണ്ടാം നിലയിൽ എത്തിയിരുന്നു. അവൾ ഒന്നും മിണ്ടിയില്ല, ഞാനും. നിശബ്ദതയാണ് എന്നും കൊഴുത്ത സന്ദേശങ്ങൾ കൈമാറുന്നത്. 

ലിഫ്റ്റിന്റെ വാതിൽ തുറന്നപ്പോൾ എൻറെ മിഴിമുള്ളുകൾ അവളിൽ കുരുങ്ങിക്കിടക്കുകയായിരുന്നു. പുറത്തേക്ക് ഇറങ്ങുന്നതിനു മുമ്പ് അവൾ പെട്ടെന്ന് പുഞ്ചിരിയുടെ മുല്ലമൊട്ടുകൾ വിതറി ബാഗിൽ നിന്നും രവീന്ദർ സിങ്ങിന്റെ ബുക്കെടുത്ത് എനിക്കുനേരെ നീട്ടി. പിന്നെ മുൻജന്മത്തിൽ കാത്തുവച്ചൊരു സ്വകാര്യം പോലെ പറഞ്ഞു. "എത്ര ദിവസമായി ഞാനിത് കൊണ്ടുനടക്കുന്നു.....!?".  എൻറെ കാതുകൾ അത് കേട്ടോ, ഇല്ലയോ?.  പുഞ്ചിരിക്കും വാക്കുകൾക്കുമിടയിൽ അവളിറങ്ങി, ലിഫ്റ്റ് എന്ന മതിൽ താനേ അടഞ്ഞു. 

കൈയിൽ അവൾ തന്ന ബുക്കുമായി അഞ്ചാം നിലയിലേക്കുള്ള  പ്രയാണത്തിൽ ആരൊക്കെയോ കയറി, എവിടെയൊക്കെയോ നിന്നു. ഞാനൊന്നുമറിഞ്ഞില്ല. ലിഫ്റ്റിൽനിന്ന് പുറത്തിറങ്ങുമ്പോൾ ആ ബുക്കിന്റെ ടൈറ്റിലിൽ അവളിൽ ബാക്കിയായ പുഞ്ചിരിനിലാവ് തിളങ്ങി. ഞാനത് വായിച്ചു; 'Write Me a Love Story'!

എന്റെയുള്ളിലെ ചീവീടപ്പോൾ വീണ്ടും ചിലച്ചു; 'കള്ളീ! പെരുങ്കള്ളീ!'

Saturday, June 21, 2014

Book Review: The Rozabal Line


Ashwin Sanghi is a good writer. Since he got great historical background, most of his works are related to history or the conspiracies. Few months back, I read his Chanakya’s Chant with a thrilling mood. It was a fusion of past and present, but same subject of ‘Rajneeti’.

So when I take his first work ‘The Rozbal Line’ which he initially published in the pseudonym of Shawn Haigins by Lulu Press, US, I just remember my school days in 1988.  I got a controversial book ‘Jesus Liven in India’  by Holger Kersten which given me impetus to read this book.



Before reading of every book, naturally we will pamper the front and back cover pages and back will be filled with praises about the book. When I read the back, most of them are comparing Ashwin Sanghi with Dan Brown, the author of Da Vinci Code because of the style and narration of ‘The Rozbal Line’. It had been given much enthusiasm to begin my reading and the first Chapter itself provided me an onset on the plot.

The story begins in the Rozabal Tomb in Kashmir which contained  the body of a person named Yuz Asaf. As per locals, this Tomb existed from AD 112 onwards! Then the writer telling us a controversial plot of Jesus Christ’s visit to India, his marriage with Mary Magdalene and their child and descendants. What a great start! What a great plot ! After all, the interesting stuff is it is anti- Catholic and its belief !!

But after reading first chapter, I felt some confusion and the same has been increased in most of the remaining chapters. Different places, different time (BC & AD-twisting of past and present), hundreds of characters etc. Characters are appearing from different parts of the world (India, Britain, USA, Korea, PoK Kashmir, Pakistan, Afghanistan, Thailand, Israel, Saudi, Jerusalem, Burma, Vatican, Japan, Spain, Turkey, Tajikistan, Greece, Paraguay, Siberia, Philippines, Zimbave, Tibet, Judea, Egypt, France, Italy, Switzerland, Russia, North Korea, China, Malaysia, Iraq, Indonesia, Iran, Guatemala, Australia etc.). So the reader will get a clear confusion about the plot and sometimes slip from the actual thread of the story.

American priest Vincent Sinclair’s parents are died in an accident. He is passing through some kind of vision. He is see the life of Jesus, his Crucifixion, his escape after Crucifixion and some conspiracy for this escape from death to life and the fabricated story of his resurrection in third day!  As priest, he is getting total confusion and along with his aunt Martha, he is trying to search the real fact about his vision. It prompts him to travel different parts of the world especially, Goa (India) to find some valuable scripts at the tomb of St Francis Xavier.

The entire plot is telling one fact; hide the ‘truth’ about Jesus Christ’s visit to India and make terrorism on the basis of this plot. The plot inside the plot is an atom bomb attack in Megiddo, Israel (Like Hiroshima-Nagasaki,Japan).

Like the confusion of BC & AD, different places, hundreds of characters, different time, and different flight schedules; you can see different conspiracies are working in this story. Crux Decussata Permuta, Vatican, Opus Dei (of Da Vinci Code-Dan Brown), Illuminati (of Deception Point-Dan Brown), Al Qaeda of Osama Bin Laden, Laksher-e-Toiba, Lashkar-e-Talatshar etc.

In the middle of book, sometimes I thought why I have to complete this book so fast because the all thrilling effects are leaking from the story through unwanted inputs of history, time and places. Writer utterly makes readers topsy-turvy.

Writer is referring lot of books, theories, religions (Hinduism, Christianity, Islam, Zoroastrianism, Judaism etc.) and sometimes it feels readers so cloudy and unaffordable. I bet even though you got a ample memory, it is a tough task to remember the characters, places, incidents and periods of this book. May be writer want to make more perfection. But I believe readers are not much worried about perfection for a thriller or fiction. The purpose of reading a historical survey or thriller is entirely different.

The epitome of this book is – Don’t compare Ashwin Sanghi with Dan Brown. Both have diffident writing styles and with different range. Dan Brown is Dan Brown and Ashwin Sanghi is Ashwin Sanghi.

If you crazy to read about the ‘interesting plot’ of Jesus Christ’s traveling to Kashmir, his troubles after Crucifixion, then you can pick this book and start your reading. If you are more interest to read a thriller, then turn your mind and go for any book of Dan Brown. The hard work of Ashwin Sanghi to gather the information, period, time, places from different sources is really appreciated. His comparison between different religions especially the Trinity in Hinduism (Male: Brahma-Vishnu-Maheswara and Female: Lakshmi-Saraswati-Kali) and Christianity (Father-Son-Holy Ghost) is interesting to theological students.

Writer finally says that all religions are good and all going to same one direction. ‘There is something good to be found in all faiths.  The problem has never been belief but the deliberate interpretation and misuse of it’

Before cease, I want to write one more line. May be still my brain is not matured to afford the plot of The Rozabal Line or it is still indigestible to my mind.
------------------------------------------------------------------------------------------------------------------------------
Book: The Rozabal Line (Paper Back)
Author: AshwinSanghi
Publisher: The Westland Ltd.
Price: Rs. 250.00 

Monday, June 9, 2014

Book Review : In Course of True Love…. I am left with nothing!

Upon receipt of Sanjeev Ranjan’s debut book from Amazon, my spouse asked ‘what is the real meaning of this title?’. Her question is quite natural, because ladies are constantly interested in true love either from her husband, parents, sibling or boyfriend. I modestly replied her “I can’t tell until I read the book”

Aarush, a boy from a middle class family at Siwan (Bihar) got 90.8 % in his 10th board exam. In the beginning, onboard the bus from Bokaro to Siwan (his return trip after study); Arush’s memories has been going back to school days.  Arush feel that his mother not loving him much because every time she degrades him and still after exam result, she says the percentage is ‘less than we hoped’. After exam he is going to Chinmaya Vidyalaya, Bokaro and the entire plot is occur in his plus two days.

Book is staring at the end point, means the entire story is mere a flashback.

After joining Chinmaya Vidyalaya,  Aarush meet Aachankya, the most beautiful girl in his class (may be in school as well). Even though Aarush is handsome and brilliant student, he is very shy and reluctant to meet and talk with girls. His style has attracted Aachankya and she is trying to woo him. Finally, Aarush fall in love with her and their love getting strong and hard-day at school and night over phone.

Then, most of the story is happening over mobile and telephone conversation.  This makes reader little bit suffocation sometime. Some faces like parents of both lovers, their kith and kin etc. are coming and going in-between but not have any major role in the plot.

Their love affair grows at school and hostel.  Aachankya’s  hide and seek play with parents to contact her lover over phone, going to café, chatting and expressing ‘I love you’, missing in college holidays, usual contentions in between etc. making strong relation between the two.

But one day, things will change; drastically change and it bring the reader to stick with the pages of the book until the end.

The story ends at the same point it start ‘ …… I am left with nothing !’.

You can read this book like a short story.  Writer is only depicting the love of a boy and girl in their college days and later the pain of broken love. The major negative I felt is writer is concentrating the love of Aarush and Aachankya but not other stuffs. Some chapters are simply mobile conversations and the feelings of both lovers.

If you are going for a travel, I suggest this book to read on your journey. Just readings for time pass or like watching a movie or love scene in a movie.

It may be interesting to youth, because I believe most of the incidents depicting in this book are part of writer’s life itself. The attraction of this book is the modest style of writing. Writer is expressing his feelings in a simple manner without any linguistic acrobatics. Unlike other love stories; there is no villain here, villain and hero are both lovers.

Now after conclusion of my reading, I can tell my spouse the epitome of this book with a slight change in its title itself - In Course of True Reading…. I am left with nothing!

As a debut book of a growing writer, Sanjeev Ranjan’s attempt not disappointing his readers.