Thursday, August 2, 2012

ദിവ്യ ദര്‍ശനം - കവിത

ആബാ നീയെന്‍റെ പാദങ്ങള്‍ക്കശ്രയം
പാപങ്ങള്‍ ചെയ്തോരെന്‍ പുണ്യതീര്‍ത്ഥം
പൊയ്മുഖം കണ്ടു ഞാന്‍ ഈ ധരയില്‍ എങ്ങുമേ
നിഴലുകള്‍ പോലും ഹാ നിറം മാറുന്നു....

തേടി ഞാന്‍ സത്യമാം അനശ്വര ചലനങ്ങള്‍
നേടി ഞാന്‍ ലോകത്തിന്‍ നശ്വരത
തേടി ഞാന്‍ ജീവന്‍റെ ശാശ്വത ചിന്തകള്‍
നേടി ഞാന്‍ നിര്‍ജീവ ലൌകിക തത്വം

തെടിയതൊക്കയും മാറ്റുള്ള വസ്തുക്കള്‍
നേടിയതൊക്കയോ തല്ക്കാല സൌഖ്യങ്ങള്‍ ...

പുഷ്പങ്ങള്‍ വിതറിയ പാതകള്‍ കണ്ടു ഞാന്‍
സുസ്മേര വദനനായ് നടന്നുപോകെ -
പുഷ്പത്തില്‍ ഒളിപ്പിച്ച ഗഡ്ഗങ്ങള്‍ കൊണ്ടെന്റെ
പാദങ്ങള്‍ കീറി മുറിഞ്ഞുപോയി

ചിരിക്കുന്ന ഹസ്തങ്ങള്‍ കണ്ടുഞാന്‍ എങ്ങുമേ
നീട്ടുന്ന ഹസ്തങ്ങള്‍ തന്‍ ആകര്‍ഷണം
കണ്ടൂ ഞാന്‍ ചിരിക്കുള്ളിലോളിപ്പിച്ച ക്രൂരത
അറിഞ്ഞു  ഞാന്‍ ഹസ്തങ്ങള്‍ തന്‍മരവിപ്പപ്പോള്‍!

പാറയെ അപ്പക്കഷ ണമാകീടുവാന്‍
വെല്ലു വിളിക്കുന്നു സഹജരെന്നെ
ഒന്നെന്നെ കുമ്പിടൂ തന്നിടാം ഒക്കെയും
നിന്‍റെതു മാത്രമേ തീര്‍ ത്തിടം ഞാന്‍

"സാത്താനെ ദൂരെപ്പോ " എന്നു പറഞ്ഞീടുവാന്‍
ത്രാണി ഇല്ലാതെഞാന്‍ വീണുപോയി
ദൈവീക ശക്തികള്‍ അടിയറവെക്കുവാന്‍
ലൌകീക ചിന്തകള്‍ കൂട്ടുനിന്നൂ

വീഴുന്ന വീഴ്ചയില്‍ കാതുകള്‍ ക്കിമ്പമായ്
വചനമാം വീചികള്‍ വന്നലച്ചു..
താങ്ങായി തണലായി നിന്നഹോ ആ ശക്തി
മംസമായ് തീര്‍ന്നതും ഈ ശക്തിയല്ലെ

ലോകം മെനഞ്ഞതും, ജീവന്‍ പകര്‍ന്നതും
മാനവ രക്ഷക്കായ്‌ വന്നു പിറന്നതും
ഒക്കെയും വചനത്തിന്‍ ഈ തെളിച്ചമല്ലെ

മുന്നില്‍ വെളിച്ചമായ് എന്നെ നടത്തുവാന്‍
പൊന്‍ പ്രഭ തൂകുന്ന വചന ശക്തി
തെറ്റുകള്‍ ക്കന്ത്യം കുറിക്കുവാന്‍ എനിക്കിന്ന്
നിറമുള്ള സങ്കീര്‍ത്ത നങ്ങള്‍ തന്നു
മാലാഖ മാര്‍എന്‍റെ കാവലായ് നില്‍ക്കുമ്പോള്‍
അന്യമായ് ഭീതിതന്‍ ഭീഷണികള്‍

മാമല ഇളക്കുവാന്‍, കടല്‍ മീതെ നടക്കുവാന്‍
പച്ചവെള്ളത്തെനല്‍ വീഞ്ഞാക്കി മാറ്റുവാന്‍
അസധ്യമല്ലേതുമേ ഈ ഉലകതിങ്കല്‍ 
കടുകുമണി പോലല്പം വിശ്വാസത്താല്‍

നിന്നില്‍ ലയിക്കുവാന്‍ ശക്തി തരൂ ദേവാ
നിന്നില്‍ നിറഞ്ഞു ഞാന്‍ വ്യപരിക്കാന്‍
സോദരര്‍കൊക്കെയും സ്നേഹത്തിന്‍ ദര്‍ശനം
പകര്‍ന്നു നകീടുവാന്‍ കൃപ തന്നാലും !

അതിലെന്റെ ജീവിതം ധന്യമായി തീരട്ടെ
അതിലെന്റെ മാനസം ശാന്തമായ് തീരട്ടെ
ശാന്തി തന്‍ സന്ദര്യം ആവോളം നുകരട്ടെ ...
-------------------------------------------------------
എന്‍റെ ഇടവക സെന്‍റ് പീയുസ് മലങ്കര കത്തോലിക്കാ പള്ളി, കൂടല്‍, സ്മരണിക 2004-05 -ല്‍ പ്രസിദ്ധീകരിച്ചത്

No comments:

Post a Comment