"ദേ പേസ്റ്റ് തീർന്നു"
വെള്ളിയാഴ്ച രാവിലെ കിടക്കയിൽ ചുരുണ്ടുകൂടി കിടക്കുന്ന എന്നോട് സഹധർമ്മിണിയാണ്.
"ഉം"
ഞാൻ അലസതയുടെ ഒരു മൂളൽ അങ്ങ് വച്ചുകൊടുത്തു.
"പേസ്റ്റില്ലാതെ എങ്ങിനെ പല്ലുതേക്കും ?"
അതൊരു ചോദ്യമാണ്. വലിയ ചോദ്യം. കേവലം ഉമിക്കരികൊണ്ട് പല്ലുതേച്ചു വളർന്നവനാണീ കെ.കെ.ജോസഫ് എന്ന് പറയാൻ തോന്നി. എന്നാൽ അപ്പോൾ ചങ്ങമ്പുഴ വിലക്കി "പാടില്ല.. പാടില്ല.. നമ്മെ നമ്മൾ......"
"അമ്മേ എനിക്ക് പല്ലുതേക്കണം"
പുന്നാര മകൾ പുതപ്പിനടിയിൽനിന്നും വെള്ളപ്പൊക്കത്തിൽ തല പൊന്തിച്ച് പൊങ്ങിവരുന്ന തവളയെപ്പോലെ ഉയിർത്തെഴുന്നേറ്റു വന്നു. ഞാൻ അവളെ ഒന്ന് നോക്കി. ഇന്നലെ പഠിക്കാൻ പറഞ്ഞതിൻറെ കണക്ക് തീർക്കുകയാണവൾ. അമ്പടീ! ഒരു വലിയ പല്ലുതേപ്പുകാരി... ഇതെനിക്കിട്ടു പണിതരാൻ തന്നെയാണ് !!
"എടീ, നന്നായി ഒന്ന് അമർത്തി നോക്ക് .. താഴേന്നു മേളിലോട്ടു .... ഒരുനേരത്തേക്കുള്ളത് അതിലുണ്ടാകും .."
സത്യം, കോട്ടയ്ക്കൽ ആര്യവൈദ്യശാലയും തിരുമ്മുകേന്ദ്രവും ഒക്കെ മനസ്സിൽ ധ്യാനിച്ച് ഒരു പെടയങ്ങ് പെടച്ചു.
അതിനവൾ, ഞാനെന്ന ഭർത്താവിനെ നോക്കിയ നോട്ടം ഉണ്ടല്ലോ..... അഞ്ഞൂറിൻറെയും ആയിരത്തിന്റേയും നോട്ട് നിരോധിച്ച പ്രധാനമന്ത്രിയെ നാട്ടുകാർ നോക്കിയാ നോട്ടം ?ഏതാണ്ട് അതുപോലെയായിരുന്നു.
പട്ടിയുടെ വാൽ ഏതു കുഴലിൽ ഇട്ടാലാ നേരെയാകുന്നത് എന്നമട്ടിൽ ഒരു നിപ്പവൾ അങ്ങ് നിന്നു. അപ്പോൾ ആണ് ഇന്ന് കടപ്പെട്ട ദിവസമാണല്ലോ എന്നോർമ്മവന്നത് (നാട്ടിൽ ഞായറാഴ്ച ആണ് അച്ചായന്മാർക്ക് കടപ്പെട്ട ദിവസം എങ്കിലും ചില സാങ്കേതിക കാരണങ്ങളാൽ ഇവിടെ പെർഷ്യേക്കാർക്ക് അത് വെള്ളിയാഴ്ച ആകുന്നു!). എന്നാൽ ഇനിയൊരു ബൈബിൾ വാക്കങ്ങുരചെയ്യാം..
"എടീ അന്വേഷിപ്പീൻ കണ്ടെത്തും എന്നല്ലേ പ്രമാണം.... അതിനാൽ ഞെക്കുവീൻ പേസ്റ്റ് കണ്ടെത്തപ്പെടും "
"നാല് ദിവസമായി ഞെക്കിക്കൊണ്ടിരിക്കുവാ.... ഇനി എന്നെക്കൊണ്ടാവില്ല. ആ പേസ്റ്റിന്റെ ആത്മാവിനുപോലും നിത്യശാന്തി കിട്ടില്ല"
ഞാൻ ആലോചിക്കും മുമ്പ് മറുപടി വന്നു. അല്ലേലുംതറുതല പറയാൻ ഈ പെണ്ണുങ്ങൾക്ക് നല്ല വിരുതു തന്നെയാ. പണ്ട് പള്ളിയിൽ വച്ച് നാട്ടുകാരുടെ മുമ്പാകെ ഈ സാധനത്തിന്റെ കൈ എൻറെ കയ്യിൽ പിടിച്ചേപ്പിച്ചോണ്ട് പള്ളീലച്ചൻ യെക്ഷിയുടെ തലയിൽ ചുണ്ണാമ്പാണി അടിച്ചുകേറ്റിയ പോലെ ഒരു എഗ്രിമെൻറ് ചെയ്യിച്ചിട്ടുണ്ട് "നീ കഴിച്ചില്ലെങ്കിലും ഇവളെ കഴിപ്പിക്കണം... നീ ഉടുത്തില്ലെങ്കിലും ഇവളെ ഉടുപ്പിക്കണം..." വേദപുസ്തകത്തിലെ വാക്കുകൾ തന്നെ എന്നെ തിരിഞ്ഞുകൊത്തുകയാണ്. സത്യം പറഞ്ഞാൽ കല്യാണത്തിന്റെ അവസാന ചടങ്ങായ ഈ 'ചെയ്തു'ണ്ടല്ലോ അതുകാരണമാണ് എന്നെപ്പോലെ പലഭർത്താക്കന്മാരും മിണ്ടാതെയങ്ങ് ഇരിക്കുന്നത്. ഇതിനുപകരം മനസമ്മതം ചോദിക്കുന്ന സമയത്തുവല്ലോം ഇങ്ങനെ ചോദിച്ചിരുന്നെങ്കിൽ കാണാമായിരുന്നു പൂരം??!!
"അമ്മേ എനിക്ക് പല്ലു തേക്കണം"
മകൾ ചിണുങ്ങി. അല്ലേലും ഈ വീട്ടിൽ സ്ത്രീ മേധാവിത്തം ആണല്ലോ. അമ്മയും മോളും പെണ്ണ്. ഞാൻ ഒരേയൊരു ആൺതരി. ഈ രണ്ടുപെണ്ണുങ്ങളോട് മല്ലിട്ടു മല്ലിട്ട് എൻറെ ജീവിതം കോഞ്ഞാട്ടയായിടും എന്ന് പലപ്പോളും തോന്നിയിട്ടുള്ളതാണ്. ഇപ്പോൾ അത് സത്യം ആണെന്നുതോന്നി.
"ഒന്നെണീറ്റെ ... കിടന്നുറങ്ങിയത് മതി... ഇങ്ങനേം ഒരു ഉറക്കമൊണ്ടോ..!!"
അമ്പടി കേമീ .. അഞ്ചുമിനിറ്റ് മുമ്പുവരെ എന്നോട് പറ്റിച്ചേർന്ന് കിടന്നുറങ്ങിയാളാ ഈ പറയുന്നെ! കൊള്ളാലോ വനമാല!
"ചെല്ല് ... ചെന്ന് വേഗം പേസ്റ്റ് വാങ്ങിക്കൊണ്ടുവാ... വെള്ളിയാഴ്ച്ചയാ... കട വേഗം അടക്കും.. പറഞ്ഞേക്കാം"
അതൊരു വാർണിംഗാണല്ലോ. ഞാൻ കണ്ണുതിരുമ്മി എണീറ്റു.
"അച്‌ഛാ .. എനിക്കൊരു സ്നിക്കർ കൂടി.." പുന്നാര മോൾ സ്നേഹം നടിച്ചു. അവളുടെ പല്ലുതേക്കാനുള്ള ആക്രാന്തം ഇതിനായിരുന്നോ? അതെങ്ങനാ മത്തകുത്തിയാൽ കുമ്പളം മുളക്കുമോ? ഞാൻ ശ്രീമതിയെ ആപാദചൂഡം ഒന്ന് നോക്കി.
ആരെയൊക്കെയോ പ്രാകികൊണ്ട് പേഴ്‌സും പോക്കറ്റിൽ തിരുകി പുറത്തേക്കിറങ്ങവേ പിന്നിൽ നിന്നും ഒരു ശബ്ദം.
"എന്തായാലും പുറത്തേക്കു പോകുവല്ലേ... മന്നാ ഹോട്ടലിൽ നിന്നും ബ്രെക്ഫാസ്റ്റിനുള്ള ദോശസെറ്റുകൂടി വാങ്ങിയെര് ... പിന്നെ ഒരു ബ്രെഡും പഴവും.."
'പഴം !!' ഞാൻ പിറുപിറുത്തു.
നിസ്സഹായാവസ്ഥ എന്നൊന്ന് ഈ ലോകത്തിൽ ഉണ്ടെങ്കിൽ. അതിതാണ്.... ഇതാണ്.... ഇതുതന്നെയാണ്.
"ബൈബിൾ വാക്കുകളെ ബഹുമാനമില്ലാത്ത കൺട്രി ഫെല്ലോസ്" കണ്ണുതിരുമ്മി തലാൽ സൂപ്പർമാർക്കറ്റിലേക്ക് നടക്കുമ്പോൾ ഞാൻ എന്നോടുതന്നെ പറഞ്ഞു.
വെള്ളിയാഴ്ച രാവിലെ കിടക്കയിൽ ചുരുണ്ടുകൂടി കിടക്കുന്ന എന്നോട് സഹധർമ്മിണിയാണ്.
"ഉം"
ഞാൻ അലസതയുടെ ഒരു മൂളൽ അങ്ങ് വച്ചുകൊടുത്തു.
"പേസ്റ്റില്ലാതെ എങ്ങിനെ പല്ലുതേക്കും ?"
അതൊരു ചോദ്യമാണ്. വലിയ ചോദ്യം. കേവലം ഉമിക്കരികൊണ്ട് പല്ലുതേച്ചു വളർന്നവനാണീ കെ.കെ.ജോസഫ് എന്ന് പറയാൻ തോന്നി. എന്നാൽ അപ്പോൾ ചങ്ങമ്പുഴ വിലക്കി "പാടില്ല.. പാടില്ല.. നമ്മെ നമ്മൾ......"
"അമ്മേ എനിക്ക് പല്ലുതേക്കണം"
പുന്നാര മകൾ പുതപ്പിനടിയിൽനിന്നും വെള്ളപ്പൊക്കത്തിൽ തല പൊന്തിച്ച് പൊങ്ങിവരുന്ന തവളയെപ്പോലെ ഉയിർത്തെഴുന്നേറ്റു വന്നു. ഞാൻ അവളെ ഒന്ന് നോക്കി. ഇന്നലെ പഠിക്കാൻ പറഞ്ഞതിൻറെ കണക്ക് തീർക്കുകയാണവൾ. അമ്പടീ! ഒരു വലിയ പല്ലുതേപ്പുകാരി... ഇതെനിക്കിട്ടു പണിതരാൻ തന്നെയാണ് !!
"എടീ, നന്നായി ഒന്ന് അമർത്തി നോക്ക് .. താഴേന്നു മേളിലോട്ടു .... ഒരുനേരത്തേക്കുള്ളത് അതിലുണ്ടാകും .."
സത്യം, കോട്ടയ്ക്കൽ ആര്യവൈദ്യശാലയും തിരുമ്മുകേന്ദ്രവും ഒക്കെ മനസ്സിൽ ധ്യാനിച്ച് ഒരു പെടയങ്ങ് പെടച്ചു.
അതിനവൾ, ഞാനെന്ന ഭർത്താവിനെ നോക്കിയ നോട്ടം ഉണ്ടല്ലോ..... അഞ്ഞൂറിൻറെയും ആയിരത്തിന്റേയും നോട്ട് നിരോധിച്ച പ്രധാനമന്ത്രിയെ നാട്ടുകാർ നോക്കിയാ നോട്ടം ?ഏതാണ്ട് അതുപോലെയായിരുന്നു.
പട്ടിയുടെ വാൽ ഏതു കുഴലിൽ ഇട്ടാലാ നേരെയാകുന്നത് എന്നമട്ടിൽ ഒരു നിപ്പവൾ അങ്ങ് നിന്നു. അപ്പോൾ ആണ് ഇന്ന് കടപ്പെട്ട ദിവസമാണല്ലോ എന്നോർമ്മവന്നത് (നാട്ടിൽ ഞായറാഴ്ച ആണ് അച്ചായന്മാർക്ക് കടപ്പെട്ട ദിവസം എങ്കിലും ചില സാങ്കേതിക കാരണങ്ങളാൽ ഇവിടെ പെർഷ്യേക്കാർക്ക് അത് വെള്ളിയാഴ്ച ആകുന്നു!). എന്നാൽ ഇനിയൊരു ബൈബിൾ വാക്കങ്ങുരചെയ്യാം..
"എടീ അന്വേഷിപ്പീൻ കണ്ടെത്തും എന്നല്ലേ പ്രമാണം.... അതിനാൽ ഞെക്കുവീൻ പേസ്റ്റ് കണ്ടെത്തപ്പെടും "
"നാല് ദിവസമായി ഞെക്കിക്കൊണ്ടിരിക്കുവാ.... ഇനി എന്നെക്കൊണ്ടാവില്ല. ആ പേസ്റ്റിന്റെ ആത്മാവിനുപോലും നിത്യശാന്തി കിട്ടില്ല"
ഞാൻ ആലോചിക്കും മുമ്പ് മറുപടി വന്നു. അല്ലേലുംതറുതല പറയാൻ ഈ പെണ്ണുങ്ങൾക്ക് നല്ല വിരുതു തന്നെയാ. പണ്ട് പള്ളിയിൽ വച്ച് നാട്ടുകാരുടെ മുമ്പാകെ ഈ സാധനത്തിന്റെ കൈ എൻറെ കയ്യിൽ പിടിച്ചേപ്പിച്ചോണ്ട് പള്ളീലച്ചൻ യെക്ഷിയുടെ തലയിൽ ചുണ്ണാമ്പാണി അടിച്ചുകേറ്റിയ പോലെ ഒരു എഗ്രിമെൻറ് ചെയ്യിച്ചിട്ടുണ്ട് "നീ കഴിച്ചില്ലെങ്കിലും ഇവളെ കഴിപ്പിക്കണം... നീ ഉടുത്തില്ലെങ്കിലും ഇവളെ ഉടുപ്പിക്കണം..." വേദപുസ്തകത്തിലെ വാക്കുകൾ തന്നെ എന്നെ തിരിഞ്ഞുകൊത്തുകയാണ്. സത്യം പറഞ്ഞാൽ കല്യാണത്തിന്റെ അവസാന ചടങ്ങായ ഈ 'ചെയ്തു'ണ്ടല്ലോ അതുകാരണമാണ് എന്നെപ്പോലെ പലഭർത്താക്കന്മാരും മിണ്ടാതെയങ്ങ് ഇരിക്കുന്നത്. ഇതിനുപകരം മനസമ്മതം ചോദിക്കുന്ന സമയത്തുവല്ലോം ഇങ്ങനെ ചോദിച്ചിരുന്നെങ്കിൽ കാണാമായിരുന്നു പൂരം??!!
"അമ്മേ എനിക്ക് പല്ലു തേക്കണം"
മകൾ ചിണുങ്ങി. അല്ലേലും ഈ വീട്ടിൽ സ്ത്രീ മേധാവിത്തം ആണല്ലോ. അമ്മയും മോളും പെണ്ണ്. ഞാൻ ഒരേയൊരു ആൺതരി. ഈ രണ്ടുപെണ്ണുങ്ങളോട് മല്ലിട്ടു മല്ലിട്ട് എൻറെ ജീവിതം കോഞ്ഞാട്ടയായിടും എന്ന് പലപ്പോളും തോന്നിയിട്ടുള്ളതാണ്. ഇപ്പോൾ അത് സത്യം ആണെന്നുതോന്നി.
"ഒന്നെണീറ്റെ ... കിടന്നുറങ്ങിയത് മതി... ഇങ്ങനേം ഒരു ഉറക്കമൊണ്ടോ..!!"
അമ്പടി കേമീ .. അഞ്ചുമിനിറ്റ് മുമ്പുവരെ എന്നോട് പറ്റിച്ചേർന്ന് കിടന്നുറങ്ങിയാളാ ഈ പറയുന്നെ! കൊള്ളാലോ വനമാല!
"ചെല്ല് ... ചെന്ന് വേഗം പേസ്റ്റ് വാങ്ങിക്കൊണ്ടുവാ... വെള്ളിയാഴ്ച്ചയാ... കട വേഗം അടക്കും.. പറഞ്ഞേക്കാം"
അതൊരു വാർണിംഗാണല്ലോ. ഞാൻ കണ്ണുതിരുമ്മി എണീറ്റു.
"അച്‌ഛാ .. എനിക്കൊരു സ്നിക്കർ കൂടി.." പുന്നാര മോൾ സ്നേഹം നടിച്ചു. അവളുടെ പല്ലുതേക്കാനുള്ള ആക്രാന്തം ഇതിനായിരുന്നോ? അതെങ്ങനാ മത്തകുത്തിയാൽ കുമ്പളം മുളക്കുമോ? ഞാൻ ശ്രീമതിയെ ആപാദചൂഡം ഒന്ന് നോക്കി.
ആരെയൊക്കെയോ പ്രാകികൊണ്ട് പേഴ്‌സും പോക്കറ്റിൽ തിരുകി പുറത്തേക്കിറങ്ങവേ പിന്നിൽ നിന്നും ഒരു ശബ്ദം.
"എന്തായാലും പുറത്തേക്കു പോകുവല്ലേ... മന്നാ ഹോട്ടലിൽ നിന്നും ബ്രെക്ഫാസ്റ്റിനുള്ള ദോശസെറ്റുകൂടി വാങ്ങിയെര് ... പിന്നെ ഒരു ബ്രെഡും പഴവും.."
'പഴം !!' ഞാൻ പിറുപിറുത്തു.
നിസ്സഹായാവസ്ഥ എന്നൊന്ന് ഈ ലോകത്തിൽ ഉണ്ടെങ്കിൽ. അതിതാണ്.... ഇതാണ്.... ഇതുതന്നെയാണ്.
"ബൈബിൾ വാക്കുകളെ ബഹുമാനമില്ലാത്ത കൺട്രി ഫെല്ലോസ്" കണ്ണുതിരുമ്മി തലാൽ സൂപ്പർമാർക്കറ്റിലേക്ക് നടക്കുമ്പോൾ ഞാൻ എന്നോടുതന്നെ പറഞ്ഞു.
No comments:
Post a Comment